SUNDAY SERMON LK 2, 21-24

പിറവിക്കാലം രണ്ടാം ഞായർ

ലൂക്കാ 2, 21-24

2026 -ന്റെ ആദ്യ ഞായറാഴ്ചയാണിന്ന്. 2025 ന്റെ 365 ദിവസങ്ങളിൽ ദൈവം കനിഞ്ഞു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ടും, പുതുവർഷം ദൈവാനുഗ്രഹപ്രദമാകാൻ പ്രാർഥിച്ചുകൊണ്ടും വിശുദ്ധ കുർബാന അർപ്പിക്കുന്ന നമ്മോട് സുവിശേഷം പറയുന്നത് തിരുസ്സഭയോട്, സീറോമലബാർ സഭയോട് ചേർന്ന് ചിന്തിക്കുവാനും, ജീവിക്കുവാനും, സഭയോടൊപ്പം നടക്കുവാനുമാണ്.

ഞാനിത് പറയുന്നത്, ഇന്നത്തെ സുവിശേഷത്തിലെ തിരുകുടുംബത്തെ കണ്ടപ്പോഴാണ്. ഈശോയുടെ മാതാപിതാക്കളെ, പരിശുദ്ധ കന്യകാമറിയത്തെ, വിശുദ്ധ യൗസേപ്പിതാവിനെ കൂടുതൽ മനസ്സിലാക്കുമ്പോൾ, നാം നമ്മോട് തന്നെ ചോദിച്ചുപോകും, ഞാനും എന്റെ സഭയും തമ്മിലുള്ള ബന്ധം എങ്ങനെ? എന്തുമാത്രം പ്രതിബദ്ധത ഞാൻ എന്റെ സഭയോട് കാണിക്കുന്നുണ്ട്? ശ്രീ സന്തോഷ് കുളങ്ങരെയെപ്പോലുള്ളവർ സാമൂഹ്യ മാധ്യമങ്ങളിലൂടെയുമൊക്കെ ദൈവത്തെക്കുറിച്ചും, മതങ്ങളെക്കുറിച്ചും വളരെ സെക്കുലർ പരമായ പരാമർശങ്ങൾ നടത്തുന്ന ഇക്കാലത്ത് നമ്മുടെ ദൈവവിശ്വാസത്തെയും, സഭാത്മക ജീവിതത്തെയും ഒന്ന് ഓർത്തെടുക്കുന്നത് നല്ലതാണ്.

