SUNDAY SERMON Jn 14, 15-16

യോഹ 14, 15-16, 25-26; 15, 26-

സന്ദേശം – പന്തക്കുസ്തത്തിരുനാൾ

മനുഷ്യ ജീവിതം കോവിഡ് മൂലം തകർന്നിരിക്കുന്ന, ദേവാലയങ്ങളെല്ലാം അടച്ചിട്ടു പൊതുവായ പ്രാർത്ഥനകൾ അസാധ്യമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, നാം പന്തക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. ആദ്യത്തെ പന്തക്കുസ്താ അനുഭവവും ഏതാണ്ട് ഇങ്ങനെ ഒരവസ്ഥയിൽ തന്നെയായിരുന്നു. അന്ന് കാരണം മഹാമാരി ആയിരുന്നില്ല എന്ന് മാത്രം. യഹൂദരെ ഭയന്ന് കതകടച്ചു പ്രാർത്ഥിച്ചിരുന്നവരുടെമേൽ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നു നിന്നു. അവരെല്ലാം പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. ഒരു പരിശുദ്ധാത്മയുഗം പിറന്നതായി ശിഷ്യർക്കും ജനങ്ങൾക്കും അനുഭവപ്പെട്ടു. ഇന്നും മഹാമാരിയെക്കുറിച്ചുള്ള ഭയം നിമിത്തം തകർന്ന മനസ്സോടെ ഇരിക്കുന്ന ലോകത്തിന്റെമേൽ ആത്മാവിന്റെ നിറവുണ്ടാകണം. ഈ ഞായറാഴ്ച്ച അതിനായുള്ള പ്രാർത്ഥനയാണ് നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ഉയരേണ്ടത്. അതുകൊണ്ടുതന്നെ, ഈ പന്തക്കുസ്താതിരുനാളിന്റെ പ്രാർത്ഥന ഇതാണ്: ഭൂമുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവ്, ജാഗ്രതയോടെ നമ്മെ സംരക്ഷിക്കുന്ന പരിശുദ്ധാത്മാവ് ലോകത്തെനവീകരിക്കട്ടെ, നമ്മെ സംരക്ഷിക്കട്ടെ.

വ്യാഖ്യാനം

പരിശുദ്ധാത്മാവ് നവീകരിക്കുന്ന ശക്തിയാണ്. കോവിഡാനന്തര പുതിയ പ്രപഞ്ചത്തെക്കുറിച്ചും, ലോകത്തെക്കുറിച്ചും, പുതിയ സാമ്പത്തിക, സാമൂഹ്യ കുടുംബജീവിത രീതികളെക്കുറിച്ചും, കോവിഡാനന്തര പുതിയ സഭയെക്കുറിച്ചും ധാരാളം വെബ്ബിനാറുകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഉയർന്നു വരുന്ന ഒരു ചോദ്യമാണ് ആരാണ് നമ്മെ ഈ നവീകരണത്തിലേക്കു, വിപ്ലവാത്മകമായ മാറ്റത്തിലേക്കു, പുതിയ ലോക, സഭാ വീക്ഷണത്തിലേക്കു നയിക്കുക? സഭാ നേതൃത്വം പോലും ഉത്തരം പറയുവാൻ ബുദ്ധിമുട്ടുന്ന ഈ പ്രതിസന്ധിഘട്ടത്തിൽ, ഈ വിശുദ്ധ ദേവാലയത്തിൽ നിന്നുകൊണ്ട്, ധൈര്യപൂർവം ഞാൻ പറയട്ടെ, ലോകത്തെ, മനുഷ്യനെ, ഭരണക്രമങ്ങളെ ഒരു നവീകരണത്തിലേക്കു, പുതിയ രൂപങ്ങളിലേക്കു നയിക്കുവാൻ ഒരാൾക്കേ സാധിക്കൂ – ത്രിത്വത്തിലെ പരിശുദ്ധാത്മാവിനു മാത്രം! അതെ, ലോകമിന്ന് ചിതറിക്കപ്പെട്ടിരിക്കയാണ്. ഒന്നിനും ഒരു തീർച്ചയും ഇല്ലാത്ത കാലം. മഹാമാരി അത്രയ്ക്കും ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. എങ്ങനെ ഈ വ്യാധിയിൽ നിന്ന് കരകയറും? മുന്നോട്ടു എങ്ങനെ ജീവിക്കും? ഉത്തരം ഒന്ന് മാത്രം – സഹായകനുവേണ്ടി, പരിശുദ്ധാത്മാവിനുവേണ്ടി ആഗ്രഹിക്കുക, പ്രാർത്ഥിക്കുക. ചെറുപ്പം മുതൽ നാം ചൊല്ലിയിരുന്ന ഒരു പ്രാർത്ഥന ഓർക്കുന്നില്ലേ? ‘ദൈവമേ, അങ്ങയുടെ അരൂപിയെ അയയ്ക്കുക. അപ്പോൾ സകലതും സൃഷ്ടിക്കപ്പെടും. ഭൂമുഖം നവീകരിക്കപ്പെടുകയും ചെയ്യും.’ കൈകൾ കൂട്ടിപ്പിടിച്ചു പ്രതീക്ഷയോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുക.  

സകലതിനെയും നവീകരിക്കുന്ന പരിശുദ്ധാതമാവിന് മാത്രമേ നമുക്ക് പുതിയ ഹൃദയം നൽകാൻ സാധിക്കൂ, പുതിയ ഭാഷ സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കാൻ കഴിയൂ, പുതിയ മനോഭാവങ്ങളിലേക്കു നമ്മെ വളർത്തുവാൻ പറ്റൂ, ഒരു പുതിയ ലോകം സൃഷിടിക്കുവാൻ സാധിക്കൂ. അതുകൊണ്ടാണ് വിശുദ്ധ സ്നാപക യോഹന്നാൻ പറഞ്ഞത്: ‘എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ…അവൻ പരിശുദ്ധാത്മാവിനാൽ, പരിശുദ്ധാത്മാവാകുന്ന അഗ്നിയാൽ നിങ്ങളെ സ്നാനപ്പെടുത്തും’. കാരണം ആത്മാവിനു മാത്രമേ നമ്മെ ശക്തിപ്പെടുത്താൻ, പുതുക്കിപ്പണിയുവാൻ സാധിക്കൂ. അതുകൊണ്ടാണ് ക്രിസ്തു ആത്മ്മാവിനെ നൽകുവാൻ ഈ ലോകത്തിലേക്ക് വന്നത്.

The Firing Process for Making Ceramics

ഈശോയ്ക്കറിയാം, കുശവന്റെ ചൂളയിലെ അഗ്നിയിൽ വെന്ത് മാത്രമേ മണ്ണിന് പുതിയ പാത്രങ്ങളെ സൃഷ്ടിക്കുവാൻ കഴിയൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യന്റെ തലയിൽ കാലങ്ങളായി നിറച്ചിരിക്കുന്ന ചപ്പുചവറുകളെ, മനുഷ്യൻ തന്റെ നിധിയെന്നു കരുതി സൂക്ഷിച്ചു വച്ചിരിക്കുന്ന ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ ആത്മാവാകുന്ന അഗ്നിക്ക് മാത്രമേ സാധിക്കൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യനിലെ അഹന്തയുടെ, അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞുകൊണ്ടു ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നഗ്നനാക്കുവാൻ, ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നിഷ്ക്കളങ്കനാക്കുവാൻ പരിശുദ്ധാത്മാവാകുന്ന അഗ്നിക്കേ കഴിയൂ എന്ന്. ആത്മാവാകുന്ന അഗ്നിയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കപടതകളെല്ലാം, നാം കടംകൊണ്ടിരിക്കുന്നതെല്ലാം, മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ഏച്ചുകെട്ടിയിരിക്കുന്നതെല്ലാം കത്തിയെരിയും. അവശേഷിക്കുന്നത് പുതിയ മനുഷ്യനായിരിക്കും, നവീകരിക്കപ്പെട്ട, പുതിയ മനുഷ്യൻ.

പരിശുദ്ധാത്മാവാകുന്ന അഗ്നിയിൽ നമ്മുടെ മുഖംമൂടികളെല്ലാം ഉരുകി വീഴണം; നമ്മുടേതല്ലാത്ത മുഖങ്ങളെല്ലാം കത്തിയെരിയണം. കൊറോണ മുഖം മൂടികളെക്കുറിച്ചല്ല ഞാൻ പറയുന്നത്. എത്രയെത്ര മുഖങ്ങളാണ് നമുക്കുള്ളത്. ഭാര്യയുടെ അടുത്ത് വരുമ്പോൾ ഒരു മുഖം, ഭർത്താവിന്റെ അടുത്ത് വരുമ്പോൾ മറ്റൊന്ന്. കുട്ടികളുടെ അടുത്ത് മാതാപിതാക്കൾക്ക് ഒരു മുഖം. ആരും കാണുന്നില്ലെങ്കിൽ നാം വേറൊരു മുഖം അണിയും. പള്ളിയിൽ വരുമ്പോൾ ഒന്ന്, വികാരിയച്ചനെ കാണുമ്പോൾ മറ്റൊന്ന്, ടീച്ചറെ കാണുമ്പോൾ ഒന്ന്, കൂട്ടുകാരെ കാണുമ്പോൾ വേറൊന്ന്.

The two faces of a human being😊😢 every person has two different ...

ആളുകളുടെ അടുത്ത് ഒരു മുഖം, ഒറ്റയ്ക്കിരിക്കുമ്പോൾ മറ്റൊന്ന്…… അങ്ങനെ എത്രയെത്ര മുഖങ്ങൾ…മുഖം മൂടികൾ!!!! വർഷങ്ങളായി ശരിയായ മുഖം നഷ്ടപ്പെട്ടവരാണോ നാം? പരിശുദ്ധാത്മാവു നമ്മിൽ വരുമ്പോൾ കാപട്യം നിറഞ്ഞ മുഖങ്ങളെല്ലാം മാറി, ഒറിജിനൽ മുഖമുള്ളവരാകും നമ്മൾ!!

ഇതിനായി ആത്മാവിനെ നൽകുവാനാണ്‌ ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അവിടുത്തെ മനുഷ്യാവതാരം ആത്മാവിന്റെ പ്രവർത്തിയായിരുന്നു; ദൈവരാജ്യം ആത്മാവിന്റെ നിറവാണ്, ആത്മാവിന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാന പരിശുദ്ധാത്മാ അഭിഷേകത്തിന്റെ ആഘോഷമാണ്.  ഉത്ഥിതനായ ഈശോ ആത്മാവിന്റെ ശോഭയാണ്. സഹായകന് മാത്രമേ ഈ ഭൂമുഖം പുതുതായി സൃഷ്ടിക്കാൻ, മനുഷ്യനെ നവീകരിക്കുവാൻ കഴിയൂ എന്ന് അറിഞ്ഞ ഈശോ ഈ ആത്മാവിനു വേണ്ടി ഒരുങ്ങാനാണ് ശിഷ്യരോട്‌ എന്നും പറഞ്ഞത്. ക്രിസ്തുവിന്റെ ആഗമനോദ്ദേശം ആത്മാവിനെ നമുക്ക് നൽകി നമ്മെ രക്ഷയിലേക്കു നയിക്കുക, വീണ്ടും, വീണ്ടും ഈ ഭൂമിയെ നവീകരിക്കുക എന്നതായിരുന്നു.

ഉത്പത്തി പുസ്തകത്തിൽ ദൈവം ആറു ദിവസം കൊണ്ട് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചെന്നും ഏഴാം ദിവസം അവിടുന്ന് വിശ്രമിച്ചെന്നും പറയുന്നത് അസംബന്ധമാണെന്നും സൃഷ്ടി എന്നത് ഒരു തുടർച്ചയാണെന്നും പറയുന്നവരുണ്ട്. ശരിയാണ്. ദൈവം ഈ പ്രപഞ്ചത്തെ ആറു ദിവസംകൊണ്ടു സൃഷ്ടിച്ചു, ഏഴാം ദിനം അവിടുന്ന് വിശ്രമിച്ചു. അതിൽ വീണ്ടും സൃഷ്ടിക്കപ്പെടാനുള്ള   creative energy നിറച്ച് സൃഷ്ടികർമത്തിന്റെ സമ്പൂർണത അവതരിപ്പിച്ചു. എന്നാൽ, അതിനെ വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ട് ഈ പ്രപഞ്ചത്തെ നവീകരിക്കുന്നത് പരിശുദ്ധാത്മാവാണ്.

പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം എന്നും അതിനെ പുതിയതാക്കി നിർത്തുവാനാണ് ആഗ്രഹിച്ചത്. വിശുദ്ധ ബൈബിളിന്റെ ആദ്യ പുസ്തകത്തിൽ പ്രപഞ്ച സൃഷ്ടിയുടെ വിവരണമാണെങ്കിൽ, ബൈബിളിന്റെ അവസാന പുസ്തകത്തിന്റെ, വെളിപാട് പുസ്തകത്തിന്റെ അദ്ധ്യായം 21 ൽ പുതിയ ആകാശത്തെയും, പുതിയ ഭൂമിയെയും കുറിച്ചാണ് വചനം പറയുന്നത്. എന്നും നവീകരിക്കുന്ന ശക്തിയാണ് ആത്മാവ്.

ഇസ്രായേൽ ജനം തകർന്നടിഞ്ഞു. ബാബിലോൺ അടിമത്വത്തിൽ ആയിരുന്നപ്പോൾ, നെബുക്കദ്‌നേസർ തടവുകാരായി കൊണ്ടുപോയിരുന്നവരിൽ എസക്കിയേൽ പ്രവാചകനും ഉണ്ടായിരുന്നു. ജനം മുഴുവനും അടിമകൾ! ഇസ്രായേലിനു ഒരു പുനർജന്മമുണ്ടാകുമോ എന്ന് ജനം ഭയപ്പെട്ടിരുന്ന കാലം. യുവജനങ്ങളെല്ലാം പ്രതീക്ഷയറ്റു, നിരാശരായി. വൃദ്ധന്മാർ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞു. അപ്പോൾ ദൈവം എസക്കിയേൽ പ്രവാചകനോട് പറഞ്ഞു: ‘എന്റെ ആത്മാവിനെ നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ലഭിക്കും.  പുതിയ ചൈതന്യത്തോടെ ആത്മാവ് നിങ്ങളെ നയിക്കും. നിരാശയുടെ, പ്രതീക്ഷയില്ലായ്മയുടെ ശിലാഹൃദയം എടുത്തുമാറ്റി നിങ്ങൾക്ക് സ്നേഹത്തിന്റെ, പ്രത്യാശയുടെ മാംസളഹൃദയം നൽകും.’ സ്നേഹമുള്ളവരേ, ആതമാവാണ് എല്ലാത്തിനെയും പുതിയതാക്കുന്നതു, ആത്മാവാണ് നവീകരിക്കുന്നത്.

കാലാകാലങ്ങളിൽ സഭയിലുണ്ടായ പ്രതിസന്ധികളെയും, സഭയിലുണ്ടായ വിവാദങ്ങളെയും മറികടന്നു ഇന്നും ക്രിസ്തുവിന്റെ സഭ നിലനിൽക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ശക്തമായി സഭയിൽ ഉള്ളതുകൊണ്ടാണ്. ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയുടെ കാലത്ത് രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടുവാൻ പാപ്പായെ പ്രേരിപ്പിച്ചത്, സഭയുടെ അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും തുറക്കുവിൻ, നവീനകരണത്തിന്റെ ആത്മാവ്, കാറ്റ് സഭയ്ക്കുള്ളിൽ പ്രവേശിക്കട്ടെ എന്ന് പറയുവാൻ പ്രേരിപ്പിച്ചത് ആത്മ്മാവാണ്.  

Holy Intoxication - What It Means to be Drunk in the Spirit

സഭയ്‌ക്കെതിരെ ആഞ്ഞടിച്ച എത്ര കൊടുങ്കാറ്റുകളെയാണ്, എത്ര പേമാരികളെയാണ് അവൾ ആത്മാവിന്റെ ശക്തിയിൽ അതിജീവിച്ചത്! അല്ലെങ്കിൽ എത്രയോ പണ്ടേ കടലാസുകൊട്ടാരം പോലെ ഈ സഭ തകർന്നുപോയേനെ! ഇന്നും നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ ആത്മാവിന്റെ അഭിഷേകത്താൽ നടക്കുന്ന അത്ഭുതങ്ങൾ, മാനസാന്തരങ്ങൾ ആത്മാവിന്റെ പ്രവർത്തന ഫലമാണ്. തകർന്നുപോയ കുടുംബ ബന്ധങ്ങൾ വീണ്ടും ഒരുമിച്ചു ചേരുന്നത്, വർഷങ്ങളോളം പിണക്കത്തിലായിരുന്ന സഹോദരർ പരസ്പരം ക്ഷമിച്ചു സാഹോദര്യത്തിലേക്കു വരുന്നത് പരിശുദ്ധാത്മാവിന്റെ മാത്രം കൃപകൊണ്ടാണ്.

