SUNDAY SERMON Mt 2, 1-12

മത്താ 2, 1 – 12

സന്ദേശം

Related image

ക്രിസ്തുമസ് അവധിക്കാലത്തിന്റെ ആലസ്യത്തിലാണെങ്കിലും ക്രിസ്തുമസിന്റെ സന്തോഷം ഇപ്പോഴും നമ്മുടെ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടു പിറവിക്കാലത്തിന്റെ ഒന്നാം ഞായറാഴ്ചയിലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. പിറവിക്കാലത്തെ ആദ്യ ഞായറാഴ്ചയിലെ സുവിശേഷം ഉയർത്തുന്നത് രണ്ടു ചോദ്യങ്ങളാണ്, നമ്മെ ചിന്തിപ്പിക്കേണ്ട രണ്ടു ചോദ്യങ്ങൾ. ഒന്ന്, നാളെ നമ്മെക്കുറിച്ചു ഈ ലോകം രേഖപ്പെടുത്തുന്നത് എന്തായിരിക്കും? രണ്ട്‌, ഇന്നത്തെ സുവിശേഷത്തിലെ ജ്ഞാനികളെപ്പോലെ ദൈവാന്വേഷികളായ ക്രൈസ്തവർ എന്നായിരിക്കുമോ?

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ചരിത്രപരത അന്വേഷിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിൽ ചരിത്രം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഹോറോദേസ് രാജാവിന്റെ പിന്നാലെ പോകുക എന്നതിനേക്കാൾ ജ്ഞാനികളുടെ പിന്നാലെ യാത്രചെയ്യാനാണ് ഞാൻ ആഗ്രഹിക്കുക. വിശുദ്ധ മത്തായി ഇവർ രാജാക്കന്മാർ എന്ന് പറഞ്ഞിട്ടില്ല, മൂന്നുപേരെന്നും പറഞ്ഞിട്ടില്ല. മൂന്നുപേരെന്നതു പാരമ്പര്യത്തിൽനിന്നു വന്നതാണ്. പൗരസ്ത്യ ദേശത്തുനിന്നുള്ള ജ്ഞാനികൾ എന്നാണു അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു നക്ഷത്രത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചവരാണെന്നുള്ളതുകൊണ്ടു അവർ ജ്ഞാനികൾ ആയിരിക്കണം. അന്നും ഇന്നും പൗരസ്ത്യദേശത്ത് ജ്യോതിഷം വേദത്തിന്റെ, വെളിപാടിന്റെ ഭാഗമാണ്.

ജ്യോതിഷത്തിന്റെ അറിവിൽനിന്നായിരിക്കണം, അവർ കണ്ടുപിടിച്ചത് യഹൂദന്മാർക്കു ഒരു രാജാവ് പിറന്നിരിക്കുന്നുവെന്നാണ്. അതിനു നിമിത്തമായതോ കിഴക്കു അവർ ദർശിച്ച അത്ഭുതകരമായ ഒരു നക്ഷത്രവും. ആ നക്ഷത്രത്തെ, ദൈവിക അടയാളത്തെ പിന്തുടർന്ന അവർ ഉണ്ണിയേശുവിനെ കാണുകയും ആരാധിക്കുകയും പൊന്നും കുന്തിരക്കവും മീറയും കാഴ്‌ചവയ്ക്കുകയും ചെയ്തു. ഇന്ന് അവർ അറിയപ്പെടുന്നത് വെറും ജ്ഞാനികൾ എന്ന് മാത്രമല്ല ലോകരക്ഷകനായി പിറന്ന ക്രിസ്തുവിനെ ധാരാളം പ്രതിസന്ധികൾ തരണം ചെയ്തു കണ്ടെത്തിയവർ എന്നാണ്.

സ്നേഹമുള്ളവരേ, നാളെ നമ്മെ, ക്രൈസ്തവരെ, ഈ ലോകം അറിയേണ്ടത് ക്രിസ്തുവിനെ കണ്ടെത്തി അവിടുത്തെ ആരാധിച്ചു, അവിടുത്തെ വചനങ്ങൾക്കനുസരിച്ചു ജീവിക്കുന്നവർ എന്നായിരിക്കണം. അതിനുവേണ്ടി ഈ ജ്ഞാനികളെപ്പോലെ നമുക്ക് ഒരു ഉറച്ച ലക്ഷ്യമുണ്ടായിരിക്കണം. we have to set a goal. അവർ പറയുന്നത് ശ്രദ്ധിക്കൂ. “ഞങ്ങൾ കിഴക്കു അവന്റെ നക്ഷത്രം കണ്ടു അവനെ ആരാധിക്കുവാൻ വന്നിരിക്കുകയാണ്”. രണ്ടാമത് നാം നമ്മുടെ ലക്ഷ്യത്തിനു എതിരായി വരുന്നവയെയെല്ലാം അകറ്റിനിർത്തണം. we have to avoid all the negatives. രാജകൊട്ടാരത്തിന്റെ ആഡംബരം, അസ്വസ്ഥനായ ഹേറോദേസ്, അദ്ദേഹത്തിന്റെ ഹിഡൺ അജണ്ടയോടെയുള്ള സംസാരം, എല്ലാം നെഗറ്റിവുകളാണ്. അവർക്കു അവയെ തട്ടിമാറ്റാൻ കഴിഞ്ഞു. മൂന്നാമത്തേത്, കഠിനാധ്വാനമാണ്. hard work. പൗരസ്ത്യദേശത്തുനിന്നു ഒട്ടകപ്പുറത്തുള്ള യാത്ര പകലുകൾ, രാത്രികൾ, തണുപ്പ്, ചൂട്…..എല്ലാം അവർക്കു തരണം ചെയ്യാൻ കഴിഞ്ഞു. നന്മ ചെയ്യുന്നവരായി, ദൈവാന്വേഷകരായി, ലോകം നമ്മെ അറിയുവാൻ ഇടയാകണം. നമ്മുടെ ജീവിതം മനോഹരമാകുവാൻ, ധന്യമാകുവാൻ നാം ഈ ജ്ഞാനികളെപ്പോലെയാകണം.

പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒരു പ്രഭാതത്തിൽ സ്വീഡൻ കാരനായ ഒരു കെമിസ്റ്റ് ദിനപത്രത്തിലൂടെ കണ്ണോടിച്ചപ്പോൾ ഒരു വാർത്ത കണ്ടു ഞെട്ടിപ്പോയി. ചരമകോളത്തിൽ ദേ തന്റെ ഫോട്ടോയും വാർത്തയും! സമനിലവീണ്ടെടുത്ത അയാൾ വാർത്തയിലൂടെ കടന്നുപോയപ്പോൾ കണ്ടതോ മനസ്സിനെ തകർക്കുന്നതായിരുന്നു. അയാളെക്കുറിച്ചു അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: “ഡൈനാമൈറ്റ് രാജാവ് മരിച്ചു”, “അയാൾ മരണത്തിന്റെ കച്ചവടക്കാരനായിരുന്നു”. പൊട്ടിത്തെറിച്ചു ഭീകരത സൃഷ്ടിക്കുന്ന, മരണം വിതക്കുന്ന ഡൈനാമൈറ്റ് കണ്ടുപിടിച്ചത് അയാളായിരുന്നു. ‘മരണത്തിന്റെ കച്ചവടക്കാരൻ എന്ന് വായിച്ചപ്പോൾ അയാൾ സ്വയം ചോദിച്ചു: “ഇങ്ങനെയാണോ ഞാൻ അറിയപ്പെടാൻ പോകുന്നത്” “ഇങ്ങനെയാണോ ഞാൻ എന്റെ മരണശേഷം അറിയപ്പെടേണ്ടത്?” ആ നിമിഷം   മുതൽ അയാൾ സമാധാനത്തിനുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. ഇന്ന്, ആ ഡൈനാമൈറ്റ് രാജാവ്, ആൽഫ്രഡ്‌ നോബൽ അറിയപ്പെടുന്നത് ലോകത്തിലെ വലിയ അവാർഡായ നോബൽ പ്രൈസിന്റെ പേരിലാണ്.

