SUNDAY SERMON LK 1, 57-66

മംഗളവാർത്താക്കാലം മൂന്നാം ഞായർ

ലൂക്കാ 1, 57 – 66

വചന വ്യാഖ്യാനം 

മംഗളവാർത്താക്കാലം ഒന്നാം ഞായറാഴ്ചയിലെ സംഭവത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സുവിശേഷഭാഗം. അന്ന് മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. ‘മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന’ (ലൂക്ക 1, 25) ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ചപ്പോഴൊക്കെ മൂകനായി കഴിയേണ്ട ഗതികേട് കുറച്ചൊന്നുമല്ല സഖറിയായെ വേദനിപ്പിച്ചത്. എങ്കിലും ദൈവേഷ്ടത്തിന് പൂർണമായും വിധേയനായി ജീവിക്കുന്ന സഖറിയയെയാണ് നാം കാണുന്നത്. അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ, കുടുംബത്തിൽ ദൈവാനുഗ്രഹത്തിന്റെ മഴവില്ല് വിരിയുവാൻ ഇടയാക്കിയെന്ന മനോഹരമായ സന്ദേശമാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്ക് പറഞ്ഞുതരുന്നത്.

ദൈവത്തിന്റെ അരുളപ്പാട് മനസ്സിലാക്കുവാൻ സഖറിയായ്ക്ക് സാധിച്ചില്ല എന്നതും, അതുവഴി താൻ മൂകനായിപ്പോയി എന്നതും സഖറിയായുടെ ജീവിതപുസ്തകത്തിലെ അച്ചടിപ്പിശക് തന്നെയാണ്. സഖറിയയെക്കുറിച്ച് പറയുമ്പോൾ നാം ആദ്യം ചിന്തിക്കുന്നതും ഈ സംഭവമാണ്, ഈ കുറവാണ്. എന്നാൽ, Perfect moments of life are remembered for the imperfections that happen in between. അതുപോലെതന്നെയാണ് മൂകനായിപ്പോയി എന്ന അദ്ദേഹത്തിന്റെ കുറവിന്റെ ഭംഗിയും!! അദ്ദേഹത്തിന്റെ കുടുംബത്തിൽ യോഹന്നാന്റെ ജനനം എന്ന സംഭവത്തിന് ഇത്രമേൽ ഭംഗി കൈവന്നതും ഈ കുറവുകൊണ്ടുതന്നെയാണ്. പൂർണതയിലേക്കുള്ള പ്രയാണത്തിൽ അറിയാതെ സംഭവിക്കുന്ന അപൂർണതകളുടെ വശ്യത, പൂർണതയ്ക്ക് വല്ലാത്ത ഭംഗി നൽകുന്നുണ്ട്. അത് തന്നെയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സൗന്ദര്യവും!!

രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്‌.

ഒന്ന്, നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താനും, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ മനോഹരമാക്കാനും ഉള്ളതാണെന്ന് വിശ്വാസം.

ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, ‘നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം’ എന്നാണ്. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു. സഹോദരീ, സഹോദരാ, ജീവിതത്തിൽ എന്നും ഓർക്കേണ്ട ഒരു കാര്യം ഇതാണ്: നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതിനെല്ലാം ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. നിനക്ക് വിജയം തരുന്നതിന് മുൻപ് ദൈവം നിന്നെ ഒറ്റപ്പെടുത്തും. നിനക്ക് വേദനകൾ തരും. പലപ്പോഴും നീ തോറ്റുപോയെന്ന് വരും. ചിലപ്പോള് പലതും നഷ്ടപ്പെട്ടേക്കാം. പക്ഷേ, നീ വിജയിക്കുക തന്നെ ചെയ്യും. So, trust the process, not the pain!

നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളുംതീർച്ചയായുംമാനിക്കപ്പെടേണ്ടത്തന്നെയാണ്. ഡയലോഗുംസമവായവുംവളരെനല്ലതാണ്.  എന്നാൽഅവയെല്ലാംദൈവേഷ്ടംനടപ്പാക്കാൻനമ്മെസഹായിക്കുന്നവയാകണം. നേരെമറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്‌. ഇന്ന് മതത്തിലൂടെ, മതവിശ്വാസികളിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈഭൂമിയിൽദൈവത്തിന്റെഇഷ്ടമനുസരിച്ചുജീവിക്കുയാണ്നമ്മുടെദൗത്യം.

പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.

ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. ഞാൻ ജോസഫാണ് എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട് ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടകാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്“. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.

ജീവിതത്തിലെപ്ലാനുകളുംപദ്ധതികളുംസ്വപ്നങ്ങളുമെല്ലാംദൈവത്തിന്റെഇഷ്ടമനുസരിച്ചുക്രമീകരിക്കപ്പെടുമ്പോഴാണ്ക്രൈസ്തവജീവിതംക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ്നമ്മിൽസംഭവിക്കുന്നത്. ഇന്നത്തെസുവിശേഷഭാഗത്തുംഇതുതന്നെയാണ്നാംകാണുന്നത്. ദൈവേഷ്ടംഅന്വേഷിക്കുമ്പോൾ, അത്പൂർത്തീകരിക്കുവാൻതയ്യാറാകുമ്പോൾസഖറിയാസിന്റെകുടുബത്തിൽഅത്ദൈവകൃപയുടെവസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാംഅഴിയുകയാണ്. സഖറിയാസ്സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെകരംസഖറിയാസിന്റെകുടുബത്തിൽദർശിക്കുവാൻജനത്തിനുസാധിക്കുകയാണ്. 

രണ്ട്, നമ്മുടെക്രൈസ്തവവിശ്വാസത്തെതകർക്കുന്നപ്രവർത്തനങ്ങൾലോകത്തിൽ  സംഭവിക്കുമ്പോൾ, സഭയിൽഉണ്ടാകുമ്പോൾ, നമ്മുടെജീവിതത്തിൽഉണ്ടാകുമ്പോൾ നമ്മുടെവിശ്വാസത്തെശക്തിപ്പെടുത്തുവാൻനമുക്കാകണം.

മൂകനായ സഖറിയാസ് ആ ഒൻപത് മാസവും പ്രാർത്ഥനയിൽ, ഉപവാസത്തിൽ ആയിരുന്നതുപോലെ, ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ നമുക്കാകണം. അപ്പോൾ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുമസിന്റെ സന്തോഷത്താൽ, നിറയ്ക്കുവാനാകും. മാത്രമല്ല, വരും തലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാൻ നമുക്കാകും. അതിനായി മക്കളെക്കുറിച്ചുമാതാപിതാക്കൾക്ക്ദർശനങ്ങളുണ്ടാകും. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്.  ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചുമാതാപിതാക്കൾക്ക്ദർശനങ്ങളുണ്ടാകണം.  

എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.

മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!!  എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!

അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.

എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെകൃപകൊണ്ട്. ഓരോമനുഷ്യന്റെയുംആത്മീയജനിതകത്തിൽഉള്ളഒന്നാണ്പരിശുദ്ധാത്മാവിന്റെകൃപ. കാരണം, ദൈവത്തിന്റെആത്മാവാണ്നമ്മെനയിക്കുന്നത്.    ഈആത്മാവിനെനമുക്ക്നൽകുവാനാണ്‌ ക്രിസ്തുഈലോകത്തിലേക്ക്വന്നത്. ഈപരിശുദ്ധാത്മാവിനാൽനമ്മെസ്നാനപ്പെടുത്തുവാനാണ്ക്രിസ്തുവരുന്നതെന്ന്ലോകത്തോട്പറയുകഎന്നതായിരുന്നു(ലൂക്ക3, 16) സ്നാപകയോഹന്നാന്റെദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം. ദൈവസന്നിധിയിൽനീതിനിഷ്ഠനാകുക, ദൈവേഷ്ടംജീവിതത്തിൽനിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെകൃപകളാലുംവരങ്ങളാലുംഎന്നെനിറക്കുകയെന്നുപ്രാർത്ഥിക്കുക. അപ്പോൾമക്കളെക്കുറിച്ചുനമുക്കുംദൈവംദർശനങ്ങൾനൽകും.

