മംഗളവാർത്താക്കാലം മൂന്നാം ഞായർ
ലൂക്കാ 1, 57 – 66
വചന വ്യാഖ്യാനം

മംഗളവാർത്താക്കാലം ഒന്നാം ഞായറാഴ്ചയിലെ സംഭവത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സുവിശേഷഭാഗം. അന്ന് മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. ‘മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന’ (ലൂക്ക 1, 25) ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ചപ്പോഴൊക്കെ മൂകനായി കഴിയേണ്ട ഗതികേട് കുറച്ചൊന്നുമല്ല സഖറിയായെ വേദനിപ്പിച്ചത്. എങ്കിലും ദൈവേഷ്ടത്തിന് പൂർണമായും വിധേയനായി ജീവിക്കുന്ന സഖറിയയെയാണ് നാം കാണുന്നത്. അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ, കുടുംബത്തിൽ ദൈവാനുഗ്രഹത്തിന്റെ മഴവില്ല് വിരിയുവാൻ ഇടയാക്കിയെന്ന മനോഹരമായ സന്ദേശമാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്ക് പറഞ്ഞുതരുന്നത്.
ദൈവത്തിന്റെ അരുളപ്പാട് മനസ്സിലാക്കുവാൻ സഖറിയായ്ക്ക് സാധിച്ചില്ല എന്നതും, അതുവഴി താൻ മൂകനായിപ്പോയി എന്നതും സഖറിയായുടെ ജീവിതപുസ്തകത്തിലെ അച്ചടിപ്പിശക് തന്നെയാണ്. സഖറിയയെക്കുറിച്ച് പറയുമ്പോൾ നാം ആദ്യം ചിന്തിക്കുന്നതും ഈ സംഭവമാണ്, ഈ കുറവാണ്. എന്നാൽ, Perfect moments of life are remembered for the imperfections that happen in between. അതുപോലെതന്നെയാണ് മൂകനായിപ്പോയി എന്ന അദ്ദേഹത്തിന്റെ കുറവിന്റെ ഭംഗിയും!! അദ്ദേഹത്തിന്റെ കുടുംബത്തിൽ യോഹന്നാന്റെ ജനനം എന്ന സംഭവത്തിന് ഇത്രമേൽ ഭംഗി കൈവന്നതും ഈ കുറവുകൊണ്ടുതന്നെയാണ്. പൂർണതയിലേക്കുള്ള പ്രയാണത്തിൽ അറിയാതെ സംഭവിക്കുന്ന അപൂർണതകളുടെ വശ്യത, പൂർണതയ്ക്ക് വല്ലാത്ത ഭംഗി നൽകുന്നുണ്ട്. അത് തന്നെയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സൗന്ദര്യവും!!
രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്.
ഒന്ന്, നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താനും, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ മനോഹരമാക്കാനും ഉള്ളതാണെന്ന് വിശ്വാസം.

ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, ‘നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം’ എന്നാണ്. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു. സഹോദരീ, സഹോദരാ, ജീവിതത്തിൽ എന്നും ഓർക്കേണ്ട ഒരു കാര്യം ഇതാണ്: നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതിനെല്ലാം ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. നിനക്ക് വിജയം തരുന്നതിന് മുൻപ് ദൈവം നിന്നെ ഒറ്റപ്പെടുത്തും. നിനക്ക് വേദനകൾ തരും. പലപ്പോഴും നീ തോറ്റുപോയെന്ന് വരും. ചിലപ്പോള് പലതും നഷ്ടപ്പെട്ടേക്കാം. പക്ഷേ, നീ വിജയിക്കുക തന്നെ ചെയ്യും. So, trust the process, not the pain!
നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളുംതീർച്ചയായുംമാനിക്കപ്പെടേണ്ടത്തന്നെയാണ്. ഡയലോഗുംസമവായവുംവളരെനല്ലതാണ്. എന്നാൽഅവയെല്ലാംദൈവേഷ്ടംനടപ്പാക്കാൻനമ്മെസഹായിക്കുന്നവയാകണം. നേരെമറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്. ഇന്ന് മതത്തിലൂടെ, മതവിശ്വാസികളിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈഭൂമിയിൽദൈവത്തിന്റെഇഷ്ടമനുസരിച്ചുജീവിക്കുയാണ്നമ്മുടെദൗത്യം.
പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: “ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.
ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്“ എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട് ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്“. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.
ജീവിതത്തിലെപ്ലാനുകളുംപദ്ധതികളുംസ്വപ്നങ്ങളുമെല്ലാംദൈവത്തിന്റെഇഷ്ടമനുസരിച്ചുക്രമീകരിക്കപ്പെടുമ്പോഴാണ്ക്രൈസ്തവജീവിതംക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ്നമ്മിൽസംഭവിക്കുന്നത്. ഇന്നത്തെസുവിശേഷഭാഗത്തുംഇതുതന്നെയാണ്നാംകാണുന്നത്. ദൈവേഷ്ടംഅന്വേഷിക്കുമ്പോൾ, അത്പൂർത്തീകരിക്കുവാൻതയ്യാറാകുമ്പോൾസഖറിയാസിന്റെകുടുബത്തിൽഅത്ദൈവകൃപയുടെവസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാംഅഴിയുകയാണ്. സഖറിയാസ്സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെകരംസഖറിയാസിന്റെകുടുബത്തിൽദർശിക്കുവാൻജനത്തിനുസാധിക്കുകയാണ്.
രണ്ട്, നമ്മുടെക്രൈസ്തവവിശ്വാസത്തെതകർക്കുന്നപ്രവർത്തനങ്ങൾലോകത്തിൽ സംഭവിക്കുമ്പോൾ, സഭയിൽഉണ്ടാകുമ്പോൾ, നമ്മുടെജീവിതത്തിൽഉണ്ടാകുമ്പോൾ നമ്മുടെവിശ്വാസത്തെശക്തിപ്പെടുത്തുവാൻനമുക്കാകണം.

മൂകനായ സഖറിയാസ് ആ ഒൻപത് മാസവും പ്രാർത്ഥനയിൽ, ഉപവാസത്തിൽ ആയിരുന്നതുപോലെ, ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ നമുക്കാകണം. അപ്പോൾ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുമസിന്റെ സന്തോഷത്താൽ, നിറയ്ക്കുവാനാകും. മാത്രമല്ല, വരും തലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാൻ നമുക്കാകും. അതിനായി മക്കളെക്കുറിച്ചുമാതാപിതാക്കൾക്ക്ദർശനങ്ങളുണ്ടാകും. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്. ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചുമാതാപിതാക്കൾക്ക്ദർശനങ്ങളുണ്ടാകണം.
എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.
മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!! എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!
അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.
എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെകൃപകൊണ്ട്. ഓരോമനുഷ്യന്റെയുംആത്മീയജനിതകത്തിൽഉള്ളഒന്നാണ്പരിശുദ്ധാത്മാവിന്റെകൃപ. കാരണം, ദൈവത്തിന്റെആത്മാവാണ്നമ്മെനയിക്കുന്നത്. ഈആത്മാവിനെനമുക്ക്നൽകുവാനാണ് ക്രിസ്തുഈലോകത്തിലേക്ക്വന്നത്. ഈപരിശുദ്ധാത്മാവിനാൽനമ്മെസ്നാനപ്പെടുത്തുവാനാണ്ക്രിസ്തുവരുന്നതെന്ന്ലോകത്തോട്പറയുകഎന്നതായിരുന്നു(ലൂക്ക3, 16) സ്നാപകയോഹന്നാന്റെദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം. ദൈവസന്നിധിയിൽനീതിനിഷ്ഠനാകുക, ദൈവേഷ്ടംജീവിതത്തിൽനിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെകൃപകളാലുംവരങ്ങളാലുംഎന്നെനിറക്കുകയെന്നുപ്രാർത്ഥിക്കുക. അപ്പോൾമക്കളെക്കുറിച്ചുനമുക്കുംദൈവംദർശനങ്ങൾനൽകും.