സമാപനം

സ്നേഹമുള്ളവരേ, ഭാവിയിൽ ക്രൈസ്തവരായ   നാം എങ്ങനെയാണ് അറിയപ്പെടേണ്ടത്? ഏതു മൂല്യങ്ങളായിരിക്കും ജനങ്ങൾ നമ്മുടെ പേരിന്റെ കൂടെ പറയുക? മൂന്നു ജ്ഞാനികളെപ്പോലെ, അല്ലെങ്കിൽ ക്രിസ്തുവിനെ ദർശിച്ച ജ്ഞാനികളെപ്പോലെ, നല്ല ലക്ഷ്യങ്ങളുള്ള, തിന്മകളെ അകറ്റിക്കളയുന്ന, ദൈവത്തെ കാണാൻ കഠിനാധ്വാനം ചെയ്യുന്ന, ദൈവത്തിന്റെ സ്വരത്തിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തികളായി അറിയപ്പെടാനും ആയിത്തീരുവാനും നമുക്ക് സാധിക്കണം. എത്ര വലിയ titles ഉണ്ടായാലും, ലോകത്തിന്റേതായ രീതിയിൽ എങ്ങനെ അറിയപ്പെട്ടാലും നല്ല ക്രൈസ്തവരെന്ന, യഥാർത്ഥ ക്രൈസ്തവർ എന്ന title ഇല്ലായെങ്കിൽ എന്തുഫലം? സത്യം പറയുന്ന, നന്മ പ്രവർത്തിക്കുന്ന, കുടുംബത്തിന്റെ എല്ലാ കാര്യങ്ങൾക്കും ദൈവത്തിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന നല്ല ക്രൈസ്തവരാകാൻ നമുക്കാകട്ടെ. ആമ്മേൻ!

SUNDAY SERMON – Christmas 2019

ക്രിസ്തുസ് 2019

Image result for images of christmas

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് പുൽക്കൂടൊരുക്കി, ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു, വിശുദ്ധ കുർബാന അർപ്പിച്ചു, വീടുകളിൽ ക്രിസ്മസ് വിഭവങ്ങളൊരുക്കി, നാമിന്നു ക്രിസ്തുമസ് ആഘോഷിക്കുകയാണ്. എല്ലാവർക്കും ക്രിസ്തുമസ് മംഗളങ്ങൾ നേരുന്നു!

ലോകം മുഴുവനും സന്തോഷവും സമാധാനവും മാത്രം പ്രദാനംചെയ്യുന്ന വലിയൊരു ഉത്സവമാണ് ക്രിസ്തുമസ്. 2000 വർഷങ്ങൾക്കുമപ്പുറം മഞ്ഞണിഞ്ഞ രാവിൽ, മാലാഖാമാരുടെ ഹല്ലേലൂയാ അകമ്പടിയോടെ ദൈവപിതാവിന്റെ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായി ദൈവവചനം മാംസമായി ഭൂമിയിൽ പിറന്നതിന്റെ ഓർമയാണ് ക്രിസ്തുമസ്. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബെത്ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബെത്ലഹേമിൽ, യാക്കോബ് തന്റെ ഭാര്യയായ റാഹേലിലെ സംസ്കരിച്ച ഇടമായ ബെത്ലഹേമിൽ, ബോവാസ്സ് വിവാഹം കഴിച്ചപ്പോൾ റൂത്ത് താമസിച്ച സ്ഥലമായ ബെത്ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നുവെന്ന സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയുടെ അനുഭവംകൂടിയാണ് ക്രിസ്തുമസ്. ഈ സദ്‌വാർത്ത മാലാഖ ആട്ടിടയരെ അറിയിച്ചപ്പോൾ നമുക്കും ബെത്ലഹേമിലേക്കു പോകാം   സന്തോഷത്തിന്റെ ഈ മഹാസംഭവം കാണാമെന്നു പറഞ്ഞുകൊണ്ട് ഉണ്ണീശോയെ കാണുവാൻ ആട്ടിടയൻ പോയതുപോലെ, കിഴക്കുള്ള ജ്ഞാനികൾ ആകാശത്ത് അത്ഭുത നക്ഷത്രം കണ്ടു ഉണ്ണീശോയെ ആരാധിക്കാൻ വന്നതുപോലെ ലോകമെങ്ങുമുള്ള മനുഷ്യർ ഉണ്ണിയെ, ദൈവത്തെ കാണാനിറങ്ങുന്ന സുദിനമാണ് ക്രിസ്തുമസ്.

ലോകം മുഴുവനും നക്ഷത്രവിളക്കുകൾ തൂക്കി ഈ ക്രിസ്തുമസ് വലിയപെരുന്നാളായി ആഘോഷിക്കുമ്പോഴും ലോകരക്ഷകനായി പിറന്ന ദൈവത്തിനു കാലിൽതൊഴുത്തിൽ ഇടം കണ്ടെത്തേണ്ടി വന്നല്ലോ എന്ന ജാള്യത വിങ്ങുന്ന ഒരു വേദനയായി നമ്മുടെ മനസ്സിലുണ്ട്. സ്വാർത്ഥനായ മനുഷ്യൻ ഈ ഭൂമിയെ എന്റേതെന്നും, നിന്റേതെന്നും പറഞ്ഞു വെട്ടിപ്പിടിച്ചുകൊണ്ടും വെട്ടിത്തിരിച്ചുകൊണ്ടും ദൈവം എല്ലാവർക്കുമായി നൽകിയ ഭൂമി സ്വന്തം കാൽക്കീഴിൽ ഒതുക്കാൻ ശ്രമിച്ചതുകൊണ്ടാണ് ദൈവത്തിനു ഈ ഭൂമിയിൽ ഇടം ലഭിക്കാതെ പോയത്. അഹങ്കാരിയായ മനുഷ്യൻ വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ, മതത്തിന്റെയും ജാതിയുടെയും നിറവും വർണവും നോക്കാതെ എല്ലാം ദൈവം നൽകുന്നതാണെന്നും, നല്കപ്പെട്ടതെല്ലാം സഹോദരങ്ങൾക്കും അര്ഹതപ്പെട്ടതാണെന്നും ചിന്തിച്ചിരുന്നെങ്കിൽ സത്രത്തിനല്ലെങ്കിലും ദൈവത്തിനു സ്ഥലം ലഭിക്കുമായിരുന്നു. ദൈവത്തെ മറുതലിക്കുന്ന, പ്രവാചകരെ കൊള്ളുന്ന അന്നത്തെ ജനത്തിനെതിരെ ഇന്ന് നാം ധാർമികരോഷം കൊള്ളുമ്പോൾ ഓർക്കുക, ഇന്നും ദൈവം നമ്മിൽ ജനിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്മസ് സംഭവിക്കുവാൻ അവിടുന്ന് ആഗ്രഹിക്കുന്നു. അതിനായി ക്രിസ്തുവിനു ജനിക്കുവാൻ നാം നമ്മുടെ ജീവിതത്തിൽ ഇടം നൽകണം. ജീവിതസാഹ്യചര്യങ്ങളിൽ ക്രിസ്തുവിനു പിറവി കൊടുക്കണം.

