SUNDAY SERMON LK 13, 22-30

ലൂക്കാ 13, 22-30

സന്ദേശം

Image result for images of narrow door in the bible

ആസുരതനിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. അക്രമത്തിന്റെ കഥകളാണ് നാം ദിവസേന കേള്‍ക്കുന്നത്. വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ ചോരക്കളികളുടെ കഥകളാണ് കേരളത്തി ന്റെതെങ്കില്‍, ആള്‍ക്കൂട്ടകൊലപാതകങ്ങളാണ് ബീഹാറില്‍ നിന്ന് കേള്‍ക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് ജനരാഷ്ട്രീയം ജനാധിപത്യത്തെ കൊല്ലുന്ന കഥകളാണെങ്കില്‍, കേരളത്തില്‍ നിന്ന് സഭാരാഷ്ട്രീയം ക്രിസ്തുവിനെ ശ്വാസംമുട്ടിക്കുന്ന കഥകളാണ് നാം കേള്‍ക്കുന്നത്. എല്ലാവരും ജനത്തെ രക്ഷിക്കാന്‍, മൂല്യങ്ങളെ രക്ഷിക്കാന്‍, ദൈവത്തെ രക്ഷിക്കാന്‍ എന്നും പറഞ്ഞാണ് മുന്നേറുന്നത്. പക്ഷെ അവര്‍ തേടുന്ന വഴികളും, കടക്കുന്ന വാതിലുകളും തിന്മയുടെതാണ്, അനീതിയുടെതാണ്. ഈ ഭൂമിയിലെ നന്മ നിറഞ്ഞതെന്നു തോന്നിപ്പിക്കുന്ന സംവിധാനങ്ങളെല്ലാം തിന്മയുടെ വിശാലമായ വഴികളും വാതിലുകളും തേടുന്ന ഈ സഹചര്യത്തിലാണ് ഇന്നത്തെ ദൈവവചനം രക്ഷപ്രാപിക്കാന്‍ ക്രിസ്തുശിഷ്യന്‍ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കണം എന്ന സന്ദേശം നല്‍കുന്നത്.

വ്യാഖ്യാനം

വിജാതീയര്‍ക്കുവേണ്ടി സുവിശേഷം രചിച്ച വിശുദ്ധ ലൂക്കാ സുവിശേഷകന്റെ സുവിശേ ഷരചനയുടെ പല ലക്ഷ്യങ്ങളില്‍ ഒന്ന് വിജാതീയര്‍ക്കു രക്ഷയുടെ മാര്‍ഗം  കാണിച്ചുകൊടുക്കുക എന്നതായിരുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ രക്ഷയുടെ മാര്‍ഗം ക്രിസ്തുശിഷ്യത്വത്തിന്റെതാണ്. നമ്മെ, നമ്മുടെ ഭവനങ്ങളെ രക്ഷയിലേയ്ക്ക് നയിക്കുവാനാണ് ക്രിസ്തു വന്നത്. രക്ഷയുടെ മാര്‍ഗമാണ് ലൂക്കായുടെ പ്രധാന വിഷയം.

ഇവിടെ ജെറുസലെമിലേക്ക് യാത്ര ചെയ്യുന്ന ക്രിസ്തുവിന്റെ മുന്‍പിലേയ്ക്കാണ് ചോദ്യം എറിയുന്നത്. ക്രിസ്തുവിനു ജറുസലേം വെറുമൊരു പട്ടണമല്ല. അത് രക്ഷയുടെ പ്രതീകമാണ്. ഈശോയ്ക്കു ജെറുസലെമിലേയ്ക്കുള്ള യാത്ര രക്ഷയിലേയ്ക്കുള്ള യാത്രയാണ്.അതുകൊണ്ടാണ് ഉത്തരം ഉടനെയെത്തുന്നത്: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍. കാരണം, ക്രിസ്തു ഈ ഭൂമിയില്‍ പിറക്കണമെങ്കില്‍, ക്രിസ്തുശിഷ്യന്‍ ഈ ഭൂമിയില്‍ ജനിക്കണമെങ്കില്‍, ക്രിസ്തു ശിഷ്യത്വത്തിലേക്ക് ഒരാള്‍ വളരണമെങ്കില്‍ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കേണ്ടിയിരിക്കുന്നു. ഇടുങ്ങിയ വാതില്‍ ദൈവത്തിന്റെ കൃപയുടെ വാതിലാണ്; ദൈവത്തിന്റെ പ്രസാദവരത്തിന്റെ വാതിലാണ്, ദൈവാനുഗ്രഹത്തിന്റെ വാതിലാണ്.