ദൈവേഷ്ടത്തിന്റെ മഴയിൽ നനയുകയെന്നതാണ് ക്രിസ്തുമസിന്റെ സന്തോഷത്തിലേക്കുള്ള വഴി. ഗദ്സെമനിയിൽ സങ്കടങ്ങളുടെ രാത്രിയെ ഈശോ മറികടക്കുന്നത് എങ്ങനെയാണ്? കാൽവരി യാത്രയുടെ അപമാനവും, കനൽവഴിയിലെ പൊള്ളലുകളും, കാൽവരിയിലെ കുരിശുമരണവും രക്തംവിയർക്കത്തക്കവിധം അവിടുത്തെ ഞെരിച്ചപ്പോൾ, ഈശോ അവയെയെല്ലാം മറികടക്കുന്നത് ഇങ്ങനെയാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുകയെന്നത് ലഹരിയാകുന്നവർക്ക് കുരിശുമരണവും, സിംഹക്കൂടുമൊന്നും ഭയാനകങ്ങളല്ല.  ദൈവേഷ്ടം നിറവേറ്റുകയെന്ന മനോഭാവത്തെ വീണ്ടെടുക്കുകയാണ് ജീവിത പ്രശ്നങ്ങളെ ക്രൈസ്തവോചിതമായി നേരിടുവാനുള്ള വഴി. എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്തുനിന്ന് ചില മനുഷ്യർ പിടിച്ചു കയറുന്നത് കണ്ടിട്ടില്ലേ? എത്ര ശ്രമിച്ചാലും നേടാൻ സാധിക്കുകയില്ലായെന്ന് വിചാരിക്കുന്നിടത്തുനിന്ന് ചിലർ നേടിയെടുക്കുന്നത് കണ്ടിട്ടില്ലേ? പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ പെട്ടെന്ന് ഒരുനാൾ അവയിൽ നിന്ന് പുറത്തുവരുന്നത് കണ്ടിട്ടില്ലേ? എങ്ങനെയാണത് സംഭവിക്കുന്നത്? അതിന്റെ സൂത്രവാക്യം ഇതാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ഇങ്ങനെ പറയുന്ന നിമിഷം മുതൽ നിന്റെ കെട്ടുകളഴിയും; നീ സംസാരിച്ചു തുടങ്ങും. നിന്റെ ജീവിതം ദൈവത്തിന്റെ സമ്മാനംകൊണ്ട് നിറയും. അസാധ്യമെന്ന് തോന്നിയതെല്ലാം നിന്റെ ജീവിതത്തിൽ സാധ്യമാകും.  

സ്നേഹമുള്ളവരേ, ഇന്നത്തെസുവിശേഷംനമ്മെഅസ്വസ്ഥരാക്കണം. പ്രത്യേകിച്ച്ഇന്നത്തെലോകത്തിൽ. നാംഅദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി24 മണിക്കൂറുംആകുലപ്പെടുന്നുണ്ട്. നല്ലക്രൈസ്തവരായിജീവിക്കാൻശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെക്രൈസ്തവജീവിതംഎത്രമേൽഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെആഘോഷമാണോനമ്മുടെജീവിതം? ദൈവംദർശനങ്ങൾനൽകാൻമാത്രംയോഗ്യതയിലാണോ, വിശുദ്ധിയിലാണോനമ്മുടെജീവിതം? ദൈവത്തോട്നന്ദിയുള്ളവരാണോ? ഉറച്ചദൈവവിശ്വാസമുള്ളവരാണോ? നമ്മുടെഅനുദിനജീവിതപ്രവർത്തികൾ, ആധ്യാത്മികകാര്യങ്ങൾനമ്മെക്രിസ്തുവിലേക്കുഅടുപ്പിക്കുന്നുണ്ടോ?

ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. ക്രിസ്തുമസിനൊരുങ്ങുന്ന എല്ലാ സഹോദരീസഹോദരരെയും, വിശ്വാസത്തിനുവേണ്ടി വേദന സഹിക്കുന്ന എല്ലാവരെയും ഈ ബലിയിൽ ഓർത്തു പ്രാർത്ഥിക്കാം. നമുക്ക് പ്രാർത്ഥിക്കാം:

ഈശോയെ, ആസുരമായഒരുകാലഘട്ടത്തിലൂടെയാണ്ഞങ്ങൾകടന്നുപോയിക്കൊണ്ടിരിക്കുന്നത്. അങ്ങേനന്മകൾക്ക്ഞങ്ങൾനന്ദിപറയുന്നു. ഞങ്ങളെ, ഞങ്ങളുടെകുടുംബങ്ങളെപരിശുദ്ധാത്മാവിന്റെകൃപയാൽനിറയ്ക്കണമേ. ഞങ്ങളുടെമക്കളെസ്നാപകനെപ്പോലെആത്മാവിൽശക്തിപ്പെടുത്തണമേ. ആമ്മേൻ!