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു. സ്നേഹം മാത്രമായ, കാരുണ്യം മാത്രമായ ദൈവത്തിന്റെ ക്ഷമ. ക്രിസ്തുമസ് ദൈവം ഈ ലോകത്തോട് ക്ഷമിച്ചു എന്നതിന്റെ അടയാളമായിരുന്നു, ക്ഷമിക്കുന്നു എന്നതിന്റെ അടയാളമാണ്. മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുന്ന, കരയുന്ന ദൈവം, മനുഷ്യനെ രക്ഷയിലേക്കു കൊണ്ടുവരുവാൻ മനുഷ്യനെ വെള്ളപ്പൊക്കത്തിലൂടെ, മരുഭൂമിയിലൂടെ, ഈജിപ്തിലെ, ബാബിലോണിലെ അടിമത്വങ്ങളിലൂടെ കടത്തിവിടുന്ന ദൈവം, താനയയ്ക്കുന്ന പ്രവാചകരെ കൊല്ലുന്നതുകണ്ടു വേദനിക്കുന്ന ദൈവം അവസാനം സമയത്തിന്റെ പൂർണതയിൽ മനുഷ്യനോട് ക്ഷമിച്ചു അവനെ, അവളെ രക്ഷിക്കുവാൻ ഭൂമിലേയ്ക്ക് എത്തുകയാണ്. ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹത്തിന്റെ പ്രകടനമാണ്, അതിന്റെ ആഘോഷമാണ് ക്രിസ്തുമസ്.

ക്രിസ്തുമസ് എന്നിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു. ക്ഷമയുടെ പാതയിലേക്ക് പ്രവേശിക്കുക. സദാ ക്ഷമിച്ചുകൊണ്ടിരിക്കുക. ഉല്പത്തി പുസ്തകത്തിൽ ഏസാവും യാക്കോബും തമ്മിലുള്ള സഹോദരബന്ധത്തിന്റെ കഥ പറയുന്നുണ്ട്. രണ്ടുപേരും പരസ്പരം വഴക്കിട്ടും മത്സരിച്ചും കഴിഞ്ഞവർ. അവസാനം അനുജൻ ചേട്ടനെ വഞ്ചിച്ചു. ചേട്ടൻ തന്നെ കൊല്ലുമോയെന്ന പേടിയിൽ നാടുവിട്ടു. പിന്നെ കുറേനാളുകൾ കഴിഞ്ഞു ചേട്ടനോട് രമ്യപ്പെടുവാൻ അയാൾ വരുന്നുണ്ട്. യാബോക്ക് എന്ന പുഴയ്ക്കരികെ എത്തിയപ്പോൾ അയാൾ ഭാര്യമാരെയും മക്കളെയും മറ്റെല്ലാവരെയും അക്കരെകടത്തി ഒറ്റയ്ക്ക് ഇക്കരെ ഒരു രാത്ര് കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ഏസാവ്‌ നാനൂറു പേരെയും കൂട്ടി വരുന്നു. അയാളുടെ മുട്ട് കൂട്ടിയിടിച്ചു. എങ്കിലും ഏസാവിനെ കണ്ടപ്പോൾ ഏഴുപ്രാവശ്യം നിലംമുട്ടെ വണങ്ങി അയാൾ. ഏസാവ്‌ അടുത്തുവന്നപ്പോൾ അയാളുടെ ബലിഷ്ഠമായ കാര്യങ്ങൾ യാക്കോബിന്റെ കഴുത്തിലേക്ക്‌ വച്ചു. അയാൾ വീണ്ടും ഞെട്ടി. തന്നെ ചേട്ടൻ കൊല്ലുമെന്ന് തന്നെ അയാൾ വിചാരിച്ചു. കാണുകളടച്ചു നിന്ന അയാൾ ആ കാര്യങ്ങൾക്കു ഭാരം കുറയുന്നതും അത് പഞ്ഞിപോലെ മൃദുലമാകുന്നതും അറിഞ്ഞു. വചനം പറയുന്നു: അവർ ഇരുവരും കരഞ്ഞു. അല്പം കഴിഞ്ഞു ഏശാവിന്റെ മുഖത്തേക്ക് നോക്കി യാക്കോബ് പറഞ്ഞു: ചേട്ടാ, അങ്ങിൽ ഞാനിപ്പോൾ ദൈവത്തിന്റെ മുഖം കാണുന്നു. യാക്കോബിന്‌ ക്രിസ്തുമസായി.

നമ്മുടെ ജീവിതത്തിൽ ക്രിസ്തുമസ് അനുഭവിക്കാനും ഈ ലോകത്തിൽ മറ്റുള്ളവർക്ക് ക്രിസ്തുമസ് അനുഭവവേദ്യമാക്കാനും ക്ഷമയുടെ കൃപയിലേക്കു കടന്നുവരുവാൻ നമുക്ക് കഴിയണം. ക്രൈസ്തവൻ ക്ഷമയുടെ ആൾരൂപമായി മാറേണ്ടവനാണ്. ക്രൈസ്തവൻ ഓരോ നിമിഷവും ഈ ഭൂമിയിൽ ക്രിസ്തുമസ് കൊണ്ടുവരേണ്ടവനാണ്. ദൈവത്തിന്റെ മുഖം ഈ ഭൂമിയിൽ പ്രത്യക്ഷമാക്കേണ്ടവനാണ്. മാതാപിതാക്കൾ മക്കളോട് ക്ഷമിക്കുമ്പോൾ, മക്കളുടെ മുൻപിൽ അവർ ദൈവത്തിന്റെ മുഖമാകുകയാണ്. ഭർത്താവ്, ഭാര്യയോട്‌, ഭാര്യ ഭർത്താവിനോട് ക്ഷമിക്കുമ്പോൾ അവർ ദൈവത്തിന്റെ മുഖമാകുകയാണ്. ക്രിസ്തുമസ്, ദൈവത്തിന്റെ മുഖം, സാന്നിധ്യം വീണ്ടും വീണ്ടും ഈ ഭൂമിയിൽ അവതരിപ്പിക്കുകയാണ്.

സ്നേഹമുള്ളവരേ, കണ്ടുമുട്ടുന്നവർക്കു ക്രിസ്തുമസ് ആകുവാൻ ദൈവത്തിന്റെ മുഖം ആകുവാൻ നമുക്കാകട്ടെ. ക്രൈസ്തവന്റെ പിണക്കങ്ങൾ ഒരിക്കലും  സൂര്യാസ്തമയത്തിനപ്പുറം പോകാൻ പാടില്ല. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അതിൽ ക്രിസ്തുമസ്, ദൈവത്തിന്റെ ക്ഷമ ഉണ്ടെന്നുള്ളതാണ്. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അത് ക്ഷമിക്കുന്നവരുടെ കൂട്ടായ്മ ആണെന്നുള്ളതാണ്.

അതുകൊണ്ടു ഈ ക്രിസ്തുമസ് ക്ഷമയുടെ ഉത്സവമാകട്ടെ. പരസ്പരം ക്ഷമിച്ചുകൊണ്ടു, ക്രിസ്തുമസ് കൊണ്ടുവരുവാൻ, ക്രിസ്തുമസിന്റെ സന്തോഷവും, സമാധാനവും കൊണ്ടുവരുവാൻ ക്ഷമിക്കുന്ന സ്നേഹമായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Happy Christmas to all!

SUNDAY SERMON Mt 1, 18 – 24

മത്താ 1, 18 – 24

സന്ദേശം

Image result for images of Mt 1, 18-24

മംഗളവാർത്താക്കാലത്തിലെ അവസാനത്തെ ഞായറാഴ്ചയിലേക്കു നാം പ്രവേശിക്കുകയാണിന്ന്‌. അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ന് ദൈവവചനം നമ്മോട്‌ സംവദിക്കുന്നത്.