യഹൂദപാരമ്പര്യമനുസരിച്ച്, യഹൂദമതത്തിന്റെസംവിധാനത്തെപിഞ്ചെന്ന്ദൈവത്തിന്റെഇഷ്ടംപൂർത്തിയാക്കിയവരാണ്, അങ്ങനെജീവിതംദൈവേഷ്ടത്തിന്റെആഘോഷമാക്കിയവരാണ്ഈശോയുടെമാതാപിതാക്കൾ. ഇന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗത്തുനിന്ന് തന്നെ ഇത് സുതരാം വ്യക്തമാണ്. യഹൂദ പാരമ്പര്യമനുസരിച്ച് “ശിശുവിന്റെപരിച്ഛേദനത്തിനുള്ളഎട്ടാംദിവസംആയപ്പോൾ” അവർ ശിശുവിന് ഈശോ എന്ന പേര് നൽകി. വീട്ടുകാരുടെ സൗകര്യമനുസരിച്ച്, കേറ്ററിംഗ്കാരനെ കിട്ടുന്നതിനനുസരിച്ച്, പള്ളിയുടെ ഹാളിന്റെ ലഭ്യതയനുസരിച്ച്, ഫോട്ടോഗ്രാഫറുടെ അഭിപ്രായമനുസരിച്ച് മാമ്മോദീസായുടെയോ, മറ്റ് കൂദാശസ്വീകരണങ്ങളുടെയോ date മുന്നോട്ടോ, പിന്നോട്ടോ മാറ്റുവാൻ ശ്രമിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊരു തമാശയായി തോന്നാം. ഇത്ര കൃത്യമായി പാലിക്കേണ്ടതുണ്ടോ ഇവയൊക്കെ, മതാചാരമനുസരിച്ച്, മതം പറയുന്ന രീതിയിൽ നടത്തിയില്ലെങ്കിൽ എന്താ കുഴപ്പം, അല്ലെങ്കിൽ തന്നെ, നമ്മളോടൊക്കെ ചോദിച്ചിട്ടാണോ ഇവർ ഇങ്ങനെയൊക്കെ തീരുമാനിച്ചത്, ഇവർ തീരുമാനിക്കുന്നതിനനുസരിച്ചൊക്കെ തുള്ളാൻ നടക്കേണ്ട ആവശ്യമുണ്ടോ എന്നൊക്കൊ തോന്നാം. വീണ്ടും, “മോശയുടെനിയമമനുസരിച്ച്ശുദ്ധീകരണത്തിനുള്ളദിവസങ്ങൾപൂർത്തിയായപ്പോൾ” ഈശോയെ കർത്താവിന് സമർപ്പിക്കുവാൻ അവർ ജെറുസലേമിലേക്ക് കൊണ്ടുപോയി. ഓർക്കണം, ഇന്നത്തെപ്പോലെ വാഹനസൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഒരു കാലത്ത്, Uber, Ola തുടങ്ങിയ modern possibilities ഇല്ലാതിരുന്ന സമയത്താണ് അവർ കൃത്യമായി നടന്നോ, കഴുതപ്പുറത്തോ ജെറുസലേമിലേക്ക് പോയത്. ഇനിയും, “കർത്താവിന്റെനിയമത്തിൽപറഞ്ഞതനുസരിച്ച്ഒരുജോഡിചങ്ങാലികളെയോ, രണ്ട്പ്രാവിൻകുഞ്ഞുങ്ങളെയോ” സമർപ്പിക്കണം. ഇത് വീട്ടിൽ നിന്ന് കൊണ്ടു വന്നാൽ പോരാ. അവിടെ കച്ചവടം നടത്തുന്നവരിൽ നിന്നു തന്നെ വാങ്ങണം. ഇതിനൊക്കെ പണം ആവശ്യമാണ്. മതത്തിന്റെ ചട്ടക്കെട്ടുകളോട് ചേർന്ന് കച്ചവടശൈലികൾ അന്നും ഉണ്ടായിരുന്നു.

ഞാൻ പറഞ്ഞുവരുന്നത്, ഈശോയുടെ മാതാപിതാക്കൾ അവർ അംഗങ്ങളായുള്ള മതത്തിന്റെ നിയമങ്ങൾക്കനുസരിച്ച്, പാരമ്പര്യങ്ങൾക്കനുസരിച്ച്, സംവിധാനങ്ങൾക്കനുസരിച്ച് അവയിലെല്ലാം ദൈവത്തിന്റെ ഇഷ്ടംകണ്ടുകൊണ്ട് ജീവിച്ചവരായിരുന്നു എന്നാണ്. ദൈവനിയമങ്ങളെയും, മതനിയമങ്ങളെയുംവിഭജിക്കുന്നഭൗതികസംസ്കാരത്തിൽനിന്ന്വേറിട്ട്, ഇവരണ്ടുംരണ്ടല്ലെന്നുംപൂവുംമണവുംപോലെരണ്ടിനെയുംപരസ്പരംസ്വീകരിച്ചും, സംയോജിപ്പിച്ചുമാണ്കൊണ്ടുപോകേണ്ടതെന്നുംഈശോയുടെമാതാപിതാക്കൾപഠിച്ചിരുന്നു. അവർക്ക്വേണമെങ്കിൽതർക്കിക്കാമായിരുന്നു…ആരോട്ചോദിച്ചിട്ടാണ്ഈനിയമങ്ങളെല്ലാംഉണ്ടാക്കിയത്? എത്രപേരുടെഭൂരിപക്ഷമുണ്ടായിരുന്നുഈനിയമങ്ങൾപാസ്സാക്കിയപ്പോൾ?  ഞങ്ങളോട്ചോദിക്കാത്ത, ഞങ്ങളറിയുകപോലുമില്ലാത്ത, ഞങ്ങൾക്ക്താത്പര്യമില്ലാത്തഈനിയമങ്ങൾഞങ്ങൾഅനുവർത്തിക്കുകയില്ലയെന്ന്ഒരുടാർപ്പായയുംവലിച്ചുകെട്ടി, മൈക്കുംകൈയ്യിൽപിടിച്ച്അവർക്ക്ആക്രോശിക്കാമായിരുന്നു. എന്നാൽ, മതനിയമങ്ങളെദൈവികനിയമങ്ങളായികണ്ട്, അവയിൽദൈവത്തിന്റെഹിതംദർശിക്കുവാൻ’അമ്മപഠിപ്പിച്ചവേദപാഠംഅവർക്ക്അധികമായിരുന്നു!!  