മോശ മരുഭൂമിയിലായിരുന്നപ്പോൾ അസാധാരണമായ ഒരു പ്രതിഭാസം കണ്ടു. ഒരു മുൾപ്പടർപ്പ്…. അതിനുചുറ്റും തീജ്വാലകൾ! എന്നിട്ടും ആ മുൾപ്പടർപ്പ് പച്ചയായിരുന്നു…മുൾപ്പടർപ്പു നിറയെ സുഗന്ധമുള്ള പൂക്കൾ!! മോശ അടുത്തുചെന്നപ്പോൾ ഒരു ശബ്ദം പറഞ്ഞു: “നീ അടുത്ത് വരരുത്. നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാണ്. നിന്നെത്തന്നെ പുറത്തു ഉപേക്ഷിക്കുക. അപ്പോൾ മാത്രമേ നിനക്ക് പ്രവേശിക്കാൻ കഴിയൂ.” ഇതിന്റെ ചരിത്ര വസ്തുതയിൽ എനിക്ക് താത്പര്യമില്ല. പക്ഷെ ഒരു സത്യം ഇവിടെയുണ്ട്. ദൈവത്തിന്റെ അഗ്നി ഒരിക്കലും നശിപ്പിക്കുന്ന അഗ്നിയല്ല. അത് കത്തിക്കും പക്ഷെ പുതിയതാക്കാൻ വേണ്ടിയാണത്. അത് തണുത്തതാണ്. അത് പരിപോഷിപ്പിക്കും. ദൈവത്തിന്റെ അഗ്നി, നമ്മെ, നാം ആയിരിക്കുന്ന ഇടങ്ങളെ വിശുദ്ധമാക്കും, നവീകരിക്കും.

സ്നേഹമുള്ളവരേ, പരിശുദ്ധാത്മാവാണ് നമ്മെ മുന്നോട്ടു നയിക്കുന്ന, ക്രിസ്തുവിനു സാക്ഷ്യം നൽകാൻ സഹായിക്കുന്ന ശക്തി. നമുക്ക്, നമ്മുടെ കുടുംബങ്ങൾക്ക്, ഇടവകയ്ക്ക്, ലോകത്തിനു മാറ്റം ആവശ്യമാണ്. നവീകരണം ആവശ്യമാണ്. മഹാമാരികൾ നമ്മെ വിഴുങ്ങുമ്പോൾ രക്ഷപ്പെടുവാൻ ഏകമാർഗം ശക്തരാകുകയാണ്, പുതിയ വ്യക്തികളാകുകയാണ്, പാമ്പു പടം പൊഴിച്ച് സ്വയം പുതിയതാകുന്ന പോലെ, കഴുകൻ കൊക്കും, നഖവും, പപ്പും കളഞ്ഞു യുവത്വം നേടുന്ന പോലെ. ഈയിടെ കണ്ട ഒരു വാട്സ് ആപ്പ് വീഡിയോ ഇങ്ങനെയാണ്: ഭർത്താവ് പറഞ്ഞത് ഭാര്യ കേൾക്കാതെ വന്നപ്പോൾ അയാൾ മൊബൈൽ എടുത്തു പാമ്പുപിടുത്തക്കാരനെ വിളിക്കുകയാണ്. അയാൾക്ക് ഒരു മൂർഖനെ വേണം പോലും. ഇത് കേട്ട ഭാര്യ ഒട്ടു കൂസാതെ ഉടനെ തന്നെ കൂടത്തായിലെ ജോളിയെ വിളിക്കുകയാണ്, സയനൈഡ് ബാലൻസ് ഉണ്ടോ എന്നറിയാൻ. ഇതൊരു തമാശയായിരിക്കാം. പക്ഷെ ജീവിത സാഹചര്യങ്ങളുടെ ഒരു നേർക്കാഴ്ച്ചയാണിത്. സ്നേഹമുള്ളവരേ, ജീവിത പ്രശ്നങ്ങളിൽ ഒരു ക്രൈസ്തവൻ വിളിക്കേണ്ടത് പരിശുദ്ധാത്മാവിനുവേണ്ടിയാണ്. ആത്മാവാണ് നമ്മെ നന്മയിലേക്ക് നയിക്കുക.  

[ആത്മാവിനു ഹെബ്രായ ഭാഷയിൽ റൂഹാ എന്നാണു പറയുന്നത്. റൂഹാ എന്ന വാക്കിനു ശ്വാസം, കാറ്റ് എന്നാണർത്ഥം. വിശുദ്ധ യോഹന്നാൻ 3: 8 ൽ പറയുന്നു. ‘ആത്മാവ് കാറ്റിനെപ്പോലെയാണ്. എവിടെനിന്നു വരുന്നു, എങ്ങോട്ടു പോകുന്നുവെന്ന് അറിയില്ല.’ അപ്പസ്തോല പ്രവർത്തനങ്ങളിലും പരിശുദ്ധാത്മാവിന്റെ വരവിനെ പറ്റി പറയുന്നത് ‘കൊടുങ്കാറ്റടിക്കുന്ന പോലത്തെ ശബ്ദത്തോടെയാണ് പരിശുദ്ധാത്മാവ് വന്നത്.

ഈ ആത്മാവിന്റെ സാന്നിധ്യം നമ്മിലുണ്ടോയെന്നറിയാൻ 5 അടയാളങ്ങളുണ്ട്.

1. ആത്മവിശ്വാസം.  പരിശുദ്ധാത്മാവ് നമ്മിൽ വാസമുറപ്പിച്ചു കഴിഞ്ഞാൽ, ആത്മാവ് നമ്മെ പഠിപ്പിക്കുന്ന സത്യമിതാണ്: you belong to God! മകളെ മകനെ, നീ ദൈവത്തിന്റെ സ്വന്തമാണ്. ‘നാം ദൈവത്തിന്റെ മക്കളാണെന്ന്‌ ആത്മാവ് സാക്ഷ്യം നൽകും’. (റോമ 8, 16)

2. ദൈവിക സ്വഭാവം. ക്രിസ്തുവിന്റെ സ്വഭാവം നമ്മിൽ രൂപപ്പെടുന്നു എന്നുള്ളതാണ് ആത്മാവ് നമ്മിലുണ്ട് എന്നതിന്റെ അടയാളം. നമ്മുടെ വ്യക്തിജീവിതത്തിൽ, കുടുംബത്തിൽ, ഇടവകയിൽ നാം ക്രിസ്തുവിന്റെ സ്വഭാവത്തോടുകൂടിയ ഒരു വ്യക്തിയാകും. (ഗാല 5, 22 – 23)

3. സുവിശേഷം പ്രഘോഷിക്കാനുള്ള ആഗ്രഹം. ദൈവത്തിന്റെ ആത്മാവ് വരുമ്പോൾ നാം ക്രിസ്തുവിനു സാക്ഷികളാകും.

4. ദൈവത്തിന്റെ ഭാഷ സംസാരിക്കും. ആത്മാവ് നമ്മിൽ ദൈവസ്നേഹം നിറച്ചുകഴിയുമ്പോൾ നാം സ്നേഹത്തിന്റെ, ദൈവത്തിന്റെ ഭാഷയിൽ സംസാരിക്കും. നമ്മുടെ ഇടയിൽ തെറ്റിധാരണകൾ, പരദൂഷണങ്ങൾ, അസൂയയുടെ, വെറുപ്പിന്റെ സംഭാഷണങ്ങൾ ഒന്നും ഉണ്ടാകുകയില്ല.

5. വിശുദ്ധിയിൽ നടക്കും. ആത്മാവ് നമ്മിൽ ഉണ്ടോ എന്നറിയുവാൻ നമ്മുടെ വ്യാപാരങ്ങൾ വീക്ഷിച്ചാൽ മാത്രം മതി. ഹൃദയത്തിന്റെ വിശുദ്ധി, ശാരീരിക വിശുദ്ധി, മനസ്സിന്റെ വിശുദ്ധി …..ചിന്തിച്ചു നോക്കാവുന്നതാണ്.]

സമാപനം

സ്നേഹമുള്ളവരേ, ഈ ഭൂമുഖത്തെ, നമ്മെയോരോരുത്തരെയും നവീകരിക്കുവാൻ, പുതിയതാക്കുവാൻ പരിശുദ്ധാത്മാവിനു മാത്രമേ കഴിയൂ. ഈ ആത്മാവിനെ നൽകുവാനാണ്‌, സമൃദ്ധമായി നൽകുവാനാണ്‌ ഈശോ വന്നത്.

കണ്ണുകളടച്ചു നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവേ, കോവിഡ് എന്ന മഹാമാരിയെ ഭൂമുഖത്തുനിന്നു ഓടിച്ചുകളഞ്ഞു ലോകത്തെ വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിറയാൻ, രോഗങ്ങളിൽ സൗഖ്യമുണ്ടാകാൻ, സാമ്പത്തിക ഞെരുക്കങ്ങളിൽ, ഇല്ലായ്മകളിൽ സമൃദ്ധിയുണ്ടാകാൻ, ദുരന്തങ്ങളിൽ പ്രതീക്ഷയുണ്ടാകാൻ, പഠിക്കുന്ന ഞങ്ങളുടെ മക്കളിൽ ബുദ്ധിയുണ്ടാകാൻ, ജോലിയില്ലാത്തവർക്കു ജോലി ലഭിക്കാൻ ആത്മാവേ, പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! (choir പാടുന്നു) “ശ്ലീഹന്മാരിൽ നിറഞ്ഞ പോൽ ശക്തിയേകി നയിക്കണേ.”

Faith and Family for June 9: Feast of Pentecost

ഓരോ വിശുദ്ധ കുർബാനയിലും ആത്മാവിനെ നമുക്കു പ്രത്യേകമാം വിധം ഈശോ നൽകുന്നുണ്ട്. ഈ ബലിയിലും ആത്മാവിന്റെ വർഷമുണ്ടാകും. നമ്മിലോരോരുത്തരിലും ആത്മാവ് നിറയും. അതിനായി പ്രാർത്ഥിച്ചു ഈ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം.  ആമ്മേൻ!

SUNDAY SERMON Mk 16, 9-20

മർക്കോ 16, 9 – 20

സന്ദേശം – ദൈവികത കതിരിട്ടു നിർത്തുന്ന ജീവിതം

and proclaim the gospel to every creature.” | Inspirations

ലോക്ക് ഡൗൺ നാലാം ഘട്ടമായെങ്കിലും ഇപ്പോഴും ജനങ്ങൾക്കിടയിൽ – ഫോൺ വിളിച്ചാലും, ചാറ്റ് ചെയ്താലും – നമ്പർ വൺ ടോക്ക് കോവിഡ് തന്നെയാണ്. തീർച്ചയായും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമെന്നോണം ഈ വൈറസിനൊത്തു നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു!

എന്നാൽ, നമ്മുടെ ക്രൈസ്തവ ജീവിതത്തിലെ നമ്പർ വൺ ടോക്ക് എന്തായിരിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം നമ്മെ സന്ദർശിക്കുന്നത്. ഉത്തരം വളരെ വ്യക്തമാണ്: ഉത്ഥിതനായ ഈശോ. ക്രൈസ്തവ ജീവിതത്തിലെ നമ്പർ വൺ ടോക്ക് ഉത്ഥിതനായ ക്രിസ്തുവായിരിക്കണം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന ദൈത്യവുമായാണ് ഓരോ ക്രൈസ്തവനെയും ഈശോ ഈ ലോകത്തിലേക്കു അയയ്‌ക്കുന്നത്‌. ഇന്നത്തെ സുവിശേഷ സന്ദേശമിതായിരിക്കട്ടെ: ക്രൈസ്തവരെല്ലാം അവരുടെ ജീവിതത്തിൽ, വാക്കിലും, ചിന്തയിലും, പ്രവർത്തിയിലും ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കണം; ദൈവികത, ദൈവിക പുണ്യങ്ങൾ കതിരിട്ടു നിർത്തുന്ന ജീവിതം നയിക്കണം.

വ്യാഖ്യാനം

ക്രിസ്തുവിനു ശിഷ്യന്മാർ ഒരുതരത്തിൽ, വെറും മാനുഷികമായി ചിന്തിച്ചാൽ, എന്നും ഒരു ബാധ്യതയായിരുന്നു. അവിടുത്തെ പഠനങ്ങൾ മനസ്സിലാക്കുവാൻ മാത്രം അറിവുള്ളവരായിരുന്നില്ല അവർ. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളായിരുന്നില്ല. അല്പം സ്വാധീനമുള്ള വ്യക്തി എന്ന് പറയാവുന്നത് യൂദാസ് മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന് സമൂഹത്തിന്റെ മുൻപിൽ തീവ്രവാദി എന്ന ലേബലായിരുന്നു.  ക്രിസ്തുവിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നെങ്കിലും critical situation ൽ അവർക്കൊന്നും ചെയ്യാൻ കഴിയാതെ പോയി. എങ്കിലും ഉത്ഥാനാനന്തരം ഈശോ ശ്രമിക്കുകയാണ് അവരെ ബോധ്യപ്പെടുത്താൻ, താൻ ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന ദൈവമാണെന്ന്! മഗ്ദലേന മറിയത്തിനും, എമ്മാവൂസിലേക്കു പോയ ശിഷ്യർക്കും, ശിഷ്യന്മാർ ഒരുമിച്ചുകൂടിയിരുന്നപ്പോഴും ഈശോ നടത്തിയ പ്രത്യക്ഷീകരണങ്ങൾ ഈ ഉദ്യമത്തിന്റെ ഭാഗമായിരുന്നു. അവസാനം, ഈശോ തന്റെ സുവിശേഷദൗത്യദർശനം, മിഷനറി പ്രവർത്തന ദർശനം അവരുടെ മുൻപിൽ അവതരിപ്പിക്കുകയാണ്.

ക്രിസ്തുവിന്റെ മിഷനറി പ്രവർത്തന ദർശനത്തിനു രണ്ടു ഭാഗങ്ങളുണ്ട്.

Holy Week: Day Three: Tuesday's Teachings (Part 1 of 2) – Missy ...

ഒന്ന്, സുവിശേഷ പ്രഘോഷണം. “നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ.” (മർക്കോ16,15) സുവിശേഷ പ്രഘോഷണത്തിന്റെ അടിസ്ഥാനമാകട്ടെ, ദൈവരാജ്യം ആയിരുന്നു. ക്രിസ്തുവിന്റെ മിഷനറി പ്രവർത്തന ദർശനത്തിൽ ദൈവരാജ്യ പ്രഘോഷണമായിരുന്നു കാതലായ ഭാഗം. ഇതാണ് the essence of his Gospel message – “ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”

രണ്ട്, ഈ സുവിശേഷത്തിൽ, ദൈവരാജ്യത്തിൽ വിശ്വസിച്ചു, അതിൽ സ്നാനം സ്വീകരിച്ചു ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതം. ആദ്യഭാഗം എന്താണെന്നുള്ളത് ക്രിസ്തുവിന്റെ പഠനങ്ങളിൽ നിന്ന്, ജീവിതത്തിൽ നിന്ന്, പ്രവർത്തനങ്ങളിൽ നിന്ന് വളരെ വ്യക്തമാണ്. എന്നാൽ രണ്ടാമത്തേത്, ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതത്തിന്റെ structure, ഘടന എങ്ങനെയായിരിക്കണമെന്നുള്ളത് രൂപപ്പെട്ടുവരേണ്ട ഒന്നായിരുന്നു. എന്നാൽ, ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ സമൂഹത്തിനു ഭാവിയിൽ ഒരു ഭരണക്രമം വേണ്ടിവന്നാൽ അത് എങ്ങനെയായിരിക്കണം? ഈശോ അത് പറഞ്ഞിട്ടില്ല. അത് ഇന്നത്തെപ്പോലെ ഹയരാർക്കിക്കൽ ആകണോ, ജനാധിപത്യപരമാകണോ എന്നൊന്നും ഈശോ അവതരിപ്പിച്ചിട്ടില്ല. ഇന്നുള്ളപോലത്തെ രീതികൾ ചിലപ്പോൾ ക്രിസ്തുവിനു അന്യമായിരുന്നിരിക്കാം.