ഭാരതം മുഴുവനും ഇന്നത്തെ സുവിശേഷത്തിലെ വിശുദ്ധ യൗസേപ്പിനെപ്പോലെ അസ്വസ്ഥമാണ്! സാഹചര്യങ്ങളുടെ, പ്രശ്നങ്ങളുടെ സ്വഭാവം വ്യത്യസ്തമാണെങ്കിലും വിശുദ്ധ യൗസേപ്പിതാവിന്റെ മുൻപിലും, ഇന്ന് ഭാരതത്തിന്റെ മുൻപിലും ഉള്ളത് വലിയൊരു വിപത്താണ്, പ്രശ്നമാണ് – ജീവിതത്തെ, ഒരു നാടിനെ മുഴുവൻ തകർത്തുകളയാവുന്ന വിപത്ത്! അതുകൊണ്ടുതന്നെ ഈ താരതമ്യം യുക്തിക്കു നിരക്കുന്നതുമാണ്. ഒന്ന്, ദൈവിക ഇടപെടലുകളുടെ ഭാഗമാണെങ്കിൽ, ഭാരതത്തിന്റേത് വെറും മാനുഷിക അഹങ്കാരത്തിന്റെ ഫലമാണെന്ന് മാത്രം. ഇതിനൊരു പരിഹാരമില്ലേയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷഭാഗവും അതിന്റെ സന്ദേശവും. ഇന്നത്തെ സുവിശേഷഭാഗം നമ്മോടു പറയുന്നത് ഇങ്ങനെയാണ്: പ്രശ്നങ്ങളല്ലാ, അവയോടുള്ള സമീപനം (approach) ആണ് പ്രശ്നങ്ങളെ മറികടക്കുവാൻ നമ്മെ സഹായിക്കുന്നത്. പ്രാധ്യാന്യം കൊടുക്കേണ്ടത് നമ്മുടെ താത്പര്യങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനാണ്.

വ്യാഖ്യാനം

നിങ്ങൾക്കൊരു മാന്ത്രിക വടി കിട്ടിയാൽ, ആ വടിയോട് ഒരു കാര്യം നിങ്ങൾക്ക് ചോദിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ എന്തായിരിക്കും ചോദിക്കുക? എനിക്കറിയാം നാം confused ആയിപ്പോകും. നമുക്ക് ആയിരത്തിയൊന്നു പ്രശ്നങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്. ഇതിലൊന്ന് തിരഞ്ഞെടുക്കാൻ നാം നന്നേ വിഷമിക്കും. അച്ചനെന്തായിരിക്കും ചോദിക്കുക? ഞാൻ മാന്ത്രിക വടിയോട് ചോദിക്കുക, ‘മാന്ത്രികവടി, ജീവിതപ്രശ്നങ്ങളെ എങ്ങനെ സമീപിക്കണമെന്ന്, നേരിടണമെന്ന് മനുഷ്യരെ പഠിപ്പിക്കുക’ എന്നായിരിക്കും.

ഏതൊരു സാധാരണ ചെറുപ്പക്കാരനെയുംപോലെ യൗസേപ്പും ആഗ്രഹിച്ചത് നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു കുലത്തൊഴിലും ചെയ്തു സന്തോഷകരമായി ജീവിക്കുകയെന്നായിരുന്നു. അതിനുള്ള എല്ലാ തയാറെടുപ്പുകളും അയാൾ ചെയ്തു. അതിനിടയ്ക്കാണ് ഇടിത്തീപോലൊന്ന് സംഭവിച്ചത്. ‘താൻ വിവാഹം ചെയ്യാനിരിക്കുന്ന പെൺകുട്ടി പരിശുദ്ധാത്മാവിനാൽ ഗർഭണിയാണ്’. അവൾതന്നെയാണത് പറഞ്ഞതും.  അദ്ദേഹം തകർന്നുപോയിക്കാണണം. പിന്നെ ചിന്തയായി. ഈ പ്രശ്നത്തെ എങ്ങനെ നല്ല രീതിയിൽ പരിഹരിക്കാം.

അങ്ങനെ ആലോചിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടായി. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്. അദ്ദേഹം ദൈവത്തിൽ വിശ്വസിച്ചു. ദൈവം തന്നെ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത്‌ കൊടുക്കുക. എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു നിലപാട്. എല്ലാവരെയും ബഹുമാനിക്കണം. ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക!

ദൈവം പ്രത്യക്ഷപ്പെട്ടു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ അവനു വെളിച്ചം കിട്ടി. തന്റെ പ്രശ്നം പരിഹരിക്കുവാൻ, അതിനെ ചെറുതാക്കുവാൻ അവൻ ദൈവത്തിന്റെ ഇഷ്ടത്തോളം വലുതാകുവാൻ തീരുമാനിച്ചു. അങ്ങനെയേ നമുക്ക് പ്രശ്നങ്ങളെ പരിഹരിക്കുവാൻ കഴിയൂ. പ്രശ്നങ്ങളെക്കാൾ വലുതാകുക, ദൈവേഷ്ടത്തോളം വലുതാകുക. അപ്പോൾ പ്രശ്നങ്ങൾ ചെറുതായി അപ്രത്യക്ഷമാകും. വചനം പറയുന്നു: അവൻ നിദ്രയിൽ നിന്നുണർന്ന് ദൈവത്തിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു.

യൗസേപ്പിനെപ്പോലെ നല്ല നിലപാടുകളുടെ മനുഷ്യരാണ് നാമെങ്കിൽ നമ്മിലും ദൈവിക ഇടപെടലുകളുണ്ടാകും. ഇടപെടലുകളുണ്ടാകുന്നുണ്ട്. നാം കാണുന്നില്ല, മനസ്സിലാക്കുന്നില്ല എന്നുമാത്രം. നാം drive ചെയ്തു പോകുമ്പോൾ ഒരു അപകടം കാണുന്നു. ദൈവത്തിന്റെ ഇടപെടലാണ്. പക്ഷെ നാം അത് അവഗണിച്ചു speed up ചെയ്യുന്നു. അപകടം ഉണ്ടാകുന്നു. പ്രളയം വന്നു. സകലതും വെള്ളത്തിലായി. എന്നിട്ടും മനുഷ്യൻ മുറ്റമായ മുറ്റങ്ങളെല്ലാം ടൈൽസ് ഇട്ടു മൂടുകയാണ്‌. ദൈവത്തിന്റെ ഇടപെടലുകളെ കാണാനും മനസ്സിലാക്കാനും അതനുസരിച്ചു ദൈവേഷ്ടത്തോളം വലുതാവാനും കഴിയണം.