സ്നേഹമുള്ളവരേ, ക്രൈസ്തവമതജീവിതത്തിന്റെപക്വത എന്ന് പറയുന്നത് –   തിരുസ്സഭയെന്നത്ക്രിസ്തുവിന്റെ, ക്രിസ്തുവിന്റെസുവിശേഷത്തിന്റെപിന്തുടർച്ചയാണെന്നന്നും, ക്രിസ്തുവിന്റെപഠനങ്ങളെന്നത്തിരുസഭയുടെപഠനങ്ങളാണെന്നും, ക്രിസ്തുവിന്വിധേയപ്പെടുകഎന്നത്തിരുസ്സഭയ്ക്ക്വിധേയപ്പെടലാണെന്നും, ക്രിസ്തുവിന്റെശബ്ദമാകുകഎന്നാൽതിരുസഭയുടെശബ്ദമാകുകയാണെന്നുംമനസ്സിലാക്കലാണ്. അതായത്, ക്രിസ്തുവിനെ പിന്തുടരുന്നു എന്ന് പറയുകയും, തിരുസഭയുടെ പഠനങ്ങൾക്കും, തീരുമാനങ്ങൾക്കും പുല്ലുവില കൽപ്പിക്കുകയും ചെയ്യുന്നത് ക്രിസ്തുവിനെ കബളിപ്പിക്കലാണ്. നമ്മോട് തന്നെ, നമ്മുടെ ക്രൈസ്തവജീവിതത്തോട് തന്നെ നാം കാണിക്കുന്ന ആത്മാർത്ഥതയില്ലായ്മയാണ്.

ക്രിസ്തുവിലൂടെപൂർത്തിയായദൈവത്തിന്റെരക്ഷാകരപദ്ധതിഇന്നുംതുടർന്നുകൊണ്ട്പോകുന്നത്തിരുസ്സഭയിലൂടെയാണ്എന്ന്വിശ്വസിക്കുന്നവരാണ്നാം. തിരുസഭയിൽകൂദാശകളിലൂടെയും, കൂദാശാനുകരണങ്ങളിലൂടെയുംഇന്നുംഈശോതന്റെരക്ഷനമുക്ക്നൽകുന്നുഎന്ന്നാംവിവിശ്വസിക്കുന്നു. ‘സ്നേഹത്തിന്റെകൂദാശയും, ഐക്യത്തിന്റെഅടയാളവും, ഉപവിയുടെഉടമ്പടിയുമായവിശുദ്ധകുർബാന’ (രണ്ടാംവത്തിക്കാൻകൗൺസിൽ) നല്കപ്പെട്ടിരിക്കുന്നത്തിരുസ്സഭയ്ക്കാണ്; തിരുസ്സഭയിലാണ്അത്പരികർമ്മംചെയ്യപ്പെടുന്നത്. ഓരോവിശുദ്ധകുർബാനയർപ്പണവുംതിരുസ്സഭയോടൊപ്പമാണ്നാംപരികർമ്മംചെയ്യുന്നത്.  കാറോസൂസാപ്രാർത്ഥനയിലും, കൂദാശാവചനത്തിനുശേഷമുള്ളമധ്യസ്ഥപ്രാർത്ഥനയിലും, മാർപാപ്പയുടെയും, സീറോമലബാർസഭയുടെമേജർആർച്ചുബിഷപ്പിന്റെയും, നമ്മുടെരൂപതയുടെമെത്രാന്റെയുംപേര്പറഞ്ഞ്പ്രാർത്ഥിക്കുന്നത്, തിരുസ്സഭയോട്ചേർന്നാണ്നാംബലിയർപ്പിക്കുന്നത്എന്നതിന്റെസൂചനയാണ്.