SUNDAY SERMON LK1, 26-38

മംഗളവാർത്താക്കാലം രണ്ടാം ഞായർ

ലൂക്കാ 1, 26-38

വചന വ്യാഖ്യാനം

മറിയം – ആ പേരുതന്നെ അത്രയേറെ ആനന്ദവും, സന്തോഷവും നൽകുന്നുണ്ട്. ആ പേര് കേൾക്കുമ്പോൾത്തന്നെ ഹൃദയത്തിൽ ഈ ലോകത്തിന്റെതല്ലാത്ത മണികൾ മുഴങ്ങാൻ തുടങ്ങും.  കാരണം, പരിശുദ്ധ കന്യകാമറിയം അമലോത്ഭവയായ ഒരു വ്യക്തിത്വമത്രേ. ചില കാലങ്ങളിൽ, അതും ചില കാലങ്ങളിൽ സ്വർഗ്ഗത്തിനുമാത്രം സാക്ഷാത്കരിക്കാൻ കഴിയുന്ന വ്യക്തിത്വം.  അതെ, ഈ മനോഹരമായ ഭൂമിയിലെ ഏറ്റവും ശ്രഷ്ഠയായ ഒരു വ്യക്തിയെയാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

‘പരിശുദ്ധ കന്യകാമറിയം അസാധ്യമായതെന്തോ ചെയ്തു; മറ്റൊരു മനുഷ്യനും ഇന്നോളം ചെയ്യാത്തവിധം കൃപനിറഞ്ഞവളായി അവൾ തന്നെത്തന്നെ ഉയർത്തി’ എന്ന് മംഗളവാർത്താ സംഭവത്തെക്കുറിച്ച് വിശുദ്ധ ബർണാഡ് പറയുന്നുണ്ട്. എന്നാൽ, അസാധ്യമായത് എന്നതിനേക്കാൾ, മനുഷ്യന് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും മഹനീയമായത് എന്തോ ചെയ്തു എന്ന് പറയുന്നതാവും ശരി. മറിയത്തെ സ്വർഗത്തിലേക്ക്, പരമമായതിലേക്ക്, ദൈവികമായതിലേക്ക് നയിച്ച എന്തോ ഒന്ന്!! എന്താണ് ആ എന്തോ ഒന്ന്? മറിയത്തിന്റെ തീരുമാനം! സ്വർഗം മുൻപിൽ വന്ന് നിന്നപ്പോൾ, സ്വർഗ്ഗത്തിന്റെ മുൻപിൽ മറിയം എടുത്ത തീരുമാനം! ആ എന്തോ ഒന്നാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം.

വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന്, അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ, അവൾ പുലർത്തിയ മനോഭാവത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം, മകളേ, നിനക്കുവേണ്ടി, നിന്റെ നാളേയ്ക്കു വേണ്ടി ശുഭമായ ഭാവിയും പ്രത്യാശയും മനസ്സിൽ സൂക്ഷിക്കുന്ന ഒരു ദൈവമുണ്ടെന്നും (ജറെമിയ 29, 11) ആ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് എപ്പോഴും നീ ജീവിക്കണമെന്നും, മറിയത്തിന്റെ മാതാപിതാക്കളായ ജോവാക്കിമും അന്നയും അവളെ ചെറുപ്പത്തിലേ പഠിപ്പിച്ചതുകൊണ്ടാകാം – എന്തുതന്നെയായാലും മറിയത്തിന്റെ ഈ തീരുമാനം രക്ഷാകര പദ്ധതിയെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. അതിലുമുപരി, ആ തീരുമാനം, ആ ഒരൊറ്റ തീരുമാനം മറിയത്തെ ദൈവത്തിന്റെ അമ്മയാക്കി മാറ്റി.