എന്നാൽ മറ്റൊരു കാര്യം ഈശോ അവതരിപ്പിച്ചു, ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ സ്വഭാവ സവിശേഷതകൾ. ക്രിസ്തു മാർഗത്തിൽ വരുന്നവരുടെ ജീവിതം, പ്രവർത്തനങ്ങൾ ക്രിസ്തു ചൈതന്യം നിറഞ്ഞതാണോ എന്നറിയാൻ ഈശോ കുറെ tips ഇന്നത്തെ സുവിശേഷത്തിൽ നൽകിയിട്ടുണ്ട്.

‘ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതം, പ്രവർത്തനങ്ങൾ പൈശാചികമായിരിക്കില്ല. മാത്രമല്ല, അവരുടെ ജീവിതം വഴി, തിന്മയെ, പൈശാചികതയെ ഇല്ലാതാക്കാൻ അവർക്കു സാധിക്കും. അവർ, തങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളെ, സമൂഹങ്ങളെ വിശുദ്ധീകരിക്കുന്നവരാകും. അവർ പുതിയ ഭാഷകൾ, സ്നേഹത്തിന്റെ, കരുണയുടെ, വിശ്വസ്തതയുടെ, നീതിയുടെ ഭാഷകൾ സംസാരിക്കുന്നവരാകും. അവർ സർപ്പങ്ങളെപ്പോലെ വിവേകികളായിരിക്കും. മാരകമായതൊന്നും അവരെ ഉപദ്രവിക്കുകയില്ല. ജീവിതത്തിൽ വേദനകളുണ്ടെങ്കിലും, മുറിവുകളുണ്ടെങ്കിലും, അവർ ഉള്ളിൽ, മനസ്സിൽ, ഹൃദയത്തിൽ സൗഖ്യമുള്ളവരാകും. അവർ മറ്റുള്ളവർക്ക് സൗഖ്യം, സന്തോഷം നല്കുന്നവരായിരിക്കും.’

ഈ രണ്ടു ഘടകങ്ങൾ ഒരുമിച്ചു ചേരുന്നതാണ് ക്രിസ്തുവിന്റെ ക്രൈസ്തവ ജീവിത ദർശനം.

വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 7 ൽ സ്നാപകയോഹന്നാന്റെ ശിഷ്യന്മാർ വന്നു ഈശോയുടെ ചോദിക്കുന്നുണ്ട്, നീ തന്നെയാണോ മിശിഹായെന്ന്. ചോദ്യം ഇങ്ങനെ മനസ്സിലാക്കാം. ദൈവരാജ്യം പ്രഘോഷിക്കാൻ വന്ന, ദൈവരാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കാൻ വന്ന മിശിഹാ നീയാണോ? ഈശോ രണ്ടാമതൊന്നു ആലോചിക്കാൻ നിൽക്കാതെ പറഞ്ഞു, പോയി നിങ്ങൾ കാണുന്ന എന്റെ ജീവിതം, എന്റെ പ്രവർത്തനങ്ങൾ എന്തെന്ന് സ്നാപകയോഹന്നാനോട് പറയുക. ഈശോക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടായിരുന്നു. കാരണം, ദൈവികത, ദൈവരാജ്യം കതിരിട്ടു നിന്ന, നിറഞ്ഞു നിന്ന, ഫലം ചൂടി നിന്ന ജീവിതമായിരുന്നു ക്രിസ്തുവിന്റേത്.

ഫ്രഞ്ച് തത്വ ചിന്തകനായ ജാക്വെസ് ദെറീദ യുടെ Deconstruction theory യിൽ, അപനിർമാണ സിദ്ധാന്തത്തിൽ പറയുന്നതിനെ ഇതോടു ചേർത്ത് പ്രതിപാദിക്കാവുന്നതാണ്. അദ്ദേഹം പറയുന്നത്, the essence is to be found in the appearance എന്നാണ്. അതായത്, ദൈവാരാജ്യമെന്ന, സുവിശേഷ പ്രഘോഷണമെന്ന ക്രിസ്തുമതത്തിന്റെ സത്ത essence അതിന്റെ പ്രവർത്തനങ്ങളാകുന്ന, ജീവിതമാകുന്ന appearance ൽ നിറഞ്ഞു നിൽക്കണം. അല്ലെങ്കിൽ രണ്ടും വ്യത്യസ്ത ധ്രുവങ്ങളിൽ സഞ്ചരിച്ചു കൊണ്ടേയിരിക്കും, തികച്ചും വൈരുധ്യങ്ങളിലൂടെ.

ഒന്ന് ഭാവന ചെയ്യുക. ഒരു അക്രൈസ്തവൻ നമ്മുടെ അടുത്ത് വരുന്നു. അയാൾ ചോദിക്കുന്നു: ” സുഹൃത്തേ, നിങ്ങളുടെ ക്രൈസ്തവ ജീവിതം എന്ന് പറഞ്ഞാൽ എന്താണ്? ശരിക്കും ഒരു ക്രിസ്ത്യാനി ആരാണ്?” നിങ്ങൾക്ക് നിങ്ങളിൽ തന്നെ വിശ്വാസമുണ്ടെങ്കിൽ,   പറയാൻ ധൈര്യമുണ്ടെങ്കിൽ നിങ്ങൾ പറയും: സുഹൃത്തേ, നീ എന്റെ ജീവിതം, ഞങ്ങൾ ക്രൈസ്തവരുടെ ജീവിതം, പ്രവർത്തനങ്ങൾ നോക്കൂ… അതിൽ കതിരിട്ടു നിൽക്കുന്ന ക്രിസ്തുവിനെ നിനക്ക് കാണാൻ കഴിയും.” അപ്പോൾ ആ സഹോദരൻ, ക്രൈസ്തവ  ജീവിതങ്ങളിൽ, ക്രൈസ്തവ  സ്ഥാപനങ്ങളിൽ, കോളേജുകളിൽ,  ക്രൈസ്തവ  കുടുംബങ്ങളിൽ, മിഷനറി പ്രവർത്തനങ്ങളിൽ കതിരിട്ടു നിൽക്കുന്ന ദൈവരാജ്യ മൂല്യങ്ങൾ കണ്ടു, നിറഞ്ഞു നിന്ന് പുഞ്ചിരിക്കുന്ന ക്രിസ്തുവിനെ കണ്ടു പുളകമണിയും. (ഒരു pause)

അങ്ങനെ പുളകമണിയണമെങ്കിൽ അയാൾ കണ്ണ് പൊട്ടനായിരിക്കണമെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? സ്നേഹമുള്ളവരേ, അങ്ങനെ ഒരാൾ വന്നു ചോദിച്ചാൽ എന്ത് ഉത്തരം ഞാൻ കൊടുക്കും? (pause) ക്രിസ്തുവിന്റെ ക്രൈസ്തവ ജീവിത ദർശനം, സുവിശേഷ ദർശനം പ്രാവർത്തികമാക്കാൻ നാം പരാജയ പെട്ടെന്നാണോ?

എങ്കിൽ ഒരു പൊളിച്ചെഴുത്തിനുള്ള സമയമായി. രണ്ടു കാര്യങ്ങളെ ഈശോ പറയുന്നുള്ളു. ഒന്ന്, എന്ത് പ്രഘോഷിക്കണം. രണ്ടു, എങ്ങനെ പ്രഘോഷിക്കണം. ഒന്ന് നമ്മുടെ സുവിശേഷ ദൗത്യം. രണ്ടു നമ്മുടെ ജീവിതം, സഭയുടെ പ്രവർത്തനരീതികൾ. ഒരു കഥയിങ്ങനെയാണ്.

ഉയർന്ന ഒരു ഉദ്യോഗസ്ഥന്റെ പുത്രൻ യു പി സ്‌കൂളിൽ പഠിക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥന്റെ വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്‌. മകനെ സ്‌കൂളിൽ കൊണ്ടുപോയി ആക്കുന്നത് ഓരോ ദിവസവും ഓരോ ജോലിക്കാരന്റെയും കടമയാണ്. ഒന്നാമൻ കുട്ടിയെ സ്കൂളിൽ കൊണ്ട് പോകുന്നത് വളരെ അലസമായ രീതിയിലായിരുന്നു. അയാൾ കുട്ടിയുടെ കൈ പിടിച്ചു ഗെയ്റ്റ് വരെ നടക്കും. അത് കുട്ടിയുടെ അച്ഛനമ്മമാരെ കാണിക്കാനായിട്ടാണ്. പിന്നീട് അയാൾ വളരെ അലക്ഷ്യമായി നടക്കും. കുട്ടിയോട് വളരെ ദേഷ്യത്തിൽ തന്റെ കൂടെ വരുവാൻ ആജ്ഞാപിക്കും. വഴിയിൽ വച്ചയാൾ സിഗരറ്റു കത്തിച്ചു വലിയ്ക്കും; ആളുകളെ ചീത്തപറയും. ഇതെല്ലാം കുട്ടി കാണുന്നുണ്ട്. വഴിയിൽ നായകളെ കാണുമ്പോൾ കുട്ടിക്ക് പേടിയാണ്. അപ്പോൾ കുട്ടി അയാളോട് ചേർന്ന് നടക്കും. സ്‌കൂൾ മുറ്റത്തെത്തിയപ്പോൾ അയാൾ പുറകിലേക്ക് നോക്കും. കുട്ടി സ്‌കൂൾ മുറ്റത്തു കയറിയെന്നു കാണുമ്പോൾ യാത്രപോലും പറയാതെ അയാൾ മടങ്ങിപ്പോകും. അയാൾ ജോലി ചെയ്തില്ല എന്ന് പറയുവാൻ പറ്റില്ല. പക്ഷെ ചെയ്യേണ്ട വിധം ചെയ്തുവോ?

രണ്ടാമത്തെ ദിവസം ആ കുട്ടി രണ്ടാമത്തെ ജോലിക്കാരനോടൊപ്പമാണ് ജോലിക്കു പോയത്. വീട്ടിൽ നിന്ന് അയാൾ കുട്ടിയുടെ കയ്യും പിടിച്ചു മുറ്റത്തേക്കിറങ്ങി. പിന്നീട് ആ കൈ വിട്ടത് സ്‌കൂളിൽ എത്തിയ ശേഷമാണ്. വഴിയിൽ കുട്ടിക്ക് നായയെ പേടിക്കേണ്ടി വന്നില്ല. വഴിയിൽ വെച്ച് ഒന്ന് സ്വതന്ത്രനായെങ്കിൽ എന്ന് കുട്ടി ആഗ്രഹിച്ചു. പക്ഷെ അയാൾ പിടി വിട്ടില്ല.  വഴിയരുകിൽ കണ്ട ഒരു മനോഹരമായ പുഷ്പം പറിച്ചു തരാവോയെന്ന് ചോദിച്ചപ്പോഴും അയാൾ സമ്മതിച്ചില്ല. ആ പൂവിന്റെ പേരെന്തെന്നു കുട്ടി ചോദിച്ചു. അതും തന്റെ ദൗത്യമല്ലെന്നു അയാൾ കരുതി. അങ്ങോട്ടും ഇങ്ങോഒട്ടും നോക്കാതെ നേരെ നടക്കുവാൻ അയാൾ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി നിശ്ശബ്ദനായി നടന്നു സ്‌കൂളിലെത്തി.

പിറ്റേന്ന് കുട്ടി മൂന്നാമത്തെ ജോലിക്കാരന്റെ കൂടെയാണ് സ്‌കൂളിൽ പോയത്. കുട്ടിയുടെ കൈ പിടിച്ചു സഹായിക്കേണ്ട സമയങ്ങളിൽ മാത്രം അയാൾ കൈ പിടിച്ചു. അല്ലാത്തപ്പോൾ സ്വതന്ത്രനായി നടക്കാൻ അനുവദിച്ചു. നായകളെ കണ്ടപ്പോൾ ജാഗ്രതയോടെ നിലകൊണ്ടു. നടന്നുപോകും വഴി കുട്ടി ഒരു പാട്ടു പാടിയപ്പോൾ അയാൾ അവനെ പ്രോത്സാഹിപ്പിച്ചു. വഴിവക്കിൽ കണ്ട പൂക്കളുടെയും പൂമ്പാറ്റകളുടെയും, കായ്കനികളുടെയും പേരുകൾ കുട്ടി ചോദിച്ചുകൊണ്ടിരുന്നു. ചോദ്യങ്ങളേയും ആകാംക്ഷകളെയും തല്ലിക്കെടുത്താൻ അയാൾ ശ്രമിച്ചില്ല. ജിജ്ഞാസയുടെ അഗ്നി ആളിക്കത്തിക്കുന്ന വിറകുകൊള്ളിയായിരുന്നു അയാളുടെ ഓരോ മറുപടിയും. കഥപറയാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ ഒരു കഥയും പറഞ്ഞു. അന്ന് കുട്ടി സ്‌കൂളിൽ എത്തിയത് അറിഞ്ഞതേയില്ല.  

മൂന്ന് ജോലിക്കാരും ഒരുപോലെ ശമ്പളം വാങ്ങുന്നവരായിരുന്നു. മൂന്നുപേരും അവരുടെ ജോലി നിർവഹിക്കുകയും ചെയ്തു. എന്നാൽ, എങ്ങനെ? 

സമാപനം

സ്നേഹമുള്ളവരെ, നമ്മുടെ സുവിശേഷ ദൗത്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുമ്പോൾ ധാരാളം implications ഉള്ള, ധാരാളം പ്രത്യാഘാതങ്ങളും പ്രതിഫലനങ്ങളും ഉള്ള കഥയാണിത്.

RICE: ITS HISTORY, AGRICULTURE, PRODUCTION AND RESEARCH | Facts ...

ഈ ലോകത്തെ ക്രിസ്തുവിലേക്കു നയിക്കുവാനുള്ള നമ്മുടെ ദൗത്യം ഏതു രീതിയിലാണ് നമ്മുടെ ജീവിതത്തിലൂടെ നിർവഹിക്കപ്പെടുന്നത് എന്ന് ചിന്തിക്കാൻ നമുക്കാകണം. ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ, ആകാംക്ഷയോടെ ക്രിസ്തുവിനെ അറിയുവാൻ വരുന്നവർക്ക് ക്രിസ്തുവിനെ കാണിച്ചുകൊടുക്കുവാൻ നമുക്ക്, നമ്മുടെ കുടുംബങ്ങൾക്ക്, സഭയ്ക്ക് കഴിയണം. അതാണ് ഇന്നത്തെ നമ്മുടെ ചലഞ്ച്! സുവിശേഷ സന്ദേശം, ദൈവികത കതിരിട്ടു നിർത്തുന്ന ജീവിതങ്ങളാകുക! ഈ വിശുദ്ധ കുർബാന അതിനായി നമ്മെ ശക്തിപ്പെടുത്തട്ടെ.

SUNDAY SERMON Jn 17, 1 – 26

യോഹ 17, 1 – 26

സന്ദേശംJesus Praying Stock Photos - Download 18,747 Royalty Free Photos

 

എല്ലാ ഹൃദയങ്ങളിൽ നിന്നും പ്രാർത്ഥനകൾ ഉയരുന്ന ഈ കോവിഡ് കാലത്ത് ഒടുവിലത്തെ അത്താഴം കഴിഞ്ഞുള്ള ഈശോയുടെ പ്രാർത്ഥനയാണ് ഈ ഞായറാഴ്ചയിലെ സുവിശേഷം. “ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് അറിഞ്ഞ” ഈശോ ശിഷ്യർക്കുവേണ്ടി, ലോകത്തിനുവേണ്ടി നടത്തുന്ന ഹൃദയസ്പർശിയായ പ്രാർത്ഥനയാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യ വിഷയം. മരണത്തെ മുന്നിൽ കണ്ടു നിൽക്കുന്ന ഈശോയുടെ പ്രാർത്ഥനയാണെങ്കിലും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള സുവിശേഷ ഭാഗമാണിത് എന്നതിൽ സംശയമില്ല. എങ്കിലും, ഈ പ്രാർത്ഥനയിലെ മർമ്മ പ്രധാനമായ ഒരു സന്ദേശം മനസ്സിലാക്കുവാനാണ് ഞാൻ ശ്രമിക്കുക. സന്ദേശം ഇതാണ്: മാനവകുലം മുഴുവനും, ക്രിസ്തുവിൽ ഒന്നായ ഒരു ജീവിതം.

വ്യാഖ്യാനം

ലോകം മുഴുവനും, ലോകത്തിലെ മനുഷ്യർ മുഴുവനും, ഒരു കുടുംബത്തിലുള്ള എല്ലാവരും ഓര്മ്മയില് ജീവിക്കുന്നതിന് ഈശോ നൽകുന്ന മാതൃകാ ചിത്രം വളരെ വിസ്മയം നിറഞ്ഞതാണ്. ഈശോ പറയുന്നു: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് …”! “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്ക് തന്ന മഹത്വം ഞാൻ അവർക്കു നൽകി”.