ഇന്നത്തെ സുവിശേഷം തിരുസ്സഭയോടൊത്തുള്ള നമ്മുടെ ക്രൈസ്തവ ജീവിതത്തെപ്പറ്റി വിചിന്തനം ചെയ്യുവാനാണ് നമ്മെ ക്ഷണിക്കുന്നത്. നമ്മുടെ വിചിന്തനത്തിന് കൂട്ടായി സഭ ചൂണ്ടിക്കാണിക്കുന്നത് പരിശുദ്ധ അമ്മയെയും, വിശുദ്ധ യൗസേപ്പിതാവിനെയുമാണ്. മതത്തോടും, മതാചാരങ്ങളോടും, മതത്തിന്റെ സംവിധാനത്തോടും പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പിതാവും യോജിച്ചു നിന്നതുപോലെ – എന്നാണ് സഭ ഇന്ന് നമ്മോട് പറയുന്നത്.

ക്രിസ്തു സ്ഥാപിച്ച സഭയുടെ, (ക്രിസ്തുസഭസ്ഥാപിച്ചുവോ? ഇന്നുള്ളരീതിയിലുള്ളഒരുസഭാസംവിധാനത്തെക്രിസ്തുവിഭാവനംചെയ്തിരുന്നോ? ഇന്ന്കാണുന്നസഭാസംവിധാനങ്ങളും, അധികാരശ്രേണികളും, ഹയരാർക്കിക്കൽഭരണസംവിധാനവുംക്രിസ്തുആഗ്രഹിച്ചിരുന്നോ? ഉചിതമായൊരുഉത്തരം, മതിയായഉത്തരംലഭിക്കാത്ത, ആവശ്യമായിടത്തോളംതെളിവുകൾനിരത്താൻസാധിക്കാത്തചോദ്യങ്ങളാണിവ. എങ്കിലും, സുവിശേഷാടിസ്ഥാനത്തിലുള്ളഒരുസംവിധാനംതന്നെയാണ്തിരുസഭയിൽരൂപപ്പെട്ട്വന്നിരിക്കുന്നത്. തന്നെയുമല്ല, ഇത്രയുംനാൾസഭാസംവിധാനംക്രിസ്തുവിനെപ്രഘോഷിച്ച്മുന്നോട്ട്പോയത്പരിശുദ്ധാത്മാവിന്റെകൈയൊപ്പോടുകൂടിതന്നെയാണ്. അതുകൊണ്ട്, വിശ്വാസത്തിന്റെവെളിച്ചത്തിൽക്രിസ്തുസ്ഥാപിച്ചസഭഎന്ന്പറയുവാൻതന്നെയാണ്എന്റെആഗ്രഹം) ക്രിസ്തു സ്ഥാപിച്ച സഭയുടെ ശ്ലൈഹിക പിന്തുടർച്ചയാണ് കത്തോലിക്കാ തിരുസ്സഭ. ഇന്ന്കത്തോലിക്കാതിരുസ്സഭയിലൂടെയാണ്ക്രിസ്തുതന്റെരക്ഷാകരപദ്ധതികൗദാശികമായിതുടരുന്നത്. കത്തോലിക്കാതിരുസ്സഭയുടെപാരമ്പര്യത്തെയും, ഭരണസംവിധാനത്തെയും, ദൈവികമായി, ദൈവത്തിന്റെഇഷ്ടത്തിന്റെവെളിപ്പെടുത്തലുകളായിക്കണ്ട്സ്വീകരിക്കുവാൻഓരോക്രൈസ്തവനുംദൈവത്താൽവിളിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധ അമ്മയെപ്പോലെ, വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ നാം അംഗങ്ങളായിരിക്കുന്ന തിരുസ്സഭയെയും, സഭയുടെ ഭരണസംവിധാനങ്ങളേയും പിന്തുടരുവാൻ നാം തയ്യാറാകേണ്ടതുണ്ട്.

