Category Archives: Poem

വിതുമ്പൽ 

വിതുമ്പൽ 

                               അടങ്ങാത്ത ദാഹം
                               രാവിൻ സിരകളിലൂടെ 
                               കരിനാഗങ്ങളായ്‌ 
                               ഇഴഞ്ഞിറങ്ങിയതും,
നെടുവീർപ്പിൻ
സ്വരംപോലും
ഉള്ളിലൊതുക്കി
എന്നേക്കുറിച്ചുള്ള 
നിന്നോർമകൾ 
ചുവന്നചാലുകളായ്‌ 
ഒഴുകിയതും,Related image
കണ്ടറിയാനും
തൊട്ടറിയാനും 
കഴിയാഞ്ഞാ നിമിഷം
സംഭവിച്ചതിതാണ്:

കെട്ടിപ്പിടിച്ചൊരു മുത്തം 
പിന്നെ,
തട്ടിപ്പിടഞ്ഞൊരു നടത്തo .
ഇടയിലെവിടെയോ, 
സ്നേഹം
വിതുമ്പിനിന്നു!

കനിവ്

ഇടറും ചുവടുകൾ
ഓടിയെത്തിയോരിടം
ഏതെന്നും എന്തെന്നുമറിയാതെ,The Woman Taken In Adultery
നെഞ്ചിന്നകമൊന്നാകെ
അമ്പേറ്റ പക്ഷിയെപ്പോൽ
കിടന്നു പിടയവേ,
ഉള്ളിന്റെ നീറ്റലും
ഉയിരിന്റെ ദുഃഖവും
കവിളിൽ
ചാലുകളായി ഒഴുകവേ,

നിന്നിലെ ഗാനം നിലച്ചെന്നും
എല്ലാം ഒടുങ്ങിയെന്നും
മനസ്സു വിതുമ്പവേ,
തെരുവിൽ-
കല്ലിൻ ശബ്ദങ്ങൾ
ഒന്നിനൊന്നായി
അകന്നകന്ന്പോകവേ,

മണ്ണിൽ-
കൈവിരലുകൾ
തീർത്തൊരാതാളം
എൻ ജീവതാളമാകുന്നതും
ഹൃദയം ഗർഭംധരിക്കുന്നതും
ജീവന്റെ തുടിപ്പെന്നിൽ
ഉയിർകൊള്ളുന്നതും
ഞാനറിഞ്ഞു.

ഒരു ഭക്തൻറെ ചിന്തകൾ

ഒരു ഭക്തൻറെ ചിന്തകൾ 

എല്ലാം ദൈവമേ നിന്നിഷ്ടം
എല്ലാം ദൈവമേ നിന്നിഷ്ടം
നിൻ പരിപാലന, ഹൃദ്യമാം ലാളന
എൻ സുഖ ദുഃഖം, ധന്യമീ ജീവിതം
എല്ലാം ദൈവമേ നിന്നിഷ്ടം

നീയെവിടെയെന്ന്‌ നീട്ടി വിളിപ്പൂ നീ
ഞാനോ, ഇലകൾക്കിടയിൽ
നിന്നെ ഭയന്ന് ഒളിച്ചിരിക്കുന്നു
നിൻ മുഖം കാണാൻ ഇലകൾ മാറ്റി
ഒളിഞ്ഞുനോക്കുന്നു
കണ്ടൂ നിൻമുഖം ഞാൻ
കണ്ണിൽ ചാലുകളായ്‌
ഒഴുകും കണ്ണീരിൽ
കനിവൂറും നിൻ ഹ്രദയം
സ്നേഹമാം നിൻ ഹ്രദയം

നീ വരണേയെന്ന്‌ തേങ്ങിവിളിപ്പൂ ഞാൻ
നീയോ, തിരുവോസ്തിയതിൽ
കരുണ നിറച്ച് എഴുന്നള്ളീടുന്നു
നിൻ സ്വരം കേൾക്കാൻ ഉരുകും  ഹ്രദയം
തുടിച്ചു നില്ക്കുന്നു
കേട്ടൂ കാൽവരിയിൽ
കാതിൽ  മർമരമായ്
നിറയും നിൻശബ്ദം
വിശ്വ സ്നേഹമന്ത്രധ്വനി
ത്യാഗമാം മന്ത്രധ്വനി

ദൈവം

ദൈവം 

ഒരു പൊൻതൂവൽ സ്പർശം പോലെ
അമ്മതൻ താരാട്ടുപോലെ
എന്നെ പൊതിയുന്ന,
എന്നിൽ നിറയുന്ന
ദിവ്യകാരുണ്യമാകുന്നു ദൈവം.