അതിന് എന്ത് ചെയ്യണം? ഈശോ പ്രാർത്ഥിക്കുന്നു: ‘അങ്ങ് എനിക്ക് നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണമേ!’ പിതാവായ ദൈവവും പുത്രനായ ദൈവവും സ്നേഹമാകുന്ന പരിശുദ്ധാത്മാവിൽ ഒന്നായിരിക്കുന്നതുപോലെ ഈ ലോകവും അതിലെ മനുഷ്യരും തമ്മിൽ തമ്മിലും, മനുഷ്യരും പ്രപഞ്ചവും തമ്മിലും അതിലുമുപരി, ദൈവവും, മനുഷ്യനും, പ്രപഞ്ചവും, തമ്മിലും ഒരുമയിൽ ജീവിക്കുവാൻ, ഒന്നായിരിക്കുവാൻ ഈശോ ആഗ്രഹിക്കുന്നു. ഇതിലും മഹത്തായ ഒരു പ്രാർത്ഥന എവിടെ കാണാനാകും?  ഇതിൽ അടങ്ങിയിരിക്കുന്നു ഈശോയുടെ ദൈവ ദർശനവും, മനുഷ്യ ദർശനവും, പ്രപഞ്ച ദർശനവും.

ഇതുപോലെ ഉന്നതമായ ഒരു ചിന്ത “ഹിതോപദേശ”മെന്നും “മഹാ ഉപനിഷത്” എന്നും അറിയപ്പെടുന്ന ധർമശാസ്ത്രഗ്രന്ഥത്തിലെ “മിത്രലാഭം” എന്ന അധ്യായത്തിലെ 71ആം പദ്യത്തിന്റെ ആറാം പാദത്തിലുണ്ട്. ഉന്നതമായ ആ വേദാന്ത ചിന്ത ഇതാണ്: ” വസുധൈവ കുടുംബകം”.VASUDHAIVA-KUTUMBAKAM--01 | HW English

ഏറ്റവും ഉന്നതമായ ആധ്യാത്മിക പുരോഗതി നേടിയ ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷത എന്തായിരിക്കും എന്ന ചോദ്യത്തിന് ഗുരു നൽകുന്ന ഉത്തരമാണിത്. “ഇടുങ്ങിയ മനസ്സുള്ളവരാണ് എന്റേത്, നിന്റേത് എന്നൊക്കെ ചിന്തിക്കുന്നത്. വിശാല മനസ്കരാകട്ടെ, ഈ ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുന്നു.”

സ്നേഹമുള്ളവരേ, ഇന്ന് കോവിഡാനന്തര ലോകത്തെക്കുറിച്ചു, സാമ്പത്തിക രംഗത്തെ ക്കുറിച്ചു, കോവിഡാനന്തര മനുഷ്യനെക്കുറിച്ചു, ചിന്തിക്കുമ്പോൾ, ചിന്തിക്കണം നമ്മൾ കോവിഡാനന്തര സഭയെക്കുറിച്ചു, സഭയുടെ ആത്മീയതയെക്കുറിച്ചു, സഭയുടെ motivation നെക്കുറിച്ചു, മാനസിക ഭാവത്തെക്കുറിച്ചു. അപ്പോൾ അടിസ്ഥാന ശിലയായി സ്വീകരിക്കാവുന്ന ദൈവവചന ഭാഗമാണ് നമ്മുടെ ഇന്നത്തെ സുവിശേഷം. ലോകത്തെ മുഴുവൻ ഒന്നായിക്കാണുന്ന ഒരു മനോഭാവം. ഒരു പുതിയ christian humanism, ക്രൈസ്തവ മാനവികത ഉടലെടുക്കേണ്ടിയിരിക്കുന്നു.

ഓരോ കാലഘട്ടത്തിനും യോജിച്ച ആത്മീയത രൂപപ്പെടുത്തിയെടുക്കാൻ ഈശോ നമ്മോടു ആഹ്വാനം ചെയ്യുന്നുണ്ട്. കോവിഡിന് മുൻപുള്ള ക്രൈസ്തവ ആത്മീയത ക്രിസ്തുവിന്റെ മനോഭാവം ഉള്ളതല്ലായിരുന്നു. അല്ലെങ്കിൽ ആ മനോഭാവം മറന്നുള്ളതായിരുന്നു. ആഘോഷങ്ങൾക്ക് പിറകെ, വിഭജന വിഘടന വാദങ്ങൾക്ക് പിറകെ, വിവാദങ്ങൾക്കു പിറകെ പോയി നാം മറന്നു ക്രിസ്തുവിന്റെ പഠനങ്ങളെ. ക്രിസ്തുവിൽ ഒന്നെന്നു പ്രഘോഷിക്കുന്ന നാം പല പല പടലകളായി പിരിഞ്ഞു പരസ്പരം മത്സരിച്ചു. ക്രിസ്‌തുവിനേക്കാൾ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വില കല്പിച്ചു. എന്നിട്ട്, നാം ഇങ്ങനെയൊക്കെയായിരുന്നു എന്ന് നമുക്ക് പറഞ്ഞു തരാൻ, ധ്യാനങ്ങൾക്കായില്ല. നമ്മുടെ കുമ്പസാരങ്ങൾക്കായില്ല. കുർബാനകൾക്കായില്ല. ഒരു കുഞ്ഞൻ, കാണാൻപോലും കഴിയാത്ത വൈറസ് വേണ്ടി വന്നു!

സ്നേഹമുള്ളവരേ, കോവിഡാനന്തര ആത്മീയത ക്രിസ്തുവിൽ നാം ഒന്ന് എന്ന പാഠം ഉൾക്കൊണ്ടുകൊണ്ട് തുടങ്ങാൻ നമുക്കാകട്ടെ. ആരെയും മാറ്റി നിർത്താത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലാവർക്കും ഉള്ളതെല്ലാം പങ്കു വയ്ക്കുന്ന പുതിയ ക്രൈസ്തവരായി നാം മാറണം. ശിഷ്യരുടെ പാദങ്ങൾ കഴുകിയ ശേഷം, വിശുദ്ധ കുർബാന സ്ഥാപിച്ചശേഷം നടത്തുന്ന ഈശോയുടെ ഈ പ്രാർത്ഥന, ആഗ്രഹം ശുശ്രൂഷയിലേക്കാണ്, പങ്കു വയ്ക്കുന്നതിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. ഉള്ളത് പങ്കുവയ്ക്കുന്നതിലൂടെ നാം ക്രിസ്തുവിൽ ഒന്നെന്നു പ്രഘോഷിക്കാൻ നമുക്കാകും.

WHO welcomes joint efforts with India to fight COVID-19 - The Hindu

കഴിഞ്ഞ രണ്ടു പ്രളയ കാലത്തും നാം അങ്ങനെ ചെയ്തതാണ്. ഈ രോഗകാലത്തും ഉള്ളത് പങ്കുവച്ചുകൊണ്ടുതന്നെ ക്രിസ്തുവിൽ നാം ഒന്നെന്നു പ്രഖ്യാപിക്കുന്നുണ്ട്.

കേരളത്തിലെ വെള്ളിമാടുകുന്നിൽ ഒരു ഹോം ഫർണിഷിങ് സ്ഥാപനത്തിലെ രണ്ടു ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാഞ്ഞു കടയുടമ അതിലൊരാളായ പ്രണവിനോട് പറഞ്ഞു: “പ്രണവ്, ലോക് ഡൗൺ കഴിഞ്ഞിട്ട് ജോലിക്കു വന്നാൽ മതി. ശമ്പളം തരാൻ പൈസയില്ല.” ദുരിതകാലത്തു ഉള്ള ജോലിപോലും നഷ്ടമാകുമെന്ന ഞെട്ടലിൽ നിന്ന പ്രണവിനോട് കടയിലെ സ്ഥിരം ജോലിക്കാരി റീത്താ ഷെറിൻ അപ്പോൾ പറഞ്ഞു: പ്രണവിന് എന്റെ ശമ്പളത്തിന്റെ പകുതി നൽകാം.” കടയുടമയ്ക്കും സമ്മതമായിരുന്നു. ആ കടയിൽ പ്രണവ് ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ക്രിസ്തുവിൽ നാം ഒന്നെന്നു റീത്താ ഷെറിൻ ജീവിതം കൊണ്ട് വിളിച്ചുപറയുകയായിരുന്നു. മാത്രമല്ല, ഉള്ളതിൽ നിന്ന് പങ്കു വച്ചുകൊണ്ടു അതിനെ ബലപ്പെടുത്തുകയായിരുന്നു.

ഭൂമിശാസ്ത്രപരമായ അകലങ്ങൾ ഒന്നായി നിൽക്കാൻ തടസ്സമല്ലെന്നാണ് കഴിഞ്ഞമാസം നടന്ന മൂലകോശദാനം കാണിച്ചുതരുന്നത്. കോവിഡ് എല്ലാം തകർത്തു മുന്നേറുമ്പോഴും അന്യന്റെ ദുഃഖം എന്റേതാണെന്നു ചിന്തിക്കാൻ സാധിച്ച കൊച്ചി സ്വദേശിയായ ഹിബ ഷമർ എന്ന പതിനെട്ടുകാരി മൂലകോശ ദാനം നടത്തിയ കഥയാണിത്. ചെന്നൈ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച രോഗിക്കുവേണ്ടിയാണ് ഹിബ മൂലകോശ ദാനം നടത്തിയത്. അതുവരെ കാണാത്ത, പരിചയമില്ലാത്ത ഒരു രോഗിക്കുവേണ്ടി രക്ത മൂലകോശം ദാനം ചെയ്ത ഹിബയും, പതിമൂന്നു മണിക്കൂർ റോഡുമാർഗം യാത്രചെയ്തു കൃത്യസമയത്തു മൂലകോശങ്ങൾ ചെന്നൈയിൽ എത്തിച്ചവരും പ്രഘോഷിച്ചത് നാമെല്ലാവരും ഒന്നെന്ന സന്ദേശമല്ലേ?

സമാപനം

സ്നേഹമുള്ളവരേ, കോവിഡാനന്തര നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നു ചിന്തിക്കുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. ക്രിസ്തുവിൽ നാമെല്ലാം ഒന്നെന്ന മഹത്തായ ക്രിസ്തു സന്ദേശം നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സമൂഹ ജീവിതത്തിൽ നമുക്ക് പ്രാവർത്തിക മാക്കാം.We are One | RevAndy.org

പങ്കിടൽ എന്ന വാക്കിനു ജീവിതത്തോളം തന്നെ മൂല്യമുണ്ടെന്നു നമുക്ക് മനസ്സിലാക്കാം. നാമെല്ലാവരും ക്രിസ്തുവിൽ ഒന്നായാൽ, ദൈവവും, മനുഷ്യനും പ്രപഞ്ചവും തമ്മിൽ ഒന്നായാൽ കോവിഡ് മാത്രമല്ല, ഒരു മഹാമാരിയും നമ്മെ സ്പർശിക്കുകയില്ല.  ക്രിസ്തുവിൽ നമ്മൾ ഒന്ന് എന്ന മുദ്രാവാക്യത്തോടെ കോവിഡാനന്തര ക്രൈസ്തവ ജീവിതം തുടങ്ങാം. ആമ്മേൻ!

SUNDAY SERMON Jn 21, 1-14

യോഹ 21, 1 – 14

സന്ദേശം

John 21: 1-17 and Psalm 25:1-7 | Como Lake United Church

ഉത്ഥാനത്തിനു ശേഷം ഈശോയുടെ മൂന്നാമത്തെ പ്രത്യക്ഷീകരണമാണ് ഇന്നത്തെ സുവിശേഷ ഭാഗം. തന്റെ ഉത്ഥാനവും താൻ ഇന്നും ജീവിക്കുന്ന ദൈവമാണെന്നും പ്രധാനമായി ശിഷ്യന്മാർക്കും, പിന്നെ ലോകത്തിനും അറിയിച്ചുകൊടുക്കാനുള്ള ഈശോയുടെ strategy യുടെ ഭാഗമായി ഈ പ്രത്യക്ഷീകരണങ്ങളെ കാണാവുന്നതാണ്. കഴിഞ്ഞ രണ്ടു പ്രത്യക്ഷീകരണങ്ങൾക്കും വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നതുപോലെ തിബേരിയൂസ് തീരത്ത് വച്ച് നടന്ന ഈ പ്രത്യക്ഷീകരണത്തിനും വ്യക്തമായ ലക്ഷ്യങ്ങൾ ഈശോയ്ക്കുണ്ടായിരുന്നു. അത് തന്നെയാണ് ഇന്നത്തെ സിവിശേഷഭാഗത്തിന്റെ സന്ദേശം. ഈ സന്ദേശം തന്നെയാണ് ഈ പ്രത്യക്ഷീകരണത്തിന്റെ സൗന്ദര്യവും. സന്ദേശം ഇങ്ങനെയാണ്: മനുഷ്യ ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ഇടപെട്ടുകൊണ്ട് മനുഷ്യന് സമാധാനവും സമൃദ്ധിയും നല്കുന്നവനാണ് ദൈവം.

വ്യാഖ്യാനം

ഈശോയുടെ കുരിശു മരണത്തിനുശേഷം യഹൂദന്മാരെ ഭയന്ന് സ്വയം ലോക്ക് ഡൗണിൽ ആയിരുന്നല്ലോ ശിഷ്യന്മാർ. കുറച്ചുകാലം ലോക്ക് ഡൗണിൽ ആയിക്കഴിയുമ്പോൾ നമുക്കറിയാവുന്നതുപോലെ എന്തിനെ ഭയന്നാണോ ലോക്ക് ഡൗണിൽ ആയിരുന്നത്, ആ ഭയമെല്ലാം പതുക്കെ പതുക്കെ അകന്നുതുടങ്ങും. പിന്നെ അതിജീവനത്തെക്കുറിച്ചുള്ള ചിന്തയാകും. “എന്തും വരട്ടെ. എങ്ങനെയെങ്കിലും ജീവൻ നിലനിർത്തണം.” അതായിരിക്കും പിന്നത്തെ ചിന്ത.  ഇത് തന്നെയായിരുന്നു ശിഷ്യരുടേയും ചിന്ത. ഒരു ലോക്ക് ഡൗണിലൂടെ കടന്നുപോകുന്ന നമുക്ക് ശിഷ്യന്മാരുടെ മനോവിചാരങ്ങളെ മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല.

ഈ ചിന്തകളുടെ, സംഭാഷണങ്ങളുടെ അവസാന ചിത്രമാണ് അദ്ധ്യായം 21 ലെ മൂന്നാം വാക്യം. പത്രോസാണ് പറയുന്നത്: “ഞാൻ മീൻ പിടിക്കുവാൻ പോകുകയാണ്”. മറ്റു ശിഷ്യരും റെഡി! ഇത് ഈശോയെക്കുറിച്ചു ചിന്തിക്കാഞ്ഞിട്ടല്ല. ഈശോയോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ഈശോയ്ക്കുവേണ്ടി ജീവിക്കാൻ താത്പര്യമില്ലാഞ്ഞിട്ടുമല്ല. മനുഷ്യമനസ്സിന്റെ സ്വാഭാവിക പ്രകടനമാണിത്. എന്നിനി ക്രിസ്തുവിന്റെ പ്രത്യക്ഷം ഉണ്ടാകുമെന്നറിയില്ല. അവൻ ഏൽപ്പിക്കുന്ന ദൗത്യമെന്തെന്നും അറിയില്ല. പക്ഷേ, അവൻ വരുമ്പോൾ, തങ്ങൾ ശാരീരികമായും മാനസികമായും തയ്യാറല്ലെങ്കിലോ? അവർ ഇറങ്ങുകയാണ്.

അതിജീവിക്കുവാൻ പറ്റുമെന്നും അവർക്കു ഉറപ്പായിരുന്നു. വള്ളവും വലയും കിട്ടാൻ പ്രയാസമില്ല. അവരുടെ നാടാണ്. കൂട്ടുകാരുണ്ട് സഹായിക്കാൻ. Manpower ധാരാളമുണ്ട്. അനുഭവസമ്പത്തിനു ഒരു കുറവുമില്ല. പത്രോസുണ്ട്. തടാകം കണ്ടാൽ തന്നെ അതിന്റെ സ്വഭാവം പറയാൻ കഴിയുന്നവൻ. വെള്ളത്തിന്റെ ചെറിയൊരു അനക്കം പോലും വ്യാഖ്യാനിക്കാൻ പറ്റുന്നവൻ. എവിടെയെറിഞ്ഞാൽ മീൻ കിട്ടുമെന്ന് sense ചെയ്യാൻ സാധിക്കുന്നവൻ. അവർ ഇറങ്ങുകയാണ്.When worry becomes a problem - Harvard Health

എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുകയാണ് ആ രാത്രി! നസീബില്ലാത്ത, ഭാഗ്യം അകലെയായ ഒരു രാത്രി!