നാമെല്ലാവരും കത്തോലിക്കരാണെങ്കിൽ, ആഗോള കത്തോലിക്കാസഭയുടെ രീതികൾ പിന്തുടരുകയല്ലേ വേണ്ടത്? ഈ കാലഘട്ടത്തിൽ പല കോണുകളിൽനിന്നും ഉയരുന്ന ഒരു ചോദ്യമാണിത്. അല്ല എന്നാണ് ഇതിനുള്ള ഉത്തരം. കാരണം, കത്തോലിക്കാ സഭയെന്നത് വ്യക്തിഗതസഭകളുടെ കൂട്ടായ്മയാണ്. 24 വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാസഭ. ലത്തീൻ സഭയും, 23 പൗരസ്ത്യ കത്തോലിക്കാ സഭകളും അടങ്ങുന്നതാണ് ഈ കൂട്ടായ്മ. ഇതിലെ 23 വ്യക്തിഗത പൗരസ്ത്യ സഭകളിൽ ഒന്നാണ് സീറോ മലബാർ സഭ. സീറോമലബാർ സഭാംഗങ്ങൾ സ്വയാധികാരമുള്ള വ്യക്തിഗതസഭയായ സീറോമലബാർ സഭയുടെ ചൈതന്യവും, സ്വഭാവവും, ആരാധനാരീതികളും ഉൾക്കൊണ്ടുകൊണ്ട്, അവയെ സ്വന്തമാക്കിക്കൊണ്ട് കത്തോലിക്കാ സഭയോട് ചേർന്ന് നിൽക്കുന്നവരാണ്, നിൽക്കേണ്ടവരാണ്. വ്യക്തിഗതസഭകളുടെ സ്വഭാവവും, വ്യത്യസ്തതയും ഉൾക്കൊണ്ടുകൊണ്ട് ബഹുത്വത്തിലെ ഏകത്വം അനുഭവിച്ചുകൊണ്ടാണ് കത്തോലിക്കാ സഭ മുന്നോട്ട് പോകുന്നത്.