സ്നേഹമുള്ളവരേ, ക്രൈസ്തവർ പ്രശ്നങ്ങളെ പരിഹരിക്കേണ്ടത്, ഒരു നല്ല മനുഷ്യൻ പ്രശ്നങ്ങളെ പരിഹരിക്കേണ്ടത് ഇങ്ങനെയാണ്. ആദ്യം തന്നെ നല്ല നിലപാടുകളുണ്ടായിരിക്കണം. ഹിഡൺ അജണ്ടയുമായി, സ്വാർത്ഥ നിലപാടുകളോടെ നീങ്ങിയാൽ ഒരു രാജ്യത്ത്, ഒരാളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിഞ്ഞിട്ട് സമയമുണ്ടാകില്ല. എന്നാൽ നല്ല നിലപാടുകളോടെ, ദൈവമഹത്വത്തിനായി, ജനത്തിന്റെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ നന്മയ്ക്കായി ദൈവേഷ്ടത്തോളം നമ്മെത്തന്നെ വലുതാക്കുകയാണെങ്കിൽ കാർമേഘങ്ങൾ കാറ്റിനാലെന്നപോലെ പ്രശ്നങ്ങൾ ഒഴിഞ്ഞുപോകും. അതിലുമുപരി പ്രശ്നങ്ങൾ വളരെ നിസ്സാരമാണെന്നു നമുക്ക് തോന്നും. സ്വന്തം പ്രശ്നങ്ങൾക്ക് മുൻപിൽ പുഞ്ചിരിച്ചുകൊണ്ട് നിന്ന ആളോട് ജനം ചോദിച്ചു: “നിനക്കെങ്ങനെ ചിരിക്കാൻ കഴിയും”? അയാൾ പറഞ്ഞു: എന്റെ പ്രശ്നങ്ങൾ എന്റെ മുൻപിൽ വലുതും ഞാൻ ചെറുതും ആയിരിക്കാം. പക്ഷെ, എന്റെ ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾ എന്റെ പ്രശ്നങ്ങൾ ചെറുതും ഞാൻ വലുതുമാണ്. പിന്നെ എങ്ങനെയാണ് ഞാൻ പുഞ്ചിരിക്കാതിരിക്കുക!”

ഒരിക്കൽ മഹാനായ മുഗൾരാജാവ് അക്ബർ ഭിത്തിയിൽ ഒരു വര വരച്ചു. രാജാവ് എന്താണ് ചെയ്യുന്നതെന്ന് അറിയാതെ സംശയിച്ചുനിന്ന ജ്ഞാനികളോടായി അദ്ദേഹം ചോദിച്ചു: “ഈ വരയെ തൊടാതെ ഇതിനെ ചെറുതാക്കണം”. അവരാകെ വിഷമാവസ്ഥയിലായി. ഇതെന്തു ചോദ്യമാണ്? വരയെ തൊടാതെ എങ്ങനെ അതിനെ ചെറുതാക്കും? അവർ കൂടിയിരുന്നു ആലോചിച്ചു. അപ്പോൾ രാജസഭയിലെ ജ്ഞാനികളിലൊരാളായ ബീർബൽ മുന്നോട്ടുവന്ന് രാജാവ് വരച്ച വരയ്ക്കു അരികെ, അതിനെ തൊടാതെ വലിയ ഒരു വര വരച്ചു – വലിയൊരു വര! ബീർബൽ വലിയ വര വരച്ചപ്പോൾ രാജാവ് വരച്ച വര ചെറുതായിത്തീർന്നു.

നമ്മുടെ പ്രശ്നങ്ങൾ രാജാവ് വരച്ച വരപോലെ ചെറുതാക്കാൻ പറ്റാതെ, അങ്ങനെ ഒരു പ്രഹേളികയായി നിൽക്കും. ഈ ലോകം നമ്മുടെ മുൻപിൽ ചെറുതാക്കാൻ പറ്റാത്ത പ്രശ്നങ്ങളുമായി അങ്ങനെ നിൽക്കും. ഇതിനെ ചെറുതാക്കാൻ, ഇല്ലാതെയാക്കാൻ അല്ലെങ്കിൽ മറികടക്കാൻ ഒരേയൊരു വഴിയേയുള്ളൂ. നാം ദൈവേഷ്ടത്തോളം വലുതാകുക. അപ്പോൾ പ്രശ്നങ്ങൾ ചെറുതാകും. ചെറുതായി, ചെറുതായി, ചെറുതായി…..അതവിടെയില്ലാഎന്നാ ഒരു അവസ്ഥയിലെത്തും. നിങ്ങൾ ദൈവേഷ്ടമാകുകയും പ്രശ്നങ്ങൾ അപ്രത്യക്ഷമാകുകയും ചെയ്യുമപ്പോൾ. നിങ്ങൾ ദൈവേഷ്ടമാകണം. അപ്പോൾ ലോകത്തിന്റെ ഇഷ്ടം മാറിപ്പോകും. “ഇനി ഞാനല്ല, ക്രിസ്തുവാണ് എന്നിൽ ” എന്ന് നാം പറയണം. അപ്പോൾ, ക്രിസ്തു നമ്മുടെ വഴികളിലെ പ്രകാശമാകും. നമ്മുടെ ജീവിതത്തിന്റെ ശക്തിയാകും.

സമാപനം

സ്നേഹമുള്ള ക്രൈസ്തവരെ, ഇതാണ് ഇന്നത്തെ സുവിശേഷം, വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നത്. ഇന്നത്തെ സുവിശേഷത്തിന്റെ ആരംഭം എങ്ങനെയായിരുന്നു? “യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു”. ഇപ്രകാരമേ ക്രിസ്തുവിന്റെ ജനനം ഈ ഭൂമിയിൽ സാധ്യമാകൂ. ജീവിതപ്രശ്നങ്ങൾക്കിടയ്ക്കു ആലോചനയിൽനിന്നുണർന്നു, ചിന്തയിൽനിന്നുണർന്നു ദൈവം എന്താണ് എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കുവാൻ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ നാം തയ്യാറാകണം. ഇത് എളുപ്പമുള്ള കാര്യമല്ല. പക്ഷെ, നല്ല നിലപാടുകളുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക്, നമുക്ക് അത് സാധിക്കും. ദൈവേഷ്ടത്തോളം വലുതായി, പ്രശ്നങ്ങളെ ചെറുതാക്കുവാൻ നിങ്ങൾക്ക്, നമുക്ക് സാധിക്കും.

നമുക്ക് വിശുദ്ധ കുർബാന തുടരാം. നമ്മുടെ ജീവിതത്തെ ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, നാടിന്റെ പ്രശ്നങ്ങളെ അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം. ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവേഷ്ടത്തോളം വലുതാകുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!

PREDIGT – WEIHNACHTEN -19

Weihanchten 2019Image result for images of frohe weihnachten

Wir feiern heute das Weihnachtsfest. Unser Herz ist erfüllt mit Freude über Freude. Weil Gott heruntergekommen ist! Er ist heruntergekommen, nicht in einen Palast, in einen Tempel oder in eine Kathedrale,  sondern in die Armseligkeit einer Hütte, in the simplicity of a Stall, als ein Mitleidender Mensch ist er zu uns gekommen!

Warum sind wir heute froh, warum feiern wir das Weihnachtsfest voller Freude? Weil wir in unserem Leben feststellen, dass es gar nicht möglich ist, Gott aus unserem Leben auszuschließen, wie es nicht möglich ist, die grauen Gehirnzellen von den blutroten Fasern unseres Herzens zu trennen. Schon deshalb bin ich froh, gelegentlich sagen zu können: Ich habe Gott in meinem Leben erfahren. Er hat für mich Großes getan. Sei gepriesen Gott in der Höhe!!

Zusammen mit allen Christen in der Welt stelle ich mir heute einen Gott vor, als einen heruntergekommenen Gott, der die Sprache der Steine, der Bäumen, der Blumen, der Tiere und der  Menschen versteht. Ich stelle mir einen Gott vor, der in die Menschen verliebt ist, die er geschaffen hat. Im Johannes Evangelium Kapital 3, Vers 16 lesen wir: Gott hat die Welt so sehr geliebt, dass er seinen einzigen Sohn hingab…“ Und in Jeremia sagt Gott: „Mein Herz schlägt für ihn, für meinen Sohn.“  Deshalb: Weihnachten ist Gottes Herz schlägt für uns! Weihnachten ist eine Feier der Liebe. Gottes Herz schlägt für dich, für mich.