സ്നേഹമുള്ളവരേ, മൂന്നു കാര്യങ്ങളാണ് ഈ തിബേരിയൂസ് എപ്പിസോഡ് നമുക്ക് പറഞ്ഞു തരുന്നത്.

ഒന്ന്, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടുപോലും ഇടപെടുന്നവാനാണ് നമ്മുടെ ദൈവം. കാരണം, സങ്കീർത്തനം 40, 17 പറയുന്നു: “ഞാൻ പാവപ്പെട്ടവനും ദരിദ്രനുമാണ്. എങ്കിലും എന്റെ കർത്താവിന് എന്നെപ്പറ്റി കരുതലുണ്ട്.” തീർത്തും ശരിയാണ്. നിങ്ങളുടെ ജീവിതത്തെപ്പറ്റി ചിന്തിച്ചു നോക്കൂ…അവന്റെ കനിവല്ലേ നമ്മുടെ ജീവിതം? അവന്റെ കൈ പിടിച്ചുള്ള നടത്തലായിരുന്നില്ലേ നമ്മുടെ ജീവിതം. അവിടുത്തെ അനന്ത പരിപാലനയുടെ പ്രതിഫലനമല്ലേ നമ്മുടെ കുടുംബം?

Jesus, sun, morning star | Stock vector | Colourbox

നമ്മുടെ ജീവിതത്തിന്റെ – ജീവിതം എങ്ങനെയുള്ളതും ആയിക്കൊള്ളട്ടെ, നിരാശയുടെ, കണക്കുകൂട്ടലുകൾ തെറ്റുന്നതിന്റെ, രോഗത്തിന്റെ, മഹാമാരിയുടെ, എങ്ങനെയുമായിക്കൊള്ളട്ടെനമ്മുടെ ജീവിതമാകുന്ന കടൽക്കരയിൽ ഈശോ വന്നു നിൽക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉഷസ്‌ ഉദിക്കും. കഷ്ടങ്ങളുടെ രാത്രിയുടെ കടന്നു പോകുമ്പോഴും നിരാശപ്പെടാതെ നിൽക്കുമ്പോൾ ജീവിതത്തിൽ പ്രഭാതം വിടരും. ക്രിസ്തുവാകുന്ന പുലരി വിരിയും.

രണ്ട്, സമൃദ്ധി നൽകുന്നവനാണ്‌ നമ്മുടെ ദൈവം. 153, Numerology യിൽ വളരെ അർത്ഥങ്ങളുള്ള ഒരു സംഖ്യയാണ്. ഭാഗ്യമുള്ള ഒരു സംഖ്യ. പൂർണതയുടെ സംഖ്യ. സമൃദ്ധിയുടെ സംഖ്യ. അതെന്തുമാകട്ടെ. നമുക്ക് പ്രധാനം നമ്മുടെ ദൈവത്തിന്റെ രീതിയാണ്. ജീവൻ സമൃദ്ധിയായി നൽകാൻ വന്നവൻ നമ്മുടെ ദൈവം. അഞ്ചിനെ അയ്യായിരമാക്കാനും, കണ്ണുകളിൽ പ്രകാശത്തിന്റെ ഉത്സവം നടത്തുവാനും കഴിയുന്നവൻ നമ്മുടെ ദൈവം. കുടുംബങ്ങളിൽ രക്ഷയുടെ അനുഭവം നകുന്നവൻ നമ്മുടെ ദൈവം. വരണ്ട ജലാശയങ്ങളിൽ അരുവികളൊഴുക്കുന്നവൻ നമ്മുടെ ദൈവം. കടന്നുപോകും വഴികളിൽ മരങ്ങളിൽ വസന്തം വിരിയിക്കുന്നവൻ നമ്മുടെ ദൈവം! ഈ തിബേരിയൂസ് എപ്പിസോഡിലെ സമൃദ്ധി നൽകുന്ന നമ്മുടെ ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിക്കുവാൻ കഴിയുന്ന ക്രൈസ്തവൻ ഭാഗ്യവാൻ!

The Real Presence of Christ in the Eucharist: A cause for ...മൂന്ന്, നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നമുക്കായി വിരുന്നൊരുക്കുന്നവനാണ് നമ്മുടെ ദൈവം. വിസ്മയ ത്തിന്റെ വിശുദ്ധ കുർബാന മഹാവിരുന്നായി ദൈവം നമ്മുടെ മുൻപിൽ നൽകുമ്പോൾ സ്നേഹമുള്ളവരേ, ആ കാഴ്ച്ച തന്നെ ഒരു ഒന്നൊന്നര ആഘോഷമല്ലേ? കണ്ണിനും കരളിനും ജീവിതം മുഴുവനും ആനന്ദമേകുന്ന വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്ന നമ്മുടെ ജീവിതത്തിൽ തീർച്ചയായും ക്രിസ്തു അത്ഭുതകരമായി ഇടപെടും.

ഈയിടെ ശാലോം ടിവിയിലെ ഒരു വീഡിയോ കണ്ടു. അതിന്റെ ടൈറ്റിൽ ഹൃദയം നിലച്ച കുഞ്ഞിന്റെ അടുത്ത് ഈശോ വന്നപ്പോൾ എന്നാണ്. നിങ്ങളിൽ ചിലരെങ്കിലും അത് കണ്ടുകാണും. അത് കണ്ടു കഴിഞ്ഞപ്പോൾ മനുഷ്യ ജീവിതത്തിലെ ചില സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ഈശോ ഇടപെടുന്നതു എങ്ങനെ യാണെന്ന് ഞാൻ അത്ഭുതപ്പെട്ടു. സംഭവം സടക്കുന്നതു ഇറ്റലിയിലാണ്. നഥാനിയേൽ ഒലിവേരിയുടെയും ഹേലി ഒലിവേരിയുടെയും നവജാത ശിശു. പിറന്നു വീണ് അരമണിക്കൂർ കഴിഞ്ഞപ്പോൾ അവൾ ശ്വാസമെടുക്കാൻ കഴിയാതെ പിടയുന്ന കാഴ്ചയാണ് അവർ കണ്ടത്. ഉടൻ കുഞ്ഞു ഗബ്രിയേലയെ സ്പെഷ്യൽ കെയർ യൂണിറ്റിലേക്ക് മാറ്റി. അതിനെത്തുടർന്ന് അവർ കടന്നുപോയ ആശങ്കയുടെയും അത്ഭുതത്തിന്റെയും നിമിഷങ്ങളെ പറ്റിയുള്ള വിവരണം ശാസമടക്കിപ്പിടിച്ചിരുന്നാണ് ഞാൻ കേട്ടത്. അത്രയ്ക്ക് ഉണ്ടായിരുന്നു ദൈവത്തിന്റെ ഇടപെടൽ അവരുടെ ജീവിതത്തിൽ. നഥാനിയേൽ പറയുന്നത് ഇങ്ങനെയാണ്: “ഞാൻ മോളുടെ രോഗകിടക്കക്കു അരികിലിരുന്നു. വളരെ ഗുരുതരമാണ് അവളുടെ സ്ഥിതി. ഈശോ വന്നിരിക്കുന്നത് ജീവൻ സമൃദ്ധമായി നൽകാനാണ് എന്ന വചനം പറഞ്ഞു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പിന്നെയെങ്ങനെയോ ഗബ്രിയേല ഉറങ്ങി. അവൾക്കു നൂറു ശതമാനവും ഓക്സിജൻ നൽകേണ്ട അവസ്ഥയിലായി. എന്നാൽ അഞ്ചു മിനിറ്റിനകം അവളുടെ ഹൃദയം നിലച്ചു. ഡോക്ടർ മാർ ഓടിയെത്തി. സിപിആർ കൊടുക്കുന്ന സ്വരം കേട്ടു. ഞാൻ ഹേലിയുടെ കരം ചേർത്ത് പിടിച്ചു പറഞ്ഞു: ഭയപ്പെടരുത്. നമുക്ക് പ്രാർത്ഥിക്കാം. ദൈവത്തിലാശ്രയിക്കാം.” ഹേലി യും പറഞ്ഞു: “നമുക്ക് ദൈവത്തിൽ വിശ്വസിക്കാം.” അവൾ അവളുടെ കരം നഥാനിയേലിന്റെ കരത്തോട് ചേർത്തുവച്ചു അവർ ഒരുമിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കുട്ടിയുടെ ശരീരം നീലനിറമായി, മരണത്തിന്റെ നീലനിറം! ഹേലി പറയുന്നു: “ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഒരു അത്ഭുത ദൃശ്യം കണ്ടു. അതാ! ഈശോ ഗബ്രിയേലയ്ക്ക് അരികിലേക്ക് കടന്നു വരുന്നു. അവളുടെ ശരീരത്തിൽ അവിടുന്ന് മൃദുവായി തൊടുന്നു. അത് ഞാൻ കണ്ടു. ഈശോ അവളെ തൊട്ടിരിക്കുന്നു.”Soleil Moon Frye welcomes her fourth child | HELLO!

ഉടനെ തന്നെ ഒരു നേഴ്സ് ഓടി വന്നിട്ട് പറഞ്ഞു: “നാല് മിനിട്ടു കഴിഞ്ഞു ഗബ്രിയേലയുടെ ഹൃദയ മിടിപ്പ് തിരികെ കിട്ടിയിരിക്കുന്നു.” എന്നാൽ ശരീരം അപ്പോഴും നീലനിറമായിരുന്നു. അതെ മരണത്തിന്റെ നിറം. ഒരു ഡോക്ടർ ഞങ്ങളെ സമീപിച്ചു പറഞ്ഞു: “ഏറ്റവും മോശമായ ഒരു സമയത്തിനുവേണ്ടി തയ്യാറായിക്കൊള്ളുക. നാല് മിനിട്ടു ഹൃദയം നിലച്ചുപോയതിനാൽ പ്രതീക്ഷക്കു ഒട്ടും സാധ്യതയില്ല. അവൾ മരുന്നിനോട് പ്രതികരിക്കുന്നില്ല. പ്രതികരിച്ചാൽ അത് ഒരു അത്ഭുതമായിരിക്കും”. “എന്നാൽ അത്ഭുതത്തിനായി തയ്യാറായിക്കോളു” എന്ന് പറഞ്ഞു നഥാനിയേൽ അടുത്തുണ്ടായിരുന്ന വാഷ്റൂമിൽ കയറി പ്രാർത്ഥിക്കാൻ തുടങ്ങി. “ദൈവമേ, അങ്ങ് എന്റെ കുഞ്ഞിനെ സുഖപ്പെടുത്തും എന്ന് എനിക്കറിയാം. എന്റെ കുഞ്ഞിന് എന്ത് സംഭവിച്ചാലും എന്റെ സമാധാനം യേശുവിൽ മാത്രമാണ്. അവൾ സുഖപ്പെട്ടില്ലെങ്കിലും യേശുവിലുള്ള എന്റെ സമാധാനം കവരാൻ അതിനു സാധിക്കില്ല.”

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗബ്രിയേല അവളുടെ കുഞ്ഞിക്കണ്ണുകൾ തുറന്നു. ഡോക്ടേഴ്സിനെല്ലാം അത്ഭുതമായി. അവൾ പെട്ടെന്ന് തന്നെ ആരോഗ്യവതിയായി. നീലനിറം മാറി. അവൾ പുഞ്ചിരിച്ചു. ഡോക്റ്റർമാർ പറഞ്ഞു: “ഇത് അത്ഭുതം തന്നെ.” നഥാനിയേൽ പറഞ്ഞു: “ഇത് യേശുവാണ് ചെയ്തത്.” ഇപ്പോൾ ഗബ്രിയേല ആരോഗ്യവതിയായിരിക്കുന്നു.

സമാപനം  

ലോകം മുഴുവനും വലിയ ദുരിതത്തിലൂടെ കടന്നുപോകുമ്പോഴും, മനുഷ്യ ജീവിതത്തിൽ ധാരാളം വിഷമങ്ങളുണ്ടാകുമ്പോഴും ക്രൈസ്തവർ ക്രിസ്തുവിൽ സമാധാനം കണ്ടെത്തുന്നത്   സ്നേഹമുള്ളവരേ, ലോകം മുഴുവനും ശ്രദ്ധിക്കുന്നുണ്ട്.Behind every beautiful pic there is a touch of pleasant beauty of ...

ഏതു സാഹചര്യത്തിലും നാം ഭയരഹിതരായിരിക്കണമെന്നു ക്രിസ്തു ആഗ്രഹിക്കുന്നു. കാരണം അവിടുന്ന് നമ്മുടെ ജീവിതത്തിൽ ഇടപെടും, നമുക്ക് സമാധാനം നൽകാൻ, സമൃദ്ധി നൽകാൻ, ജീവൻ നൽകാൻ, നമ്മെ മുന്നോട്ടു നയിക്കാൻ. സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ച നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന ദിനമാണ്.  സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ചയിലെ ദൈവവചനം നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന സന്ദേശമാണ്.  ആമ്മേൻ!

SUNDAY SERMON Jn 16, 16-33

യോഹ 16, 16 – 33

സന്ദേശം

Sorrow That Turns Into Joy - John 16:16-33 - YouTube

കോവിഡ് 19 ഒരു ഞെട്ടലായി ജീവിതത്തിലേക്ക് കടന്നുവന്ന്, പേടിപ്പെടുത്തുന്ന ആകുലതയായി വളർന്ന്, കോവിഡിന്റെ ആടിത്തിമിർക്കൽ കണ്ടും കേട്ടും പുതിയ മനോഭാവങ്ങൾ രൂപപ്പെടുത്തി അതിനോട് പതുക്കെ പതുക്കെ സമരസപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. നാം രൂപ പ്പെടുത്തിക്കൊണ്ടിരിക്കുന്ന പുതിയ മനോഭാവത്തോടു ചേർത്തുവയ്ക്കാൻ പറ്റുന്ന നല്ലൊരു ചിന്തയുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. Christian Positive Thinking ന്റെ സുന്ദരമായ സുവിശേഷഭാഗമാണ് ഇന്നത്തേത്. “നിങ്ങൾ ദുഃഖിതരാകും. എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും… ചോദിക്കുവിൻ നിങ്ങൾക്ക്‌ ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂർണമാകുകയും ചെയ്യും.” ഈ ഞായറാഴ്ചയിലെ ഈശോയുടെ സന്ദേശമിതാണ്: നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെല്ലാം സന്തോഷമായി മാറും.

വ്യാഖ്യാനം

കോവിഡിന്റെ ആനുകാലിക തമാശകളിൽപെട്ട ഒന്ന് ഇങ്ങനെയാണ്: ഭർത്താവ് രാവിലെ പത്രം വായിക്കുകയാണ്. ഭാര്യ കേൾക്കാൻ അടുത്തുതന്നെയുണ്ട്. അയാൾ വായിച്ചു: “കോവിഡ് പോസിറ്റീവ് എണ്ണം കൂടുന്നു; ഇന്ന് 72 പേർ നെഗറ്റിവ്.” ഇതുകേട്ട ഭാര്യ പറയുകയാണ്: “ആദ്യമായിട്ടാ മനുഷ്യർ പോസിറ്റീവ് ആകുന്നതിൽ ദുഃഖിക്കുന്നതും നെഗറ്റീവ് ആകുന്നതിൽ ആഹ്ളാദിക്കുന്നതും.”

രോഗം പോസിറ്റീവ് ആകുമ്പോൾ ദുഃഖിക്കുന്നു എന്നത് ശരിതന്നെ. എന്നാൽ, ജീവിതം സന്തോഷപ്രദമാകണമെങ്കിൽ പോസിറ്റീവ് ആകണം നമ്മൾ.