ദൈവത്തിന്റെ കൃപ, പ്രാസാദവരം, അനുഗ്രഹം എല്ലാം സൂഷ്മമാണ്. സ്ഥൂലമല്ല. ഈ ഭൂമിയില്‍ രണ്ടുതരം ശരീരങ്ങളുണ്ട്‌. ഒന്ന്, സ്ഥൂലശരീരം, gross body. രണ്ട്, സൂഷ്മശരീരം subtle body. Gross body നമുക്ക് കാണാം, കേള്‍ക്കാം, സ്പര്‍ശിക്കാം. നമ്മുടെ പിത്തകഫമല ബന്ധിയായ ഈ ശരീരം gross body യാണ്. എന്നാല്‍ അതിലെ ആത്മാവ് subtle body യാണ്. ഒരു പൂവ് gross body യാണ്. അതിലെ സൗന്ദര്യം subtle body യാണ്. അമ്മ കുഞ്ഞിനെ കെട്ടിപ്പിടിക്കുന്നു, ഉമ്മ വയ്ക്കുന്നു…. എല്ലാം gross body യില്‍ പെട്ടതാണ്. എന്നാല്‍ കുഞ്ഞും അമ്മയും അനുഭവിക്കുന്ന സ്നേഹം subtle body യില്‍ പെട്ടതാണ്. Gross ആയവ, സ്ഥൂലമായവ പ്രകൃതിപരമാണ്, അത് നമ്മുടെ സ്വഭാവത്തില്‍പെട്ടതാണ്.  Subtle ആയവ, സൂഷ്മം ആയവ അനുഭവിക്കുന്നത്തിനു ത്യാഗം, സഹനം ആവശ്യമാണ്‌. special effort, പ്രയത്നം ആവശ്യമാണ്‌. ക്രിസ്തു ഈ ഭൂമിയില്‍ പിറക്കണമെങ്കില്‍, ക്രിസ്തു ശിഷ്യന്‍ ഈ ഭൂമിയില്‍ ജനിക്കണമെങ്കില്‍, ക്രിസ്തു ശിഷ്യത്വത്തിലേക്ക് ഒരാള്‍ വളരണമെങ്കില്‍ special effort, പ്രയത്നം ആവശ്യമാണ്‌. അതുകൊണ്ട് ഇടുങ്ങിയ വാതില്‍, ത്യാഗത്തിന്റെ, സഹനത്തിന്റെ വാതിലാണ്.

Subtle ആയതെല്ലാം, ത്യാഗത്തിലൂടെ, സഹനത്തിലൂടെയാണ് നാം സ്വന്തമാക്കുന്നത്. Two wheeler licence എടുക്കാന്‍ നാം 8 വരക്കണം. കണക്കിലെ ഏറ്റവും ക്ലേശംപിടിച്ച എട്ടു തന്നെ വരയ്ക്കണം. മത്സരത്തില്‍ ജയിക്കാന്‍, പരീക്ഷയില്‍ ജയിക്കാന്‍, (യൂണിവേഴ്സിറ്റി കോളെജിലെ കാര്യമല്ല പറയുന്നത്) നാം ഏറെ ബുദ്ധിമുട്ടണം. ക്രിക്കറ്റ് കളിക്കാന്‍, videogame ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ കുത്തിയിരുന്നു പഠിച്ചു നല്ല വിജയം നേടാന്‍ ബുദ്ധിമുട്ടാണ്. Subtle ആയതെല്ലാം, ത്യാഗത്തിലൂടെ, സഹനത്തിലൂടെയാണ് നാം സ്വന്തമാക്കുന്നത്.