നമുക്കറിയാവുന്നതുപോലെ, മൂന്ന് കാര്യങ്ങളിലാണ് ഈ 24 വ്യക്തിഗതസഭകളുടെ കൂട്ടായ്മയായ കത്തോലിക്കാസഭയിൽ ഐക്യമുള്ളത്. ഒന്ന്, വിശ്വാസം – ദൈവം ഏകനാണെന്നും, ദൈവത്തിൽ പരിശുദ്ധ ത്രിത്വം ഉൾക്കൊള്ളുന്നുവെന്നും ഉള്ള വിശ്വാസം. രണ്ട്കൂദാശകൾ – ഏഴ് കൂദാശകളിലൂടെയാണ് ക്രിസ്തുവിന്റെ അദൃശ്യമായ കൃപകളും, വരങ്ങളും നമുക്ക് ലഭിക്കുന്നത്. മൂന്ന്, ഭരണക്രമം – ഹയരാർക്കിക്കൽ ഭരണസംവിധാനം. മറ്റ് കാര്യങ്ങളിലെല്ലാം, ആരാധനാക്രമം, ആചാരരീതികൾ, സംസ്കാരം, ജീവിതരീതികൾ, വിശ്വാസജീവിതത്തിന്റെ പ്രഘോഷണങ്ങൾ, ഇവയെല്ലാം ഓരോ വ്യക്‌തിഗത സഭയിലും വ്യത്യസ്തമാണ്. ഈ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ടേ സീറോ മലബാർ ക്രൈസ്തവർക്ക് തങ്ങളുടെ മാതൃസഭയെ മനസ്സിലാക്കിക്കൊണ്ട്, കത്തോലിക്കാ സഭയിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ സാധിക്കൂ. ഈ ബഹുത്വത്തിലെ ഏകത്വം മനസ്സിലാക്കിയില്ലെങ്കിൽ, സീറോമലബാർ സഭയുടെ വ്യക്തിത്വവും സ്വഭാവവും നാം അറിയുന്നില്ലെങ്കിൽ അന്യോന്യം കലഹിച്ചുകൊണ്ടിരിക്കും. ഓരോ വ്യക്തിഗതസഭയ്ക്കും അവരവരുടേതായ ആരാധനാക്രമ രീതികളും, സംസ്കാരവും, ആചാരരീതികളും ഉണ്ട്. ഈ വ്യത്യസ്തത ഒരു യാഥാർഥ്യമാണ്.  ഒരു നാടൻചൊല്ല് പറയുന്നപോലെ, “നായ്ക്കോലം കെട്ടിയാൽ കുരച്ചേ തീരണം.” സീറോമലബാർ സഭയുടെ മകളാണെങ്കിൽ, മകനാണെങ്കിൽ ആ സഭയുടെ ചൈതന്യത്തിനനുസരിച്ചുള്ള ജീവിതം, ആരാധനാക്രമജീവിതം ആവശ്യമാണ്. പരിശുദ്ധ അമ്മയും, വിശുദ്ധ യൗസേപ്പിതാവും നമ്മെ പഠിപ്പിക്കുന്നതും അത് തന്നെയാണ്.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ പരിശുദ്ധ അമ്മയുടെ, വിശുദ്ധ യൗസേപ്പിതാവിന്റെ സ്വന്തം മതാചാരങ്ങളോടുള്ള പ്രതിബദ്ധത, ദൈവികനിയമങ്ങളും, തിരുസഭയുടെ നിയമങ്ങളും ഒന്നാണെന്ന് മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് പോകുവാൻ നമ്മെ സഹായിക്കണം.. എങ്കിലേ നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ദൈവകൃപ നിറഞ്ഞതാകൂ. തങ്ങളുടെസ്വരംകേൾപ്പിക്കുവാനും, സ്വന്തംതാത്പര്യങ്ങൾ പ്രാവർത്തികമാക്കാനും ശ്രമിക്കുന്നവർ അശാന്തതയിൽ ബഹളംവച്ചുകൊണ്ടിരിക്കും. സഭയോടും, സഭാസംവിധാനത്തോടും ചേർന്ന്നിൽക്കുന്നത്, ക്രിസ്തുവിനോടും, ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങളോടും ചേർന്ന്നിൽക്കുന്നതിന് തുല്യമാണെന്ന്മനസ്സിലാക്കുവാനും നമുക്കാകട്ടെ. സഭാചരിത്രത്തിലെവിടവുകളിലാണ്, കുറവുകളിലാണ്, സഭയുടെശത്രുക്കളും, അവരുടെആയുധങ്ങളും, ആയോധനങ്ങളുംഇരകാത്തിരിക്കുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ട്, ക്രിസ്തുവിന്റെ സ്വരം, തിരുസ്സഭയിലൂടെ ശ്രവിച്ചുകൊണ്ട് ഈ ഭൂമിയിൽ ദൈവത്തെ

മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ നമുക്കാകട്ടെ. അതിനായി പരിശുദ്ധഅമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റെയും ജീവിതമാതൃകയെകൂട്ടുപിടിച്ചുകൊണ്ട് വിശുദ്ധകുർബാനനമുക്ക് തുടർന്ന്അർപ്പിക്കാം. ആമേൻ!  

Leave a comment