Können Sie so etwas vorstellen und sich bewundern? Die ganze Welt ist heute an einem Punkt konzentriert: an Jesuskind in der Krippe! Die Natur, Weihnachtsbäumen, Weihnachtssternen, die Schnee- alles sagt uns: das Christkind ist da! Gott hat uns gesegnet, noch einmal das große Ereignis zu erfahren, den Gesang der Engel zu hören, die Freude der Hirten zu erleben.

Die Engel, die Hirten, sie alle haben damals versucht, die Weihnachtsfreude, die das Christkind ihnen geschenkt hat, weiter zu schenken. Dies jährige Weihnachten fruchtbar zu feiern, fragen Sie: „Wie auch ich dem Kind eine Freude bereiten könnte? Wenn unser Herz für Gott, für unseren Mitmenschen schlagen kann, dann können wir dem Kind eine Freude bereiten, dann können wir das Weihnachten richtig feiern. Auf einem der Kontinente, wenn ein Kind nach Nahrung schreit und wenn dein Herz weint, wenn dein Herz für dieses Kind schlägt, dann kannst du Weihnachten in dir spüren. In dem Moment, in dem dein Herz für andere schlägt, bringst du Weihnachten auf diese Erde.  

Wenn Sie den  Menschen helfen,  ihr  Leben menschenwürdig zu führen, ihre Gefühle zu verstehen, dann lächelt Gott und du bringst Weihnachten auf diese Erde!. Das Erste und Letzte, das Höchste und Entscheidende unseres Lebens ist unsere Bereitschaft für andere da zu sein, wie Gott für uns immer da ist; unsere Bereitschaft für andere Freude zu bringen, unsere Bereitschaft klein zu werden, um in die Nähe der anderen zu kommen. Das ist die  Liebe Gottes, die ich am Weihnachten erfahre. Er hat seine Größe hergegeben und er ist für mich herunter gekommen! Das ist die Geschichte von Gott – die schönste Liebesgeschichte, die ich kenne.

Liebe Mitchristen, in diesem Gottesdienst versuchen Sie die Weihnachtsfreude zu erfahren. In der Stille wächst die Freude. In der Stille wachsen kleine Aufmerksamkeiten, die wenig Zeit brauchen, aber sehr wirksam sind: ein gutes Wort, ein freundliches Gesicht, ein Verständnisvolles Zuhören, ein Besuch, ein überraschender Telefonanruf, ein Weihnachtsgeschenk, eine nette Karte, eine WhatsApp Nachricht. Lasst uns die Freude, die Christkind heute uns schenkt, weiter schenken; Lass die Welt mit der Freude Gottes erfüllt sein. Nimm dir Zeit, ein guter Mensch zu sein für alle, die du heute, morgen, jeden Tag deines Lebens begegnen! Amen!

FEAST DAY SERMON – CHRISTMAS

Christmas 2019 -Stay focused

Image result for images of chrib

With the nostalgic feelings of all the past Xmas celebrations, forgetting for the moment, the dreadful activities of the terrorists and other evil powers around the world, and even keeping aside for a while the agitations for freedom and human rights in India, we celebrate today the Xmas with all its freshness and its happiness. Imagine! The whole world, at this point of the history, stays focused on one, the only one event –that’s the beauty of Christmas! Xmas gifts attractively packaged in colourful wrappings, plum and dry-fruit cakes snacked in rum, chocolates, rose cookies, and Xmas goodies placed under the Xmas tree, the spectacular presentation of the birth of Jesus in the cribs – shepherds watching their flocks at night, the three kings finding their way to the child in manger, angels singing above, Mary tending the child, Joseph looking at the child with a smile – we have Xmas! We have Xmas in our hearts, in our families, in the whole world! I wish you all a Merry Xmas!

In this juncture of the human history, when it seems that the humanity has lost its way in the labyrinth of problems, this Xmas brings us a splendid message: stay focused.  The great personalities in this grand festival proclaim this message: stay focused. That day, they, Joseph and Mary, stood in the midst of the crowd alone! Joseph, without knowing what to do the next, Mary with labour pain, not a single window opened before them. There was not even a slight light of hope! At last they decided to concentrate only on the delivery; they stayed focused only on it. Whatever be the place, however be the situation, they focused on the delivery. I need not narrate now, the sequence of the events that followed it. But one thing I have to say: Christ, the saviour of the world, is born!

More than 2000 years ago, that same day, three kings were in the city of David called Bethlehem, groping around in the dark to find the Messiah. After several hurdles, when they focused on their journey, they experienced the spectacular vision of the saviour of the world!

This Xmas declares: Focus on the one thing that is demanded from you, that is expected from you, that is entrusted to you – you can experience Xmas in your life. In today’s multitasking environment, in today’s complicated, confused life-situations, for a balanced, happy way of life, you need the mantra: stay focused.

Even though this Xmas event is without parallel in the history, I would like to narrate another story of a birth. In a forest, a pregnant deer is about to give birth. She finds a remote grass field near a strong-flowing river. This seems a safe place. Suddenly her labour pains begin. At the same moment, dark clouds gather above and due to lightening, a forest fire starts. She looks to her left. And sees a hunter with his bow extended pointing to her. To her right, she spots a hungry lion approaching her. What can the pregnant deer do when she is in labour? She is constrained by the fire on the one side and the flowing river on the other and boxed in by her natural predators. She focuses on giving birth to a new life. The sequence of the events that follows is: Lightening strikes and blinds the hunter. He releases the arrow, which zips past the deer and strikes the hungry lion. It starts to rain heavily and the forest gets doused slowly. The deer gives birth to a healthy flown.

In our life too, there are moments when we are confronted on all sides with problems, with negative thoughts and possibilities. Xmas has to be the driving force of your life. The priority of Mary, in that moment, was simply to give birth to her baby. The rest was not in her hands and any action or reaction that could change her focus would have likely resulted in disaster. Stay focused, when life brings nothing positive to you; stay focused, when you feel weak physically, emotionally, intellectually and spiritually; stay focused when you have problems in your family; stay focused when you experience financial debacles; stay focused when you have cracks in your relationships; stay focused when God showers his grace, his Power upon you by singing my soul magnifies the Lord, my spirit rejoices in the Lord! Stay focused on the kingdom of God within you, stay focused on Christ Jesus!

You cannot proceed and progress unless you are focused. In creating your life, in creating your Christian life, Christian family, if your mind is fully centred, fully focused on your God, on your true nature as a Christian, on your duty, on your dreams, and then you will experience an unparalleled, soulful bliss. Stay focused will lead you to an ultimate happiness; stay focused will lead you to Xmas in your life.

Amen.

Christmas 2019 #Mannil #Punnyamayi # Carol Video Song # Fr Mathews Payyappilly MCBS

SUNDAY SERMON Lk 1, 57 – 80

ലൂക്ക 1, 57 – 80

സന്ദേശം 

Image result for images of lk 1, 57-80

മംഗളവാർത്താക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച തിരുസ്സഭ നമ്മുടെ വിചിന്തനത്തിനായി കൊണ്ടുവരുന്നത് വിശുദ്ധ സ്നാപക യോഹന്നാന്റെ ജനനമാണ്. ഇന്നത്തെ സന്ദേശം, ‘ദൈവം ജീവിതത്തിൽ നൽകുന്ന നന്മകളെ ഓർക്കുകയും മറ്റുള്ളവരെ ഓർമിപ്പിക്കുകയും ചെയ്യുന്നവരായിരിക്കണം, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉള്ളവരായിരിക്കണം മാതാപിതാക്കൾ’ എന്നുള്ളതാണ്.

വ്യാഖ്യാനം

മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ എലിസബെത്ത് ഗർഭകാലം ചിലവഴിച്ചു പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, നാമകരണവേളയിൽ സഖറിയാസിന്റെ നാവു സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം.