ഒരു സഹന പ്രക്രിയയിലൂടെ മാത്രമേ, ക്രിസ്തു ഈ ഭൂമിയില്‍ പിറക്കുകയുള്ളു. ക്രിസ്തു ശിഷ്യന്‍ ഈ ഭൂമിയില്‍ ജനിക്കുകയുള്ളു. ക്രിസ്തു ശിഷ്യത്വത്തിലേക്ക് ഒരാള്‍ വളരുകയുള്ളു. ദൈവത്തില്‍നിന്ന് ഈ ഭൂമിയില്‍ നിറയുന്ന നന്മയും, സ്നേഹവും, കരുണയും സന്തോഷവും, രക്ഷയും സഹനത്തിലൂടെ മാത്രമേ, വെളിപ്പെടുകയുള്ളു. അതുകൊണ്ട് രക്ഷ പ്രാപിക്കുവാന്‍ ഇടുങ്ങിയ വാതിലിലൂടെ, ത്യാഗത്തിന്റെ, സഹനത്തിന്റെ വാതിലിലൂടെ പ്രവേശിക്കണം. എന്നാല്‍, എല്ലാ സഹനവും ഒരുവനെ ക്രിസ്തുവാക്കില്ല, ക്രിസ്തു ശിഷ്യനാക്കില്ല. പതറാത്ത, പരിഭവങ്ങളും പരാതികളുമില്ലാത്ത സഹനം മാത്രമേ, ഒരുവനെ രക്ഷയിലെയ്ക്ക് നയിയ്ക്കൂ, ക്രിസ്തുവിനു ജന്മം നല്‍കുകയുള്ളൂ. അമ്മയുടെ ഈറ്റുനോവിന്റെ നിലവിളിയില്‍ എവിടെയാണ്, പരിഭവം? എവിടെയാണ് പരാതി? ശിശുവിനെ പ്രസവിച്ചശേഷം വേദന അവള്‍ ഓര്‍ക്കുന്നതേയില്ല.

സമാപനം 

സ്നേഹമുള്ളവരെ, ഈശോ നമ്മെ പഠിപ്പിക്കുകയാണ്: ജീവിതം ബുദ്ധിമുട്ടേറിയതാണ്. അതിനെ ക്രൈസ്തവമാക്കാന്‍, രക്ഷാകരമാക്കാന്‍ നമുക്കാകണം. ജീവിതം രക്ഷയിലെയ്ക്കുള്ള ജെറുസലേമിലേയ്ക്കുള്ള യാത്രയാണ്. നാം കടക്കേണ്ട വാതില്‍ ഇടുങ്ങിയതാണ്, ത്യാഗത്തിന്റേതാണ്, സഹനത്തിന്റേതാണ്. ഓര്‍ക്കുക, കാല്‍വരിയോ, സഹനമോ, മരണമോ അല്ല അവസാന വാക്ക്. ഉഥാനമാണ് ഒടുവിലത്തെ വാക്ക്. Robert Frost ന്റെ The road not taken എന്ന ഒരു കവിതയുണ്ട്. കവിതയിലെ വരികള്‍ ഇങ്ങനെയാണ്: Two roads diverged in a wood, and I—I took the one less traveled by, And that has made all the difference. The road less travelled ആണ് രക്ഷയുടെ, നന്മയുടെ ഇടുങ്ങിയ, സഹനത്തിന്റെ വഴി. അതാണ്‌ ക്രൈസ്തവ ജീവിതത്തെ വ്യത്യസ്ഥമാക്കുന്നതും, മനോഹരമാക്കുന്നതും.

One thought on “SUNDAY SERMON LK 13, 22-30”

Leave a reply to Nelson MCBS Cancel reply