എല്ലാ പോസറ്റീവ് ചിന്തകരും, പ്രത്യേകിച്ച് ക്രൈസ്തവ പോസറ്റീവ് ചിന്താധാരയുടെ വക്താക്കളും കൂടെക്കൂടെ പറയുന്നത് നാം നമ്മുടെ ചിന്തയിൽ, മനോഭാവത്തിൽ പോസിറ്റീവ് ആകുമ്പോഴാണ് ജീവിതം സന്തോഷംകൊണ്ട് നിറയുന്നത്. The Power of Positive Thinking - Guilt Free Health

ക്രിസ്തുവിന്റെ positive thinking ഏറ്റവും വ്യക്തമായി തെളിയുന്ന സുവിശേഷഭാഗമാണിത്. ലോകപാശങ്ങളാൽ ബന്ധിതനായ മനുഷ്യന് മുഴുവൻ സമയവും ദൈവത്തോടൊത്തായിരിക്കുവാൻ, ദൈവികനാകുവാൻ, ദൈവത്തിന്റെ ഭാഷ സംസാരിക്കുവാൻ, ദൈവം കാണുന്നപോലെ കാണുവാൻ കഴിയുകയില്ല. എന്നാൽ അല്പസമയത്തേക്കു സാധിക്കുകയും ചെയ്യും. അത് അവൾക്കു/ അവനു സന്തോഷം നൽകുകയും ചെയ്യും. നിങ്ങൾ ഓർത്തുനോക്കിക്കൊള്ളൂ. ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങളിൽ നിങ്ങൾ നിഷ്കളങ്കനായിരിന്നുല്ലേ, നന്മ നിറഞ്ഞവളായിരുന്നില്ലേ, സ്വാർത്ഥതയില്ലാത്തവളായിരുന്നില്ലേ, സ്നേഹമുള്ളവനായിരുന്നില്ലേ? അതെ, നാം ദൈവത്തെപ്പോലെയായിരുന്നു. ക്ഷമയുടെ മൂർത്തീഭാവമായി നിന്ന ഏസാവിനോട് യാക്കോബ് എന്താണ് പറഞ്ഞത്? “ഞാനിപ്പോൾ അങ്ങയിൽ ദൈവത്തിന്റെ മുഖം കാണുന്നു” പക്ഷെ അത് അല്പസമയത്തേക്കേ ഉണ്ടാകൂ. അത് കഴിഞ്ഞാൽ മനുഷ്യൻ മാനുഷികതയിലേക്കു മാറുമ്പോൾ അവനു സങ്കടമുണ്ടാകും.

ഇത് മനസ്സിലാക്കിക്കൊടുക്കാൻ മനോഹരമായ ഉപമയാണ് ഈശോ പറയുന്നത്. ഒരു സ്ത്രീക്ക് പ്രസവവേദന വരുന്നു. അവൾക്കു താങ്ങാൻ പറ്റുന്നതിലും അധികമായ വേദന. പക്ഷെ അടുത്ത നിമിഷം കുഞ്ഞിന് ജന്മം നൽകുമ്പോൾ, താൻ ദൈവിക സൃഷ്ടികർമത്തിൽ   പങ്കുകാരിയായതിൽ അവൾ സന്തോഷിക്കുന്നു. ആ സന്തോഷം അവൾ മറക്കും. ദുഃഖം വീണ്ടും വരും. എന്നാൽ പിന്നെയും ആ സന്തോഷത്തിലേക്കു ഈശോ നമ്മെ നയിക്കും.

ഈശോ തന്റെ വേർപാടിനെക്കുറിച്ചും സ്വർഗത്തിലേക്കുള്ള യാത്രയെക്കുറിച്ചുമാണ് പറയുന്നതെങ്കിലും ഈ അൽപ സമയം എന്ന പ്രയോഗത്തിന് അതിലും ഉപരിയായ അർത്ഥതലങ്ങളുണ്ട്. അതിൽ ഏറ്റവും മഹത്തായിട്ടുള്ളത് മനുഷ്യൻ ദൈവത്താൽ ചുറ്റപ്പെട്ട, ദൈവസ്നേഹത്താൽ വലയം ചെയ്യപ്പെട്ട, ദൈവികതയാൽ നിറഞ്ഞ സമയം എന്നുള്ളതാണ്. ഈ അല്പസമയത്തിൽ ഇപ്പോഴും ആയിരിക്കുവാനുള്ള ശ്രമമാണ് നമ്മുടെ ക്രൈസ്തവ ജീവിതം, ആത്മീയ ജീവിതം.

എന്നാൽ, അല്പസമയം കഴിഞ്ഞാലുള്ള ദുഃഖ സമയങ്ങളാണ് നമ്മുടെ ജീവിതത്തിൽ കൂടുതൽ.  ദൈവത്താൽ ചുറ്റപ്പെടാത്ത, അല്ലെങ്കിൽ ദൈവം എന്റെ ജീവിതത്തിൽ ഇല്ലേയെന്നു സംശയിക്കുന്ന, ദൈവത്താൽ വലയം ചെയ്യപ്പെടാത്ത, ദൈവികതയാൽ നിറയാത്ത സമയങ്ങൾ, സാഹചര്യങ്ങൾ നമുക്ക് സമ്മാനിക്കുന്നത് ദുഃഖമാണ്, ദുഃഖം മാത്രമാണ്. അത് പല സാഹചര്യങ്ങളാകാം – വർഷങ്ങളോളം ഒരു ബിസിനസ് നടത്തി അവസാനം മുന്നോട്ടു പോകാനാവാതെ കഴിഞ്ഞ ജനുവരി അവസാനം കട നിർത്തിയ ഒരു സഹോദരൻ പുതിയൊരു സംരംഭത്തിൽ ഏർപ്പെട്ടത് കഴിഞ്ഞ മാർച്ചു ആദ്യ ആഴ്ചയിലാണ്. രണ്ടാമത്തെ ആഴ്ച്ച ദാ വരുന്നു ലോക്ക് ഡൗൺ! കാത്തു കാത്തിരുന്ന ശേഷം ജർമനിക്കു പഠിക്കാൻ പോകുവാൻ എല്ലാം ശരിയായി ടിക്കറ്റ് കിട്ടിയത് ഇക്കഴിഞ്ഞ ഏപ്രിൽ 14 നാണ്. ഏപ്രിൽ 14 എത്തിയപ്പോഴോ? ബാക്കി നിങ്ങൾക്ക് ഊഹിക്കാം. പത്താം ക്‌ളാസിൽ ബാക്കിയുള്ള പരീക്ഷയ്ക്കായി കാത്തിരിക്കുന്ന കുട്ടി ചോദിക്കുന്നു: “എന്റെ പരീക്ഷ വന്നാപ്പോ മാത്രമെന്താ ഇങ്ങനെയായതു?”  ദൈവം ഇല്ലേയെന്നു സംശയിക്കുന്ന, ദുഃഖത്തിന്റെ ജീവിതാവസ്ഥകൾ ധാരാളം നമുക്കുണ്ട്.  ഈ ലോകത്തിൽ മറ്റെന്തിനേക്കാളും ദൈവം ജീവിതത്തിൽ ഇല്ലെന്നു തോന്നുന്ന, ദൈവത്താൽ ചുറ്റപ്പെടാത്ത അവസ്ഥയാണ് ഏറ്റവും ദുഃഖകരം!

Love letter from GOD, for you

ഇപ്പോഴും ദൈവത്തോടൊപ്പമായിരിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ നമ്മിലെ മാനുഷികത നമ്മെ ദൈവത്തിൽ നിന്ന് അകറ്റും. എങ്ങനെ? നമ്മിലെ അഹന്തകൊണ്ടാകാം. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത വാശികൊണ്ടാകാം; എപ്പോഴും തോൽക്കാതെ, ഒരുപ്രാവശ്യമെങ്കിലും ജയിക്കാനുള്ള ആഗ്രഹം കൊണ്ടാകാം. എന്തായാലും, സ്നേഹമുള്ളവരേ, ക്രിസ്തു പറയുന്നു: “നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും…ആ സന്തോഷം ആരും നിങ്ങളിൽ നിന്ന് എടുത്തുകളയുകയില്ല.”

സ്നേഹമുള്ള ക്രൈസ്തവരെ, ഇതിലും വലുതായ ഒരു positive thinking എവിടെനിന്നാണ് നിങ്ങൾക്ക് ലഭിക്കുക? ഇത് പറഞ്ഞത് ഒരു പ്രൊഫെസ്സറല്ല, മന്ത്രിയല്ല, നമ്മുടെ നേതാക്കന്മാരല്ല. ഇത് പറയുന്നത് എന്റെ ദൈവം, എന്റെ ക്രിസ്തുവാണ്. ഈശോയുടെ പോസിറ്റീവ് ചിന്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന സുവിശേഷങ്ങൾ നാം വായിക്കണം. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും, ദുഃഖമായാലും, സന്തോഷമായാലും, മഹാമാരിയായാലും ശാന്തമായ അവസ്ഥയായാലും ഈശോ പറയുന്നു, നിങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറയും.

അക്ബർ ചക്രവർത്തിയും ബീർബലും കൂടി ഒരു ദിവസം വേട്ടയ്ക്ക് പോകാൻ തീരുമാനിച്ചു. വേട്ടയ്ക്ക് പോകുന്ന സമയത്തു അക്ബർ ചക്രവർത്തിയുടെ കൈ ചെറുതായിട്ടൊന്നു മുറിഞ്ഞു. മുറിവിൽ നിന്ന് രക്തം വരുന്നതുകണ്ട ചക്രവർത്തി ബീര്ബലിനോട് പറഞ്ഞു: “നോക്കൂ, എന്റെ കൈ മുറിഞ്ഞു. രക്തം ധാരാളം വരുന്നുമുണ്ട്.” ബീർബ ലാണെങ്കിൽ എല്ലാകാര്യവും പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്. അദ്ദേഹം വളരെ ലാഘവത്തോടെ പറഞ്ഞു: “ഓ കൈ മുറിഞ്ഞൊ? സാരമില്ല, എന്തായാലും നല്ലതിനായിരിക്കും.” തന്റെ കൈ മുറിഞ്ഞത് നല്ലതിനായിരിക്കുമെന്നു ബീർബൽ പറഞ്ഞത് ചക്രവർത്തിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ബീർബ ലിനെ തുറുങ്കിലടക്കാൻ ആജ്ഞാപിച്ചു. പടയാളികൾ ബീർബ ലിനെ തുറുങ്കിലടച്ചു. പിറ്റേദിവസം അക്ബർ തനിയെ കാട്ടിൽ വേട്ടയ്ക്ക് പോയി. വേട്ട മുന്നോട്ടു പോകവേ, ആ കാട്ടിലുണ്ടായിരുന്ന കുറച്ചു കാട്ടുമനുഷ്യർ അക്ബറിനെ ബന്ദിയാക്കി അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അടുത്തദിവസം ഗ്രാമത്തലവന്റെ നേതൃത്വത്തിൽ അക്ബറിനെ അവരുടെ ദൈവത്തിനു കുരുതികൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ കുരുതികൊടുക്കാൻ എല്ലാം തയ്യാറാക്കി കഴിഞ്ഞപ്പോൾ, രാജാവ് പൂജാരികളോട് അക്ബറിനെ പരിശോധിക്കാൻ ആവശ്യപ്പെട്ടു. യാതൊരു വിധ കുറവുകളും ഇല്ലാത്ത ആളെയായിരിക്കണം കുരുതികൊടുക്കേണ്ടത്. പുരോഹിതന്മാരുടെ പരിശോധനയിൽ അവർ അക്ബറിന്റെ കൈയ്യിലെ മുറിവ് കണ്ടെത്തി. അവർ ഗ്രാമത്തലവനോട് പറഞ്ഞു: “ഇയാൾ അശുദ്ധനാണ്.  ഇദ്ദേഹത്തിന്റെ കയ്യിൽ ഒരു മുറിവുണ്ട്.” ഇതുകേട്ട രാജാവ് അക്ബറിനെ വെറുതെ വിട്ടു.

ചക്രവർത്തിക്ക് വളരെ സന്തോഷമായി. കാരണം, ജീവൻ തിരിച്ചുകിട്ടിയല്ലോ. കാറ്റിൽ നിന്ന് ഉടനെ അദ്ദേഹം കൊട്ടാരത്തിലെത്തി. നേരെ അദ്ദേഹയോ പോയത് ബീർബ ലിന്റെ അടുത്തേക്കാണ്. അദ്ദേഹത്തോട് പറഞ്ഞു: നിങ്ങൾ പറഞ്ഞത് ശരിയാണ്. എന്റെ കൈ മുറിഞ്ഞത് നല്ലതിനായിരുന്നു. നിങ്ങളെ തുറുങ്കിലിൽ അടച്ചതിൽ എനിക്ക് ദുഃഖ മുണ്ട് അതുകൊണ്ടു ഞാൻ നിങ്ങളെ മോചിതനാക്കുന്നു, വളരെ സന്തോഷത്തോടെ.

അപ്പോൾ ബീർബ ൽ പറഞ്ഞു: “അയ്യോ ദുഃഖിക്കേണ്ട. ഞാൻ തുറുങ്കിളിലായതും നല്ലതിനാണ്.” അപ്പോൾ അക്ബർ അതിശയപ്പെട്ടു ചോദിച്ചു: “എന്താണിത്? നിങ്ങളെ ഞാൻ തുറുങ്കിലിലടച്ചത് എങ്ങനെയാണ് നന്മയാകുന്നത്?” ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ബീർബൽ പറഞ്ഞു: “അങ്ങ് ഇന്നലെ വേട്ടയ്ക്ക് പോയല്ലോ. ഞാൻ തുറുങ്കിലിൽ അല്ലായിരുന്നെ ങ്കിൽ എന്നെയും കൊണ്ടുപോകുമായിരുന്നല്ലോ? കയ്യിലെ മുറിവുകാരണം അങ്ങയെ ആ കാട്ടുമനുഷ്യർ വെറുതെ വിടും. പകരം അവർ എന്നെ ബലിയർപ്പിച്ചേനെ! അതുകൊണ്ടു എന്റെ ജീവൻ രക്ഷിക്കാനാണ് നിങ്ങൾ എന്നെ തുറുങ്കിലടച്ചത്.” അക്ബർ ചക്രവർത്തി ബീർബലിനെ നോക്കി വിസ്മയത്തോടെ നിന്നുപോയി.

സമാപനം

സ്നേഹമുള്ളവരേ, ജീവിതത്തിലെ എല്ലാ അവസരത്തിലും, ഈ കൊറോണ വന്ന സാഹചര്യത്തിലും എന്തെങ്കിലും പോസിറ്റീവായതു ഉണ്ടാകും. കാതു തുറന്നു കേൾക്കുക: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. മനുഷ്യന്റെ പ്രത്യേകത ഏതു സാഹചര്യത്തെയും തരണം ചെയ്യാൻ മനുഷ്യന് കഴിവുണ്ടെന്നതാണ്. അതുകൊണ്ടു തന്നെ ഏതു സാഹചര്യത്തോടും പൊരുത്തപ്പെട്ടു പോകാൻ നമുക്ക് പറ്റും.Hands Of Jesus Holding World In Hands Over Dark Background Stock ...

ക്രിസ്തുവിന്റെ കൃപയും കൂടി ഉണ്ടെങ്കിലോ? ഈ വിശുദ്ധ കുർബാന അർപ്പണം ക്രിസ്തുവിന്റെ കൃപയാൽ നമ്മെ നിറക്കട്ടെ. അപ്പോൾ ജീവിത സാഹചര്യങ്ങളിലെ കണ്ണീർ വീർത്ത നമ്മുടെ മുഖങ്ങളെ നോക്കി ഈശോ പറയും: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. ആമ്മേൻ!

“പൊൻനാണയം” (ഉപമ)# Fr Mathews Payyappilly MCBS # Lyrics:Fr. Saju Pynadath MCBS കുട്ടികൾക്കൊരു ഗാനം

SUNDAY SERMON Jn 14, 1-14

യോഹ 14, 1 – 14

സന്ദേശം

The Heart of the Matter is the Matter of the Heart | Marie Lam's Blog

കോവിഡ് 19 ലോകം മുഴുവനും ഉറഞ്ഞു തുള്ളുന്ന കാലമാണിത്. ഈ കൊറോണാ വൈറസ് ലോകത്തെ, മനുഷ്യ വംശത്തെ പലതും പഠിപ്പിച്ചു എന്നുള്ള സന്ദേശങ്ങളും നാം വായിക്കുന്നുണ്ട്. എത്ര നിസ്സഹായനാണ് മനുഷ്യൻ എന്ന് ഒന്നുകൂടി കൊറോണ വൈറസ് നമ്മെ ഓർമിപ്പിക്കുന്നു. സാങ്കേതിക നേട്ടങ്ങളെ എണ്ണിപ്പറഞ്ഞു അഹങ്കരിക്കുമ്പോഴും, ഒരു ഞൊടിയിടയിൽ ലോകത്തെ നശിപ്പിക്കാനുള്ള ആയുധങ്ങൾ ഉണ്ടെന്നു ഊറ്റം കൊണ്ടപ്പോഴും പണമുണ്ടെങ്കിൽ ദൈവത്തിനെപോലും വേണ്ടെന്നു കരുതിയപ്പോഴും മനുഷ്യൻ ഓർത്തില്ല, കാണാൻ പോലും കഴിയാത്ത ഒന്നിനെ ചൊല്ലി ഇത്രമാത്രം ആകുലപ്പെടേണ്ടി വരുമെന്ന്. സോപ്പിട്ടു കഴുകിയാൽ ചാകുന്ന ഒരു വൈറസ് സൃഷ്ടിക്കുന്ന മരണത്തിന്റെ സാന്നിധ്യം മനുഷ്യനിൽ ഉണ്ടാക്കുന്ന ഷോക്കും ഒട്ടും ചെറുതല്ല.