ദൈവേഷ്ടത്തിന്റെ മഴയിൽ നനയുകയെന്നതാണ് ക്രിസ്തുമസിന്റെ സന്തോഷത്തിലേക്കുള്ള വഴി. ഗദ്സെമനിയിൽ സങ്കടങ്ങളുടെ രാത്രിയെ ഈശോ മറികടക്കുന്നത് എങ്ങനെയാണ്? കാൽവരി യാത്രയുടെ അപമാനവും, കനൽവഴിയിലെ പൊള്ളലുകളും, കാൽവരിയിലെ കുരിശുമരണവും രക്തംവിയർക്കത്തക്കവിധം അവിടുത്തെ ഞെരിച്ചപ്പോൾ, ഈശോ അവയെയെല്ലാം മറികടക്കുന്നത് ഇങ്ങനെയാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുകയെന്നത് ലഹരിയാകുന്നവർക്ക് കുരിശുമരണവും, സിംഹക്കൂടുമൊന്നും ഭയാനകങ്ങളല്ല. ദൈവേഷ്ടം നിറവേറ്റുകയെന്ന മനോഭാവത്തെ വീണ്ടെടുക്കുകയാണ് ജീവിത പ്രശ്നങ്ങളെ ക്രൈസ്തവോചിതമായി നേരിടുവാനുള്ള വഴി. എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്തുനിന്ന് ചില മനുഷ്യർ പിടിച്ചു കയറുന്നത് കണ്ടിട്ടില്ലേ? എത്ര ശ്രമിച്ചാലും നേടാൻ സാധിക്കുകയില്ലായെന്ന് വിചാരിക്കുന്നിടത്തുനിന്ന് ചിലർ നേടിയെടുക്കുന്നത് കണ്ടിട്ടില്ലേ? പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ പെട്ടെന്ന് ഒരുനാൾ അവയിൽ നിന്ന് പുറത്തുവരുന്നത് കണ്ടിട്ടില്ലേ? എങ്ങനെയാണത് സംഭവിക്കുന്നത്? അതിന്റെ സൂത്രവാക്യം ഇതാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ഇങ്ങനെ പറയുന്ന നിമിഷം മുതൽ നിന്റെ കെട്ടുകളഴിയും; നീ സംസാരിച്ചു തുടങ്ങും. നിന്റെ ജീവിതം ദൈവത്തിന്റെ സമ്മാനംകൊണ്ട് നിറയും. അസാധ്യമെന്ന് തോന്നിയതെല്ലാം നിന്റെ ജീവിതത്തിൽ സാധ്യമാകും.
സ്നേഹമുള്ളവരേ, ഇന്നത്തെസുവിശേഷംനമ്മെഅസ്വസ്ഥരാക്കണം. പ്രത്യേകിച്ച്ഇന്നത്തെലോകത്തിൽ. നാംഅദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി24 മണിക്കൂറുംആകുലപ്പെടുന്നുണ്ട്. നല്ലക്രൈസ്തവരായിജീവിക്കാൻശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെക്രൈസ്തവജീവിതംഎത്രമേൽഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെആഘോഷമാണോനമ്മുടെജീവിതം? ദൈവംദർശനങ്ങൾനൽകാൻമാത്രംയോഗ്യതയിലാണോ, വിശുദ്ധിയിലാണോനമ്മുടെജീവിതം? ദൈവത്തോട്നന്ദിയുള്ളവരാണോ? ഉറച്ചദൈവവിശ്വാസമുള്ളവരാണോ? നമ്മുടെഅനുദിനജീവിതപ്രവർത്തികൾ, ആധ്യാത്മികകാര്യങ്ങൾനമ്മെക്രിസ്തുവിലേക്കുഅടുപ്പിക്കുന്നുണ്ടോ?
ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. ക്രിസ്തുമസിനൊരുങ്ങുന്ന എല്ലാ സഹോദരീസഹോദരരെയും, വിശ്വാസത്തിനുവേണ്ടി വേദന സഹിക്കുന്ന എല്ലാവരെയും ഈ ബലിയിൽ ഓർത്തു പ്രാർത്ഥിക്കാം. നമുക്ക് പ്രാർത്ഥിക്കാം:

ഈശോയെ, ആസുരമായഒരുകാലഘട്ടത്തിലൂടെയാണ്ഞങ്ങൾകടന്നുപോയിക്കൊണ്ടിരിക്കുന്നത്. അങ്ങേനന്മകൾക്ക്ഞങ്ങൾനന്ദിപറയുന്നു. ഞങ്ങളെ, ഞങ്ങളുടെകുടുംബങ്ങളെപരിശുദ്ധാത്മാവിന്റെകൃപയാൽനിറയ്ക്കണമേ. ഞങ്ങളുടെമക്കളെസ്നാപകനെപ്പോലെആത്മാവിൽശക്തിപ്പെടുത്തണമേ. ആമ്മേൻ!



