മൂന്നു കാര്യങ്ങളാണ് നാമിന്നു ഈ സിവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്‌.

ഒന്ന്, ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും സഖറിയാസ് പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബേത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.

നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവ ആകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്‌. ഇന്ന് മതത്തിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ സ്വരമാണ് കേൾക്കുന്നത്.

ദൈവേഷ്ടം ചെയ്യുമ്പോൾ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്.

നമ്മുടെ കുടുംബങ്ങളിൽ, വ്യക്തിജീവിതങ്ങളിൽ ദൈവകൃപയുടെ വസന്തോത്സവങ്ങൾ ഉണ്ടാകുവാൻ സ്നേഹമുള്ളവരേ, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക.

രണ്ട്‌, ക്രൈസ്തവജീവിതത്തിൽ    ദൈവം നൽകുന്ന നന്മകളെ ഓർക്കുവാനും, മറ്റുള്ളവരെ ഓർമിപ്പിക്കുവാനും നമുക്ക്, പ്രത്യേകിച്ച്, മാതാപിതാക്കൾക്ക്, പുരോഹിതർക്ക്, നേതാക്കന്മാർക്ക് കഴിയണം. സഖറിയാസ് ഇന്ന് നമ്മോടു പറയുന്നത് അതാണ്. ദൈവകൃപയുടെ വസന്തം പൂത്തപ്പോൾ സഖറിയാസ് ദൈവം തനിക്കു മാത്രമല്ല മനുഷ്യകുലം മുഴുവനും നൽകിയ നന്മകളെ ഓർക്കുകയാണ്, മറ്റുള്ളവരെ ഓർമിപ്പിക്കുകയാണ്. ഒരു മാതാവിനോ, പിതാവിനോ, ചെയ്യുവാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ദൈവം കുടുംബത്തിന് നൽകിയ വലിയ വലിയ അനുഗ്രഹങ്ങളെ ഏറ്റുപറയുകയും, മക്കളെ ഓർമിപ്പിക്കുകയുമാണ്. കുടുംബത്തിൽ എന്തെങ്കിലും നന്മ ഉണ്ടായാൽ അത് ആഘോഷിക്കണം. അത് മറ്റുള്ളവരോട് പറയണം. ദൈവത്തെ സ്തുതിക്കണം. വാഗ്ദാനങ്ങൾ നൽകുകയും അത് പാലിക്കപ്പെടുകയും ചെയ്തപ്പോൾ ദൈവം നൽകിയ ഗതകാല വിജയങ്ങളെക്കുറിച്ചും, ദുഖത്തിന്റെ വേളകളിലും മേഘസ്തംഭമായി നിലനിന്നതും ജീവിതത്തിന്റെ പാനപാത്രം നിറയെ സമൃദ്ധി നൽകിയതും വിളിച്ചിപറയുവാനാണ് നാം വിവാഹവും മറ്റും ആഘോഷിക്കുന്നത്. പക്ഷെ ഇന്നത് ഇവന്റ് മാനേജ്മെന്ററുകാരുടെ കയ്യിലെ കോമാളിത്തരമായിത്തീർന്നിരിക്കുന്നു. സ്നേഹമുള്ളവരേ, ഓർക്കുക, സഖറിയായെപ്പോലെ ഓർക്കുവാനും ഓർമിപ്പിക്കുവാനും നമുക്ക് കഴിയട്ടെ.

മൂന്ന്, മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.

എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും. നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല.

എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? ദൈവസന്നിധിയിൽ നീതിനിഷ്ഠനാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും.

സമാപനം

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ?

ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!

SUNDAY SERMON Lk 1, 26 – 38

ലൂക്ക 1, 26 – 38

ആമുഖം Image result for images of lk 1 26 38"

ഭാരത സ്ത്രീകളുടെ ആകുലതകളും, ഭയവും  നിറഞ്ഞ ഒരു മനസ്സുമായിട്ടാണ് നാമിന്നു ഈ ദേവാലയത്തിൽ വന്നിട്ടുള്ളത്. ഡൽഹിയിലെ നിർഭയ, ഉന്നാവിലെ പെൺകുട്ടികൾ, ഹൈദരാബാദിലെ ഡോക്ടർ, പെരുമ്പാവൂർ , വാളയാർ പെൺകുട്ടികൾ ….ലിസ്റ്റ് നീളുകയാണ്. എന്തുകൊണ്ട് മനുഷ്യമനസ്സ് ഇത്രമാത്രം ഭ്രാന്തമാകുന്നു? അറിയില്ല. നമുക്ക് ഇന്നത്തെ ബലിയിൽ പ്രത്യേകം ഭാരതത്തിനുവേണ്ടി, ഭാരതത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കാം. ഈശോയെ, അങ്ങേ പരിപാലനയിൽ ഞങ്ങളെ കാത്തുകൊള്ളണമേയെന്നു പരാർത്ഥിച്ചുകൊണ്ടു, നമുക്ക് ദൈവവചനം ശ്രവിക്കാം.

സന്ദേശം

ലോകത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും അത്ഭുതകരവും മനോഹരവുമായ ഒരു പ്രഖ്യാപനമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം വായിച്ചുകേട്ടത്.

ഇതിനു അകമ്പടിയെന്നോണം തിരുസ്സഭ ഇന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ചേർത്ത് വച്ചിരിക്കുകയാണ്. 1854 ൽ ഒമ്പതാം പീയൂസ് മാർപ്പാപ്പയാണ് പരിശുദ്ധ കന്യകാമറിയം അമലോത്ഭവയാണ് എന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനം ഇങ്ങനെയാണ്: ‘പരിശുദ്ധ കന്യകാമറിയം, അവൾ അവളുടെ അമ്മയുടെ ഉദരത്തിൽ രൂപംകൊണ്ട ആദ്യനിമിഷത്തിൽ തന്നെ ദൈവത്തിന്റെ ആനുകൂല്യത്താലും കൃപയാലും ഉത്ഭവപാപത്തിന്റെ എല്ലാ കറകളിൽനിന്നും ദൈവത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.’

പരിശുദ്ധ കന്യകാമറിയം അമലോത്ഭവയാണ് എന്ന വിശ്വാസ സത്യം, ഗബ്രിയേൽ ദൂതന്റെ ഇന്നത്തെ പ്രഖ്യാപനത്തിനു വളരെയേറെ ശോഭ കൂട്ടുന്നുണ്ട്. മാത്രമല്ല, എന്തുകൊണ്ട്   പരിശുദ്ധ കന്യകാമറിയത്തിന്റെ അടുത്തേക്ക് മാത്രം ഗബ്രിയേൽ ദൂതൻ ദൈവത്താൽ അയയ്ക്കപ്പെട്ടുവെന്ന സ്വാഭാവിക ചോദ്യത്തിന് ഉത്തരവും കൂടിയാണ് ഈ വിശ്വാസ സത്യം. പരിശുദ്ധ കന്യകാമറിയം അമലോത്ഭവയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച നാം ആചരിക്കുമ്പോൾ ഈ ഞായറാഴ്ച്ചയുടെ സന്ദേശം ഇതാണ്: പരിശുദ്ധ മറിയത്തെപ്പോലെ ജീവിതത്തിലെ തീരുമാനങ്ങളോട് ചേർന്ന് പരാതിയില്ലാതെ, പരിഭവമില്ലാതെ വിശ്വാസജീവിതം നയിച്ച് ലോകത്തിനു ക്രിസ്തുവിനെ നൽകുക.