ലോക് ഡൌൺ ഓരോ ദിനം പിന്നിടുമ്പോഴും മനസ്സിൽ ഉരുണ്ടുകൂടുന്ന ഭയത്തിനും വേവലാതിക്കും, ഉത്കണ്ഠകൾക്കും ഇടയിൽ ആശ്വാസത്തിന്റെ കുളിർ മഴയായി ഇന്നത്തെ ദൈവ വചനം നമ്മുടെ മുൻപിൽ നിൽക്കുന്നു. ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ…..ഞാനാകുന്നു വഴിയും സത്യവും ജീവനും …..എന്നിലും വിശ്വസിക്കുവിൻ.’

ഇന്നത്തെ സന്ദേശമിതാണ്: ജീവിതത്തിന്റെ ദുരന്തങ്ങൾക്കിടയിലും, ജീവിതത്തിൽ ആവശ്യം വന്നുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലും നാം പോലും അറിയാതെ ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നുണ്ട്. ആശ്വസിപ്പിക്കുവാൻ നമ്മോടൊത്തുണ്ട്.

വ്യാഖ്യാനം

ഉത്ഥാനത്തിന്റെ പ്രതീക്ഷ പകർന്നു തരുന്ന ഇന്നത്തെ ദൈവ വചനഭാഗം വ്യാഖാനിച്ചു ക്ലേശിക്കേണ്ട ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. കാരണം, അസ്വസ്ഥതയുടെ ഈ കാലത്തു ഹൃദയത്തെ സ്പർശിക്കുന്ന, ചിന്തകളിൽ ഒരുതരം തരിപ്പ് കോരിയിടുന്ന ദൈവവചനമാണിത്. കോവിഡ് 19 ന്റെ സങ്കടകാലത്തും നമ്മുടെ ജീവിതത്തോട് ചേർന്ന് നിന്നുകൊണ്ട്, ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങൾ ഭയപ്പെടുകയും വേണ്ട’ എന്ന് പറഞ്ഞുകൊണ്ട് നമുക്കു നല്ലൊരു ദിശാബോധം ഈശോ നൽകുകയാണ്.

Coronavirus: the need for a progressive internationalist response ...

മഹാമാരിയുടെ ഇരുളിൽ മനുഷ്യൻ അന്വേഷിക്കേണ്ട വഴി ക്രിസ്തുവാണെന്നു, ലോകം പരത്തുന്ന നുണകൾക്കിടയിൽ, വിവാദങ്ങൾക്കിടയിൽ മനുഷ്യൻ തേടേണ്ട സത്യം ക്രിസ്തുവാണെന്നു, മരണത്തിന്റെ താഴ്വരകളിലൂടെ കടന്നുപോകുമ്പോൾ മനുഷ്യൻ തേടേണ്ട ജീവൻ ക്രിസ്തുവാണെന്നു ദൈവവചനം പറയുമ്പോൾ സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തിലേക്ക് വളരുവാൻ, ദൈവത്തിലുള്ള ജീവിതത്തിലേക്ക് തിരിയുവാൻ നമുക്കാകണം. പിശാചുബാധിതമായ ഒരു സംസ്കാരത്തിലൂടെ നാം കടന്നുപോകുമ്പോൾ, മനസ്സിലാക്കാനാകാത്ത ജീവിതസാഹചര്യങ്ങളുടെ മുൻപിൽ നിരാലംബനായി നിൽക്കുമ്പോൾ ഹൃദയം തകർന്നവർക്കു സമീപസ്ഥനാണ് നമ്മുടെ ദൈവമെന്നു നമുക്ക് ഹൃദയത്തിൽ വിശ്വസിക്കുകയും അധരംകൊണ്ടു ഏറ്റുപറയുകയും ചെയ്യാം.

ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് അയച്ചുതന്ന ഒരു സന്ദേശം പങ്കുവയ്ക്കട്ടെ. ഇത് ഒരു കഥയല്ല. നമ്മെ വിസ്മയഭരിതമാക്കുന്ന ഒരു ജീവിതാനുഭവമാണ്. ബ്രിൻഡ എന്ന് പേരുള്ള പർവതാരോഹകയായ ഒരു പെൺകുട്ടി ഒരുനാൾ കൂട്ടുകാർക്കൊപ്പം ഒരു ഗ്രാനൈറ്റ് കൊടുമുടി കയറിക്കൊണ്ടി രിക്കുകയായിരുന്നു. പകുതിദൂരം കയറിക്കഴിഞ്ഞപ്പോഴാണ് യാദൃശ്ചികമായി അത് സംഭവിച്ചത്. കാഴ്ച്ച അവ്യക്തമാകുന്നു. കണ്ണിനുള്ളിൽ ധരിച്ചിരുന്ന കോൺടാക്ട് ലെൻസ് എങ്ങനെയോ ഇളകി താഴെ പോയതാണ് കാരണം.

ഒരുവിധത്തിൽ കൂട്ടുകാരുടെ സഹായത്തോടെ മുകളിലെത്തി. അവൾ ആകെ സങ്കടത്തിലായി. വിലപിടിപ്പുള്ള കോൺടാക്ട് ലെൻസ് ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. തന്നെയുമല്ല മങ്ങിയ കാഴ്ചയുമായി എങ്ങനെ തിരിച്ചിറങ്ങും? വളരെ നേർത്ത ആ ലെൻസ് ഇനി എങ്ങനെ തിരികെ കിട്ടാനാണ്? അവൾ കരഞ്ഞു തുടങ്ങി. ചെറുപ്പം മുതലേ, വലിയ ദൈവവിശ്വാസിയായിരുന്നു ബ്രിൻഡ. അവളുടെ മനസ്സിലേക്ക് ബൈബിളിലെ ഒരു വചനം ഓർമവന്നു. “തന്റെ മുൻപിൽ നിഷ്കളങ്കരായി വർത്തിക്കുന്നവർക്കുവേണ്ടി ശക്തി പ്രകടിപ്പിക്കുവാൻ കർത്താവിന്റെ ദൃഷ്ടികൾ ഭൂമിയിലുടനീളം പായുന്നു.” (2 ദിനവൃത്താന്തം 16, 9) അവൾ ആ കൊടുമുടിയുടെ മുകളിൽ മുട്ടുകുത്തി വിശ്വാസത്തോടെ ഇങ്ങനെ പ്രാർത്ഥിച്ചു: “എല്ലാം കാണുന്ന എല്ലാം അറിയുന്ന, പരമകാരുണികനായ ദൈവമേ, എന്റെ കോൺടാക്ട് ലെൻസ് വളരെ ചെറിയ ഒരു വസ്തു ആണെങ്കിൽകൂടി അങ്ങയുടെ കണ്ണിൽ നിന്നും അത് മറഞ്ഞിരിക്കുന്നില്ലല്ലോ? അത് എനിക്ക് കണ്ടെത്തി തിരികെ തരിക എന്നുള്ളത് അങ്ങേക്ക് അസാധ്യ മല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.”

പ്രാർത്ഥനക്കു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ തിരിച്ചിറങ്ങാൻ തുടങ്ങി. ഇറങ്ങുന്ന വഴിക്കു അവർ കൊടുമുടി കയറുന്ന മറ്റൊരു ഗ്രൂപ്പിനെ കണ്ടുമുട്ടി. അവരിൽ ഒരാൾ ചോദിച്ചു: “ഈ കോൺടാക്ട് ലെൻസ് നിങ്ങൾ ആരുടെയെങ്കിലും ആണോ?” ബ്രിൻഡ വിസ്മയത്തോടെ പറഞ്ഞു: ” അതെ, ഇത് എന്റേതാണ്. നിങ്ങള്ക്ക് ഇതെങ്ങനെ കിട്ടി?” “ഞാൻ കയറിവരുമ്പോൾ ഒരു കൊച്ചുറുമ്പ് ഇത് ചുമലിൽ ഉയർത്തി പിടിച്ചു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. INSPIRATIONAL STORIES and video: (Spirituality, Prayer & Miracles ...

മുന്നോട്ട് കയറിപ്പോയ ആരുടെയെങ്കിലും ആകാമെന്ന് കരുതി ഞാനതു എടുത്തു. ” ആ മനുഷ്യൻ പറഞ്ഞു.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം, ജീവിതസാഹചര്യങ്ങൾ കാണാതെ പോകുന്നവനല്ല നമ്മുടെ ദൈവം. ഒരു കുഞ്ഞുറുമ്പിനെപ്പോലും അവിടുന്ന് നമുക്കുവേണ്ടി ഉപകാരണമാക്കിയേക്കാം. വിശ്വാസത്തോടെ ജീവിതസാഹചര്യങ്ങളിൽ ദൈവത്തിന്റെ മുൻപിൽ നിൽക്കാൻ നമുക്കാകണം. ഇന്നത്തെ ദൈവവചനം പറയുന്നപോലെ, വിശ്വസിച്ചുകൊണ്ട് ക്രിസ്തുവിന്റെ നാമത്തിൽ ചോദിക്കുന്നതെല്ലാം, പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ക്രിസ്തു നമ്മുടെ ജീവിതത്തിൽ, ഈ ലോകത്തിൽ ചെയ്തു തരും.

സമാപനം

ജെറമിയാ പ്രവാചകനിലൂടെ ദൈവത്തിന്റെ വചനം പറയുന്നു: ” എന്നെ വിളിക്കുക, ഞാൻ മറുപടി നൽകും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങൾ ഞാൻ നിനക്ക് വെളിപ്പെടുത്തും.” (33 ,3) കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഞെട്ടിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ, പൊള്ളുന്ന ചിത്രങ്ങൾ കാണുമ്പോൾ, നമ്മുടെ ഉള്ളിൽ ഭയത്തിന്റെ, അസ്വസ്ഥതയുടെ മലവെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ ഓർക്കുക ക്രിസ്തുവിന്റെ വചനം: ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ…..ഞാനാകുന്നു വഴിയും സത്യവും ജീവനും…..എന്നിലും വിശ്വസിക്കുവിൻ.’

Christ the Redeemer Statue Lit up to Look Like a Doctor to Honor ...

നമ്മുടെ കുടുംബത്തെ, നമ്മെ ഓരോരുത്തരെയും നമ്മുടെ ജീവിതത്തെയും, കൊറോണവൈറസുമൂലം ക്ലേശിക്കുന്നവരെയും, രോഗികളെ ശുശ്രൂഷിക്കുന്നവരെയും, ഈ വൈറസിനെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന ഭരണകർത്താക്കളെയും, ശാസ്ത്രജ്ഞരെയും ഈ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. അസ്വസ്ഥതയില്ലാത്ത, സമാധാനം നിറഞ്ഞ ഒരു ജീവിതം ക്രിസ്തു നമുക്ക് നൽകട്ടെ.

“MCBS Priests Praying for the Pandemic Affected World”

ATHMEEYA SAADHANA COVID 19 NE MARIKADAKKAAN

ആത്മീയ സാധന – കോവിഡ് 19 നെ മറികടക്കാൻ

The power of stillness is summed up in this beautiful quote; I ...

ലോകചരിത്രം കോവിഡ് 19 നു മുൻപും, കോവിഡ് 19 നു ശേഷവും എന്ന് വിഭജിതമാകാൻ പോകുന്ന ഈ ദശാസന്ധിയിൽ Eucharistic Network for Solidarity and Awareness (ENSA) മാനസിക പക്വതയോടും ആത്മശക്തിയോടും കൂടി ഈ മഹാമാരികാലം മറികടക്കുവാൻ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ഒരു ആത്മീയ സാധന നിർദ്ദേശിക്കുകയാണ്.

നാമെല്ലാവരും തന്നെ വീട്ടിലിരുന്നു മടുത്തുകാണും. അകലങ്ങളായിരിക്കുന്നവരാകട്ടെ, തിരികെ വീട് അണയാൻ കൊതിയ്ക്കുന്നുണ്ടാകും. അത് സാധാരണമാണ്. പക്ഷെ ഈ ആഗ്രഹം നിരാശയായി മാറാതിരിക്കുവാൻ നാം ശ്രദ്ധിക്കണം; പ്രതീക്ഷയോടെ കാത്തിരിക്കുവാൻ നാം ശ്രമിക്കണം. അതിനാണ് ഈ ആത്മീയ സാധന.

നമുക്കറിയാവുന്നതുപോലെ ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്, ആശീർവാദമാണ് നമ്മുടെ ജീവിതം. ഇന്നത് വലിയൊരു വിപത്തിൽപ്പെട്ടിരിക്കുകയാണ്. കോവിഡ്-19 ജീവിതത്തിന്റെ വർത്തമാനപൊരുളായി മാറിയിരിക്കുന്നു, പലതുകൊണ്ടും.   ഇത് ലോകം മുഴുവനെയും വരിഞ്ഞുമുറുക്കിക്കഴിഞ്ഞു. പണവും, കായബലവും, ആധുനിക ബ്രാൻഡുകളുടെ വാഹനങ്ങളും, വലിയ വീടുകളും ബാങ്കിലെ നീക്കിയിരിപ്പും ഒന്നും നമ്മുടെ സഹായത്തിനില്ല! എവിടേക്കെങ്കിലും ഓടിയൊളിക്കാമെന്നു കരുതിയാൽ, എങ്ങോട്ടേക്കാണ്? കഴിഞ്ഞ കാലങ്ങളിൽ നാം അലച്ചിലിന്റെ നടുവിലല്ലായിരുന്നോ?

ലോക് ഡൌൺ ഒരവസരമാണ്. ജീവിതത്തിന്റെ ബഹളങ്ങളിൽനിന്നകന്നു വീട്ടിലായിരിക്കുക ഒരനുഗ്രഹമാണ്. ലോകമെമ്പാടുമുള്ള സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ജീവിതത്തെക്കുറിച്ചു അവബോധമുള്ളവരായിക്കൊണ്ട് ദൈവം നൽകിയ ഈ സുന്ദരജീവിതത്തെ തിരിച്ചുപിടിക്കാൻ നാം ശ്രമിക്കുകയാണ്. ഈ ആത്മീയ സാധന അതിന് ഉപകരിക്കും.

ഇന്നുവരെ നമുക്ക് സ്വന്തമായിട്ടുള്ളതെല്ലാം കോവിഡിനെതിരെ ഒന്നുമല്ലായെന്ന അറിവ് ഒട്ടൊന്നുമല്ല നമ്മെ അസ്വസ്ഥമാക്കുന്നത്! പക്ഷെ ധ്യാനത്തിലൂടെ, ആത്മീയ സാധനയിലൂടെ നേടുന്ന ദൈവകൃപ കോവിഡിനെ അതിജീവിക്കുവാൻ മാത്രമല്ല, ജീവിതത്തെ വീണ്ടെടുക്കുവാനും നമ്മെ സഹായിക്കും.  നാം നേടിയ വിദ്യാഭ്യാസം നമ്മുടെ മനസ്സിനെ ശക്തമാക്കിയിട്ടുണ്ടാകും. Couple Practising Variation Of Padmaasana High-Res Stock Photo ...

എന്നാൽ ധ്യാനം നമ്മുടെ മനസ്സിനെ ശുദ്ധമാക്കും. ധനം നമുക്ക് ചിലപ്പോൾ സുരക്ഷിതത്വബോധം തരുമായിരിക്കും. എന്നാൽ ധ്യാനം ആത്മവിശ്വാസം നൽകും. ധ്യാനം ജീവിതത്തിന്റെ വഴിയൊരുക്കുക മാത്രമല്ല, ആ വഴിയിലൂടെ നടക്കുവാനുള്ള ആത്മബലവും നൽകും. ധ്യാനം കോവിഡിനെതിരെ ആത്മശക്തിയുടെ പ്രതിരോധം തീർക്കുവാൻ നമ്മെ സഹായിക്കും. നമുക്ക് തുടങ്ങാം.