Your decision determines what you become! വ്യത്യസ്തങ്ങളായ ജീവിതസാഹചര്യങ്ങളിൽ നാമെടുക്കുന്ന തീരുമാനങ്ങളാണ് ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്. ജീവിതത്തിന്റെ ആഴങ്ങളിലേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരിക്കുമ്പോൾ, ഉയരങ്ങളിലേക്ക് പറക്കുവാനുള്ള മനസ്സിന്റെ വെമ്പലിൽ മുളപൊട്ടുകയാണ് ഓരോ തീരുമാനവും. അങ്ങനെയാണ് ഓരോ തീരുമാനവും ഒരു യാത്രയുടെ തുടക്കമാകുന്നത്. അവയോടൊത്താണ് പിന്നെ യാത്ര. മനസ്സിന്റെ ചില ശൂന്യതകളെ പൂരിപ്പിച്ചുകൊണ്ടാകും അവ മുന്നോട്ട് നീങ്ങുന്നത്. ചിലപ്പോഴെങ്കിലും തീരുമാനങ്ങളിൽ അറിവുകൾ തോറ്റുപോകുകയും, പേരിടാൻ പോലും കഴിയാത്ത പുതിയ തീരുമാനങ്ങളിലേക്ക് നമ്മൾ നടന്നുപോകുകയും ചെയ്യും. തീരുമാനങ്ങൾ വിജയിക്കുമ്പോഴും, പതറിപ്പോകുമ്പോഴും നമ്മെ അമ്പരിപ്പിപ്പിച്ചുകൊണ്ട് ദേ വരുന്നു മറ്റൊരു തീരുമാനം!

അതാണ് മനുഷ്യജീവിതം – തീരുമാനങ്ങളുടെ ആകെത്തുക. രാവിലെ ഉണരുമ്പോൾ മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്! രാവിലെ നടക്കുവാൻ പോകണോ വേണ്ടയോ, പള്ളിയിൽ കുർബാനയ്ക്ക് ഏത് ഷർട്ടും മുണ്ടും വേണം, സാരിയോ, ചുരിദാറോ, ജോലിയ്ക്ക് എങ്ങനെ പോകും? സ്‌കൂട്ടറോ, കാറോ, ബസ്സോ, മെട്രോയോ, അതോ നടന്നോ? പേയ്‌മെന്റ് എങ്ങനെയായിരിക്കണം? ഗൂഗിൾ പേയോ, ഫോൺപേയോ, അതോ ക്യാഷോ? ചായയോ, കാപ്പിയോ ….. ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കുംവിധം തീരുമാനങ്ങളുടെ കൂട്ടമാണ്, തീരുമാനങ്ങളുടെ ഒരു ഘോഷയാത്രയാണ് നമ്മുടെ ജീവിതം.  

ഉചിതവും, നല്ലതും, വേഗത്തിലുള്ളതുമായ തീരുമാനങ്ങൾ എടുക്കുക എന്നത് തികച്ചും വെല്ലുവിളിയാണ്. അനിശ്ചിതത്വത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലാണ് ഒരാൾ തീരുമാനങ്ങൾ എടുക്കേണ്ടതെങ്കിൽ തളർച്ചയ്ക്കുള്ള സാധ്യതയേറും! ജീവിതം അനിശ്ചിതത്വത്തിലാകുമ്പോൾ, അടിയന്തരവും അപൂർണങ്ങളുമായ വിവരങ്ങൾ മനുഷ്യജീവിതസാഹചര്യങ്ങളെ നിർവചിക്കുമ്പോൾ, തീരുമാനത്തെ കാത്തിരിക്കുന്നത് കലങ്ങിമറയുന്ന തിരമാലകളായിരിക്കും. ദൈവപരിപാലനയുടെ സ്നേഹകരങ്ങളിൽ പിടിച്ചാണ് നമ്മുടെ യാത്രയെങ്കിലും പ്രതിസന്ധിഘട്ടങ്ങൾ ചിലപ്പോൾ നമ്മെ വല്ലാതെ ഉലച്ചുകളയും.

ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത്‌ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്ന് ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്ലാദിച്ചിട്ടുണ്ടാകണം! വൃക്ഷങ്ങൾ പുഷ്പവൃഷ്ടി നടത്തിയിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്.

ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത – ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന   നിമിഷമായിരുന്നിരിക്കണം അത്! കാരണം, ഭൂമിക്ക്, ഭൂമിയിലെ മനുഷ്യർക്ക് അത്ര എളുപ്പത്തിൽ ഉത്തരം കൊടുക്കുവാൻ സാധിക്കാത്ത ഒരു ചോദ്യമാണ് സ്വർഗം ചോദിച്ചത്? ഇന്നുവരെയുള്ള പാരമ്പര്യമനുസരിച്ച്, വിവാഹംകഴിക്കാതെ ഗർഭവതിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ മറിയത്തിന് കഴിയില്ല. ഇന്നുവരെയുള്ള രീതിയനുസരിച്ച് പോകാനാണ് താത്പര്യമെന്ന് മറിയം വാശിപിടിച്ചാലോ? ആരും ഒന്നും പറയാൻ പോകുന്നില്ല. ഇതിന് സമ്മതം കൊടുത്താൽ എന്താണ് സംഭവിക്കാൻ പോകുന്നത്? അവൾക്കറിയില്ല. സമ്മതം കൊടുത്തില്ലെങ്കിൽ ദൈവം അവളെ, അവളെയെന്നല്ല ആരെയും, നിർബന്ധിക്കുവാനും പോകുന്നില്ല. ഇതെല്ലം സ്വർഗത്തിനറിയാം. അതുകൊണ്ടാണ് സ്വർഗത്തിന് ആകാംക്ഷ!! സ്വർഗം കാത്തിരിക്കുകയാണ്, മനുഷ്യന്റെ ഉത്തരത്തിന്!!!

മേരി നിശബ്ദയായി, മുട്ടുകുത്തി നിൽക്കുകയാണ്. ഒരു വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ തയ്യാറാണ്”. ഞാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, പ്രിയപ്പെട്ടവരേ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ സമർപ്പണ മനോഭാവമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്! പരിശുദ്ധ കന്യകാമറിയത്തെ ദൈവത്തിന്റെ അമ്മയാക്കിയത്!! ഈശോയുടെ അമ്മയാക്കിയത്!!!

പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ സാധരണ ജീവിത സാഹചര്യങ്ങളിൽ, ജീവിതത്തിന്റെ പച്ചയായ സംഭവങ്ങളിൽ നാമും പകച്ചു നിന്നിട്ടുണ്ടാകണം. എങ്കിലും, ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് നാമും തീരുമാനങ്ങൾ എടുക്കുന്നുണ്ട്. ആ തീരുമാനങ്ങളാണ് നമ്മെ ക്രിസ്തുവിന്റെ മകളാക്കിയത്. ക്രിസ്തുവിന്റെ മകനാക്കിയത്. ക്രിസ്തുവിന്റെ യുവതിയാക്കിയയത്. ക്രിസ്തുവിന്റെ യുവാവാക്കിയത് ക്രിസ്തുവിന്റെ  ഭാര്യയാക്കിയത്. ക്രിസ്തുവിന്റെ ഭർത്താവാക്കിയത്. ക്രിസ്തുവിന്റെ സമർപ്പിതയാക്കിയത്. ക്രിസ്തുവിന്റെ സമർപ്പിതനാക്കിയത്. ക്രിസ്തുവിന്റെ പുരോഹിതനാക്കിയത്.   വിവാഹമെന്ന കൂദാശയിലൂടെ, ദാമ്പത്യ ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നിങ്ങൾ ഒരു തീരുമാനമെടുത്തില്ലേ? മനസ്സിൽ എടുത്ത ഈ തീരുമാനത്തെ വിവാഹമെന്ന കൂദാശയുടെ നേരത്ത് വിശുദ്ധ ബൈബിളിൽ തൊട്ട് നിങ്ങൾ ഏറ്റുപറഞ്ഞു. ആ തീരുമാനമാണ് നിങ്ങളെ ക്രിസ്തുവിന്റെ ദമ്പതികളാക്കിയത്.

സന്യസ്തരോടുള്ള സ്വർഗ്ഗത്തിന്റെ ചോദ്യം ഇതാണ്: ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ സന്യസ്ത ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ നീ തയ്യാറാണോ? ഞങ്ങൾ സന്യാസിനികൾ, സന്യാസികൾ ദീർഘനാളത്തെ പരിശീലനത്തിനും, പരിചിന്തനത്തിനും ശേഷം തീരുമാനമെടുത്തു, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് ജീവിതത്തിന്റെ ഓരോ നിമിഷവും പറഞ്ഞുകൊണ്ട് ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, അപ്പോൾ ഞങ്ങൾ ക്രിസ്തുവിന്റെ സന്യസ്തരായി.