വ്യാഖ്യാനം

ജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. ഓരോ ദിവസവും എത്രയെത്ര തീരുമാനങ്ങളാണ് നാം എടുക്കുക! രാവിലെ എപ്പോൾ എഴുന്നേൽക്കണം, ചായ വേണോ, കാപ്പിവേണോ, ഏതു ഡ്രസ്സ് ഇടണം, എങ്ങനെ ജോലിക്കു പോകണം, കാറിലോ, ബസിലോ തുടങ്ങി ഓരോ നിമിഷവും നാം തീരുമാനമെടുക്കുന്നുണ്ട്. ഇന്നുരാവിലെ തന്നെ ഉണർന്നെഴുന്നേൽക്കാൻ തീരുമാനിച്ചതുമുതൽ, ദേവാലയത്തിൽ വന്നു വിശുദ്ധ കുർബാന അർപ്പിക്കുവാൻ തീരുമാനിച്ചതും ഇപ്പൊ ദൈവവചനം കേൾക്കാൻ തീരുമാനിക്കുന്നതും വരെ എത്ര തീരുമാനങ്ങളാണ് നാം എടുത്തത്? ജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. നാമെടുക്കുന്ന ചെറുതും വലുതുമായ തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. കാരണം നമ്മുടെ ജീവിതം സാഹചര്യങ്ങളുടെ ഉത്പന്നമല്ല, അത് വികാരങ്ങളുടെ പ്രകടനമല്ല. നല്ല മൂല്യങ്ങളെ ആധാരമാക്കിയുള്ള സ്വന്തം മനസാക്ഷിയുടെ തീരുമാനത്തിന്റെ ഫലമാണ് നമ്മുടെ ജീവിതം. ജീവിതമെന്നതു ഒന്നിന്റെയും തിരസ്കാരമല്ല, അത് ഉചിതമായവ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിന്റെ ഫലമാണ്.

ഉചിതമായ തീരുമാനത്തിന് രണ്ട് ഘടകങ്ങൾ വേണം. ഒന്ന്, antecedent freedom. ഒരാൾ ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് അനുഭവിക്കുന്ന സ്വാതന്ത്ര്യമാണിത്. അതായത്, ബാഹ്യസമ്മർദ്ദങ്ങളില്ലാതെ, പുറമേനിന്നുള്ള നിർബന്ധങ്ങളില്ലാതെ ഒരാൾ സ്വയം എടുക്കുന്ന തീരുമാനം. പരിശുദ്ധ കന്യകാമറിയത്തിന്റെ “ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്കു എന്നിൽ നിറവേറട്ടെ” യെന്ന തീരുമാനം ഇത്തരത്തിൽ ഉള്ള ഒന്നാണ്.

ഇന്നത്തെ സുവിശേഷത്തിലെ ഗബ്രിയേൽ ദൂതന്റെ പ്രഖ്യാപനത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പരിശുദ്ധ മറിയത്തിന്റെ തീരുമാന പ്രഖ്യാപനം. ഉചിതമായ തീരുമാനത്തിന് രണ്ട് ഘടകങ്ങൾ വേണം. ഒന്ന്, antecedent freedom. ഒരാൾ ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് അനുഭവിക്കുന്ന സ്വാതന്ത്ര്യമാണിത്. അതായത്, ബാഹ്യസമ്മർദ്ദങ്ങളില്ലാതെ, പുറമേനിന്നുള്ള നിർബന്ധങ്ങളില്ലാതെ ഒരാൾ സ്വയം എടുക്കുന്ന തീരുമാനം. പരിശുദ്ധ കന്യകാമറിയത്തിന്റെ ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്കു എന്നിൽ നിറവേറട്ടെയെന്ന തീരുമാനം ഇത്തരത്തിൽ ഉള്ള ഒന്നാണ്.

ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത, ആ ഇടവേള, സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന   നിമിഷമായിരുന്നിരിക്കണം അത്! എന്നിട്ടു ആ വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ് “ഞാൻ തയ്യാറാണ്” എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ തീരുമാനമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്!

ഉചിതമായ തീരുമാനത്തിന്റെ രണ്ടാമത്തെ ഘടകം, consequent freedom ആണ്. താനെടുക്കുന്ന തീരുമാനത്തിന്റെ പരിണിതഫലങ്ങൾ, പാർശ്വഫലങ്ങൾ അതേപടി സ്വീകരിക്കുന്നതാണ് consequent freedom. ഓരോ തീരുമാനത്തിനും അനന്തരഫലങ്ങളുണ്ട്. വൈദികനാകാൻ, സന്യാസി – സന്യാസിനിയാകാൻ, കുടുംബനാഥനും കുടുംബനാഥയുമാകാൻ … തീരുമാനമെടുക്കുമ്പോൾ അതിന്റെ പരിണിത്ഫലങ്ങളായിട്ടു വരുന്നതിനെയെല്ലാം പരിഭവമില്ലാതെ, പരാതികളില്ലാതെ സ്വീകരിക്കുവാൻ തയ്യാറാകുമ്പോഴാണ് ഒരു തീരുമാനം പൂർണമാകുന്നത്.

പരിശുദ്ധ അമ്മയുടെ ജീവിതം നോക്കൂ… തീരുമാനം ഇതാണ്: നിന്റെ വാക്കു എന്നിൽ നിറവേറട്ടെ. അതിന്റെ പരിണിതപഹ്ലങ്ങൾ എന്തായിരുന്നു? ‘അമ്മ എങ്ങനെയാണതിനെ സ്വീകരിച്ചത്? അയൽവക്കക്കാരുടെ   തുറിച്ചുനോട്ടങ്ങൾ – പരിഭവമുണ്ടോ? ബന്ധുക്കളുടെ അടക്കം പറച്ചിലുകൾ – പരാതിയുണ്ടോ? പിന്നെയങ്ങനെ…അവസാനം കുരിശിൻ ചുവട്ടിൽ! പരിഭവമുണ്ടോ? പരാതിയുണ്ടോ? വേദനയില്ലെന്നാണോ? അല്ല. സ്വന്തം തീരുമാനത്തിന്റെ ഫലങ്ങൾ സ്വയം സ്വീകരിച്ചു അത് ദൈവമഹത്വത്തിനുള്ളതാക്കുകയാണ്.

സമാപനം

സ്നേഹമുള്ളവരേ, എങ്ങനെയാണ് ക്രിസ്മസ് ഭൂമിയിൽ കൊണ്ടുവരേണ്ടതെന്നു, നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയാണ് നയിക്കേണ്ടതെന്നു നമ്മെ പഠിപ്പിക്കുന്ന സ്കൂളാണ് പരിശുദ്ധ ‘അമ്മ. നമ്മുടെ ജീവിതത്തിൽ നാമെടുത്ത, നാമെടുക്കുന്ന തീരുമാനങ്ങളോട് ചേർന്ന് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ നമ്മുടെ കുടുംബജീവിതം, വൈദിക ജീവിതം സന്യസ്തജീവിതം നയിക്കുമ്പോൾ നാമും കൃപാനിറഞ്ഞവരാകും. കർത്താവ് നമ്മോടുകൂടെയുണ്ടാകും. പരിശുദ്ധാത്മാവ് നമ്മുടെമേൽ വരും. നാം ഈശോയെ ഗർഭം ധരിക്കും. ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട് ചേർന്ന് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നമ്മിലൂടെ ക്രിസ്മസ് ആഗതമാകും. നാം അനുഗ്രഹീതരാകും.

ഇന്നത്തെ വിശുദ്ധ കുർബാന അതിനായി നമ്മെ ശക്തിപ്പെടുത്തട്ടെ. ആമ്മേൻ.

Does God exist? Is God meaningless!