വഴിയായി, സത്യമായി, ജീവനായി
മന്നിൽ മന്നയായി, മരുവിൽ തണലായി;
വിരിക്കും ചിറകിലേറ്റും അഭയമായി
കൂടാരമാകുന്ന ദൈവം.

സുഖമായി, സ്വപ്നമായി, സ്നേഹമായി
വിണ്ണിൻ വാക്കായി, മനസ്സിൽ പൊരുളായി;
വിടരും പൂവിലൂറും മധുരമായി
കുർബാനയാകുന്ന ദൈവം.

നമ്മുടെ തറവാട്

നമ്മുടെ തറവാട് 

Nālukettu - Wikipedia

കാലത്തിൻ കൈകളിൽ നന്മതൻ പൊൻവെട്ടം
ആദിമവേദനയായുണർന്നു.
നൊന്തു നുറുങ്ങി പെറ്റൊരു അമ്മതൻ
പൊൻകുഞ്ഞിൻപേരായി പൈനാടത്ത്.

പുത്തൻ കിനാക്കൾക്ക്   ശബ്ദം കൊടുക്കുവാൻ
ആർത്താറ്റിൽ നിന്നവർ യാത്രയായി.
പുണ്യം നിറഞ്ഞ വഴികളിൽ പ്രാർത്ഥന
പൂർവപിതാക്കളിൽ കാന്തി യായി.

കറുകുറ്റി ഗ്രാമത്തിൻ നല്ല നിലത്തിലായ്
മുളയായി, വേരായി, മാമരമായ്.
പൂത്തു വിടർന്നിടും പൈനാടത്തറവാടിൻ
മക്കളായ്‌ നാമിന്നു വർണങ്ങളായ്.

കിഴക്കേതും വടക്കേതും തെക്കേതും പടിഞ്ഞാറും
പെരുമനക്കുടിക്കാരും കുന്നിൽകാരും;
ചാലക്കുടിക്കാരും വട്ടപറമ്പിലും
നടുവിലെ വീട്ടാരും ശാഖകളായ്.

ഒമ്പതു  ശാഖകൾ അൻപിനാൽ വിരിയിച്ച്‌
തറവാടിൻ മഹാത്മ്യം നിറകുടമായ്
നിറഞ്ഞു തുളുമ്പീടും തറവാടിൻ നന്മകൾ
നാടിൻറെ നിറുകയിൽ തിലകമായി.

എത്ര പരിണാമ വിദ്യുത് പ്രവാഹങ്ങൾ
എത്ര ശരത്കാല സന്ധ്യകളും;
എത്ര ധന്യരാം താപസവര്യരും
എന്നുമീ മാമര സത്ഫലങ്ങൾ.

രാഷ്ട്രീയ, സാമുഹ്യ, സേവന വഴികളിൽ
തേജസ്സായ് നില്ക്കുന്നു മക്കളിന്ന്.
ഓരോരോ ശാഖയും, ഓരോരോ കുടുംബവും
മഴവില്ലിൻ ശോഭപോൽ തിളങ്ങീടുന്നു.

താളം തുളുമ്പി തുളുമ്പി ത്രസിക്കുന്നു
കുടുംബത്തിൽ നമ്മുടെ മക്കളെല്ലാം.
തറവാടിൻ മഹാത്മ്യം കുടുംബത്തിൽ നിറയേണം
ദാനധർമാദികൾ  ഒക്കെയായി.

ദുഷ്ടദൈവങ്ങൾ വിതക്കും വിനയുടെ
കഷ്ട ഫലങ്ങളെ മാറ്റീടുവാൻ
ക്രിസ്തുവിൽ ഒന്നെന്ന മന്ത്രം ജപിച്ചു നാം
ഒന്നായി തറവാടിൻ മക്കളാകാം.

The Big Tree has endured a lot - Houston Chronicle

മൃത്യുജ്ജയക്കൊടി ചിഹ്നമാം  കുരിശിന്റെ
വഴിയേ നമുക്കെന്നും  യാത്രയാകാം;
ചൈതന്യധാരയായ്, ശാശ്വതമുദ്രയായ്
പൈനാടത്തറവാടിൻ നന്മ കാക്കാം.