ക്രിസ്തുവിന്റെ പുരോഹിതരാകുമ്പോഴും അതിന് ഒരു തീരുമാനത്തിന്റെ പിന്ബലമുണ്ട്. എന്താകുവാനാണ് നീണ്ട വർഷങ്ങൾ ഒരുങ്ങുന്നത്? ക്രിസ്തുവിന്റെ പുരോഹിതരാകുവാൻ. ആർക്കുവേണ്ടിയാണ്? ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ തിരുസ്സഭയ്ക്കുവേണ്ടി. ആരാണ് ദൗത്യം തരുന്നത്? ക്രിസ്തുവാണ് ദൗത്യം തരുന്നത്. ആരിലൂടെ? തിരുസ്സഭയിലൂടെ. ഓരോ വ്യക്തിയും എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി ക്രിസ്തുവിന്റെ പുരോഹിതരാകുന്നു.  

ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ പരിശുദ്ധ അമ്മ നമ്മുടെ മുൻപിൽ ഉയർത്തുന്ന വെല്ലുവിളി ഇതാണ്: നീ എടുക്കുന്ന തീരുമാനത്തിലൂടെ നിനക്ക് ലോകത്തിൽ ക്രിസ്തുമസ് സംജാതമാക്കുവാൻ നമുക്ക് കഴിയും. സ്നേഹമുള്ളവരേ, നാമെടുത്ത തീരുമാനങ്ങളാണ് നമ്മെ ഓരോ ജീവിതാന്തസ്സുകളിലേക്ക് കൈപിടിച്ചുയർത്തിയായത്. അതുകൊണ്ട്, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ വെറും വേഷംകെട്ടലാകാതിരിക്കട്ടെ. ക്രിസ്തുവിനെതിരെ ദുഷ്ടശക്തികൾ ലോകം മുഴുവനും പ്രബലപ്പെടുന്ന ഈ കാലഘട്ടത്തിൽ, ക്രിസ്തുവിനായി ലോകം മുഴുവനും ദാഹിക്കുന്ന ഈ അവസരത്തിൽ പ്രച്ഛന്നവേഷമത്സരങ്ങൾ നടത്തി സമയം നഷ്ടപ്പെടുത്തരുതേ! ക്രിസ്തുവിനോടൊത്ത്  ചിന്തിക്കാനും, ജീവിക്കാനും, ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും നമുക്കാകട്ടെ.

നാമാരും ഇന്ന് ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കുന്നില്ല.  കണ്ടെത്തിയാലും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നില്ല. നാമാരും ക്രിസ്തുവിനെ ഗർഭം ധരിക്കുന്നില്ല. അതുകൊണ്ടു തന്നെ ക്രിസ്തുവിനെ പ്രസവിക്കുന്നുമില്ല. ഓർക്കുക!

ഓരോതീരുമാനത്തിന്റെസമയത്തുംസ്വർഗംനമ്മുടെമുൻപിലെത്തുന്നുണ്ട്.  കാരണം, ഓരോതീരുമാനവുംഈഭൂമിയിൽക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെസന്തോഷവുംസമാധാനവുംവിതറുന്നതാകാൻദൈവംആഗ്രഹിക്കുന്നു. നമ്മുടെഓരോതീരുമാനവുംക്രിസ്തുനമ്മിൽഗർഭംധരിക്കുന്നതുവേണ്ടിയുള്ളYES

ആകാൻസ്വർഗംആഗ്രഹിക്കുന്നു.  നമ്മുടെഓരോതീരുമാനവുംക്രിസ്‌തുവിന്‌ ഈഭൂമിയിൽജന്മം

കൊടുക്കുന്നതാകണമെന്നുസ്വർഗംആഗ്രഹിക്കുന്നു. ഏറ്റവുംമനോഹരവുംനല്ലതുമായതീരുമാനത്തിൽജീവിക്കുകയെന്നാണ്പരിശുദ്ധ’അമ്മഇന്ന്നമ്മോടുപറയുന്നസന്ദേശം. ആമ്മേൻ!