Step 1. ശാന്തമായി ഇരിക്കുവാൻ ഒരു സ്ഥലം കണ്ടെത്തുക. പ്രാർത്ഥന മുറിയാകാം, സ്വീകരണമുറിയാകാം, പൂന്തോട്ടമാകാം, ഏതെങ്കിലുമൊരു മരത്തിന്റെ ചുവട്ടിലാകാം. അവിടെ ഇഷ്ടപ്പെട്ട രീതിയിൽ ഇരിക്കുക. പത്മാസനമോ, വജ്രാസനമോ ഒക്കെയാകാം. സ്വസ്ഥമായി ഇരിക്കുക എന്നതാണ് പ്രധാനം.

Step 2. നമ്മുടെ ജീവിതാവസ്ഥയെക്കുറിച്ചുള്ള അവബോധത്തിലേക്കു വരിക. കണ്ണുകളടച്ചു ചുറ്റുമുള്ള ശബ്ദങ്ങളെ ശ്രദ്ധിക്കുക. ഇതുവരെ കേൾക്കാത്ത ഇമ്പമേറിയ ധാരാളം ശബ്ദങ്ങൾ നമ്മുടെ കാതിലെത്തും. ശ്രദ്ധിച്ചു കേൾക്കുക. നമ്മെ തഴുകിത്തലോടുന്ന കാറ്റിന്റെ മൃദുസ്പർശം അനുഭവിക്കുക.

നമ്മെക്കുറിച്ചു കൂടുതൽ അവബോധത്തിലേക്കു വരിക. കോവിഡ് 19 നമ്മെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്നു ചിന്തിക്കുക: ഞാൻ ഇപ്പോഴും കോവിഡ് 19 നെക്കുറിച്ചാണ് ചിന്തിക്കുന്നത്. എനിക്ക് ഈ രോഗം വരുമോ? രോഗം വന്നാൽ ഞാൻ മരിക്കുമോ? രോഗം വന്നു തനിച്ചായാൽ പിന്നെ വീട്ടിലുള്ളവരെ കാണാൻ പറ്റുമോ? എന്റെ ഉറ്റവർക്കു കോവിഡ് വന്നാൽ എന്തുചെയ്യും?ഹൃദയമിടിപ്പ് ശ്രദ്ധിക്കുക. ഹൃദയത്തിന്റെ താളക്രമം സാധാരണ നിലയിലാകട്ടെ.

നമ്മോടു തന്നെ പറയുക: ശരിയാണ്, എനിക്ക് പേടിയുണ്ട്. ഭയം കാരണം എനിക്ക് ശരിയായ ഉറക്കം കിട്ടുന്നില്ല. പത്രങ്ങളിലും, ചാനലുകളിലും കാണുന്നവ എന്നെ അസ്വസ്ഥമാക്കുന്നുണ്ട്. പ്രകൃതിയുടെ ഭാഗമാണ് ഞാനെന്നറിയാം. ജനനവും, വളർച്ചയും, രോഗവും, വാർദ്ധക്യവും  മരണവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. എന്നാലും എന്തോ ഒരു ഭയം എന്നെ അലട്ടുന്നു.

Follow Me: Taking Hold of the Divine Nature | United Church of God

ഒന്നോർത്താൽ, ഞാനെന്തിനാണു പേടിക്കുന്നത്? എന്നെ സൃഷ്ടിച്ച എന്റെ ദൈവത്തിനു എന്നെക്കുറിച്ചു കരുതലുണ്ട്. ഞാൻ ഇവിടെ ഇപ്പോൾ ആയിരിക്കുന്നത് തന്നെ ദൈവം അത് ആഗ്രഹിക്കുന്നത് കൊണ്ടാണ്. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപേ ഞാൻ ദൈവത്തിന്റെ ഹൃദയത്തിൽ രൂപപ്പെട്ടിരുന്നു. ഏറ്റവും ആദ്യം എന്നെപ്പറ്റി ചിന്തിച്ചത് ദൈവമാണ്. മനസ്സിൽ നിന്ന്, ജീവിതത്തിൽ നിന്ന് എല്ലാ ഭയങ്ങളെയും ദൂരെയകറ്റുക. ജീവിതവ്യഗ്രത വേണ്ട. കോവിഡ് 19 നെക്കുറിച്ചുള്ള പേടി വേണ്ട. ഭാവിയെക്കുറിച്ചുള്ള ആകുലത വേണ്ട.

ദൈവത്തിന്റെ സ്വരത്തിനു കാതോർക്കുക. ദൈവം പറയുന്നു: “ഭയപ്പെടേണ്ട, നിന്റെ രക്ഷയ്ക്ക് ഞാൻ നിന്റെ കൂടെയുണ്ട്”. മനസ്സിൽ വീണ്ടും വീണ്ടും പറയുക: സർവചാരാചരങ്ങളെയും തന്റെ കരുണയാൽ പരിപാലിക്കുന്ന ദൈവത്തിലാണ് എന്റെ വിശ്വാസം.

Step 3. ഞാൻ ഈ ജീവിതത്തിൽ ചെയ്തു തീർക്കേണ്ട ദൗത്യമെന്ത്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മുടെ ജീവിതത്തെ പ്രകാശമുള്ളതാക്കുക. നമ്മൾ ഈ ലോകത്തിൽ യാദൃശ്ചികമായി വന്നവരല്ല. നമ്മൾ അപരിചിതരോ, അന്യന്മാരോ അല്ല. ദൈവത്തിന്റെ പരിപാലനയിലാണ് നാം ഈ ലോകത്തിൽ വന്നിരിക്കുന്നത്. ദൈവത്തിനു നമ്മെക്കുറിച്ചൊരു പദ്ധതിയുണ്ട്, ലക്ഷ്യമുണ്ട്. നമ്മുടെ ക്ഷേമത്തിനുവേണ്ടിയുള്ള, ശുഭമായ ഭാവിയും, പ്രത്യാശയും നല്കുന്ന പദ്ധതി! നമ്മുടെ ജീവിതത്തെക്കുറിച്ചു ദൈവത്തിനൊരു ലക്ഷ്യമുണ്ട്. ആ ലക്‌ഷ്യം ഒരു വിത്തായി നിന്നിലുണ്ട്. അത് മുളപൊട്ടി, വലിയൊരു വൃക്ഷമാകണം, അത് വസന്തത്തെ വരവേൽക്കണം, അതിൽ നിറയെ പൂക്കൾ വിരിയണം, ഫലങ്ങളുണ്ടാകണം. അങ്ങനെ ജീവിതം വലിയൊരു ആഘോഷമാകണം. മനസ്സിൽ ഉരുവിടുക: ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങയുടെ ലക്‌ഷ്യം എന്നിൽ നിറവേറട്ടെ.

Step 4. മനസ്സിനെ ശൂന്യമാക്കുക. കോവിഡിനെക്കുറിച്ചു മാത്രമല്ല, എല്ലാ ഭയങ്ങളെയും ദൂരെക്കളയുക. എന്തുകൊണ്ട് രോഗം, എന്തുകൊണ്ട് മഹാമാരി – ചോദ്യങ്ങളെ മാറ്റുക. എന്തുകൊണ്ട് എന്ന ചോദ്യത്തിന് യുക്തിസഹമായ ഉത്തരം കിട്ടുക എളുപ്പമല്ല. എന്തുകൊണ്ടാണ് ഇലകൾക്ക് പച്ചനിറം? കൈതോലയ്ക്കു എന്തുകൊണ്ടാണ് മുള്ള്? വാഴപ്പഴത്തിനു എന്താണ് മധുരം? ഉത്തരം ഒന്നേയുള്ളു. ഇലകൾക്ക് പച്ചനിറം, കൈതോലയ്ക്കു മുള്ള്, വാഴപ്പഴത്തിനു മധുരം – അവയുടെ സ്വഭാവമാണത്. സഹനങ്ങൾ ജീവിതത്തിന്റെ സ്വഭാവത്തിൽപെട്ടതാണ്. മനസ്സിനെ ശൂന്യമാക്കുക.  മനസ്സു ശൂന്യമാകുന്ന നിമിഷം ദൈവം നമ്മിൽ നിറയും. തികച്ചും പുത്തനായ നാം ഒരിക്കലും രുചിച്ചിട്ടില്ലാത്ത, മുൻപൊരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു ആശീർവാദം നമ്മുടെ ജീവിതത്തിൽ നിറയും. രണ്ടുമിനിറ്റോളം ശാന്തമായി ആന്തരിക ആനന്ദത്തിൽ കഴിയുക.

God cares us always. | Inspirational quotes, Joyce meyer quotes ...

Step 5. നമ്മിൽ നിറഞ്ഞ ദൈവികതയ്ക്കു നന്ദിപറയുക. രണ്ടുപ്രാവശ്യം ശ്വാസം ഉള്ളിലേക്കെടുക്കുയും പുറത്തേക്കു വിടുകയും ചെയ്യുക – തികഞ്ഞ അവബോധത്തോടെ. ഉള്ളിലേക്കെടുക്കുന്ന ഓക്സിജനും, പുറത്തേക്കുവിടുന്ന കാർബൺ ഡയോക്സൈഡും ഇവ രണ്ടുകൊണ്ടും മിടിക്കുന്ന ഹൃദയവുമായി ഈ നിമിഷം ഇവിടെ ആയിരിക്കുന്നതിനു നന്ദിയുള്ളവരാകുക. ദൈവത്തിന്റെ മുൻപിൽ നാമോരോരുത്തരും വളരെ സ്പെഷ്യൽ ആണ്. ഈ ലോകത്തിൽ എന്നെപ്പോലെ മറ്റൊരാളില്ല എന്ന ചിന്ത തന്നെ ദൈവത്തിന്റെ വലിയ സ്നേഹമാണ്, കരുണയാണ് പ്രകടമാക്കുന്നത്.  കാരണം, ദൈവം ഒരിക്കലും ഒന്നും ആവർത്തിക്കുന്നില്ല. ജീവിതത്തിലെ ഓരോ നന്മയെയും ഓർത്തു ദൈവത്തിനു നന്ദി പറയുക. ജീവിതം മുഴുവനും ദൈവത്തോടുള്ള നന്ദികൊണ്ട് നിറയട്ടെ.

Step 6. ഒന്ന് ദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിക്കുക. ശ്വാസം ഉള്ളിൽ ഒന്ന്, രണ്ടു, മൂന്നു, നാല്, അഞ്ചു എന്ന് എണ്ണുന്നതുവരെ നിലനിർത്തുക. അതിനുശേഷം സാവധാനം ശ്വാസം പുറത്തേക്കു വിടുക. ഇപ്പോൾ അനുഭവിക്കുന്ന ശാന്തത ദിവസം മുഴുവനും നീണ്ടുനിൽക്കാൻ ആഗ്രഹിക്കുക. നമ്മുടെ ജീവിതത്തിൽ സൂര്യൻ ഉദിക്കും. പുഷ്പങ്ങൾ വിരിയും. ഹൃദയത്തിലെ പുഞ്ചിരി പുറത്തുകടന്നു മറ്റുള്ളവരിലേക്ക് പടരും. നമ്മിൽ നിന്ന് കുടുംബത്തിൽ നിന്ന്, ഈ ലോകത്തിൽനിന്നു തിന്മയുടെ, രോഗത്തിന്റെ അസ്വസ്ഥതയുടെ ശക്തികളെല്ലാം അകന്നുപോകും.

കൈകൾ കൂട്ടിത്തിരുമ്മിയുണ്ടാകുന്ന ചൂടുള്ള കരതലങ്ങൾ രണ്ടും  മുഖത്തൊന്നു  അമർത്തി കണ്ണുകൾ പതുക്കെ തുറക്കുക.

Step 7. “ലോകം മുഴുവനും സുഖമുണ്ടാകട്ടെ” എന്ന പ്രാർത്ഥന മൂന്നു പ്രാവശ്യം ആവർത്തിക്കുക. എന്നിട്ട് എഴുന്നേൽക്കുക. ജീവിതത്തിലേക്ക്, അനുദിനകാര്യങ്ങളിലേക്ക് പ്രവേശിക്കുക.

വളരെ സാധാരണമായ ഒരു ആത്മീയ സാധനയാണിത്. ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഈ മഹാമാരിയെ സാമൂഹ്യ അകലം പാലിച്ചും, ശുദ്ധി നിലനിർത്തിയും പ്രതിരോധിക്കുന്നതോടൊപ്പം തന്നെ, ഇത് നമ്മുടെ മാനസിക, ആത്മീയ ജീവിതത്തിനേൽപ്പിച്ച ആഘാതത്തിൽനിന്നും മോചനം ആവശ്യമാണ്. ഈ ധ്യാനം അതിനുപകരിക്കും. തീർച്ച!

The Healing Touch of God eBook by Michael R. Jacobs ...

എല്ലാ ദിവസവും രാവിലെ ഈ ആത്മീയ സാധന പരിശീലിക്കുകയാണെങ്കിൽ ഏറ്റവും ഉത്തമമായിരിക്കും. ആദ്യ ദിവസങ്ങളിൽ ടെക്സ്റ്റ് ഉപയോഗിക്കാം. പിന്നീട്, നിങ്ങളുടെ സ്വന്തം ചിന്തകളിലൂടെ ഈ ആത്മീയ യാത്ര നടത്തുവാൻ സാധിക്കും. കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നുള്ള മോചനം നമ്മുടെ ജീവിതം കൂടുതൽ പ്രകാശമുള്ളതാക്കട്ടെ. അജ്ഞത അപ്രത്യക്ഷമാകുകയും, ജ്ഞാനം ഉദിക്കുകയും, ആന്തരികത ശക്തിപ്പെടുകയും ചെയ്യട്ടെ.

ജീവിതം ദൈവത്തിന്റെ വരദാനമാണ്. ആർക്കും ദൈവത്തോട് കടം വീട്ടാനാകില്ല. ദൈവത്തോട്  നന്ദിയുള്ളവളായിരിക്കാനേ, നന്ദിയുള്ളവനായിരിക്കാനേ നമുക്ക് കഴിയൂ.

EASTER 2020

Easter 2020 – Live in the Light of Christ!

Happy Easter | Forward Van Lines

The world is engulfed in darkness! The darkness though in fact no figure has a name, Covid 19. The noval coronavirus is spreading all over the world paralyzing almost all the human structures, social institutions like families, religion and even the modern scientific systems. It creates chaos, unnecessary social disruptions! The darkness of pandemic, darkness of death compel the human beings to be confined to their sweet homes! Nobody knows for certain, amidst a sea of speculation, what the immediate and long-term scenarios are for this prolonged darkness. The whole mankind is groping in this darkness!

The question is: who can save this world from this darkness? Which light can dispel this darkness from the world? Listen the world, listen the humankind! the answer, the only answer is Jesus Christ, the Risen Lord, the light of the world!

Today, amidst the Covid 19 anxieties and anguishes, we celebrate Easter, the feast of Jesus Christ, the Risen Lord, the feast that proclaims the victory of light over darkness, of life over death, of hope over distress and victory of love over hostility. Wish you all a happy Easter!

Picture Of Easter Candles Burning At Night With Golden Light ...

The message of Easter 2020 is: live in the LIGHT of Christ. Dispelling the darkness of disease, death, doubt, and egoism, Easter brightens the world. The creative power of Easter brings the message of light, life, and hope. The Resurrection gives us a powerful message that Jesus still lives! The Resurrection helps us to experience the presence of Jesus even after his death. See the transformation in the life of the apostles. Resurrection is the key to understanding all the Scriptures. Remember the Emmaus episode. Resurrection helps us understand the crucifixion and death; it helps us understand the meaning of the birth, public ministry, passion, death of Jesus Christ. Listen to the witnessing sermon of St. Peter. Above all, the Resurrection proclaims loudly that Jesus Christ, the risen Lord is the light of the world and invites us to enter into the new Light of Christ!

God is light. The Israelite experienced the light of God in their journey to the land of honey and milk. “…and fire was in the cloud by night, before the eyes of all the house of Israel at each stage of their journey”. (Exodus 40, 38) The Psalmist declares: ‘look to the Lord, who answers you and delivers you from all fears, and be radiant’. (Psalm 34, 5) When Jesus reached the territory of Zebulun and Naphtali, the evangelist says: “Land of Zebulun, land of Naphtali … the people who sat in darkness have seen a great light, and those who sat in the region and shadow of death light has dawned”. (Mt 4, 15-16) Jesus Christ during his public ministry reiterated what the prophets had been foretold. He stated: “I am the light of the world”. (Jn 9, 5)

On this Easter Sunday, dear friends, we are again and again proclaiming that Jesus Christ is the light of the world. This is not simply the doctrine of the church; it’s not simply the teachings of the catechism teachers. It’s the truth, it’s the revelation, it’s the very reality of our existence – Jesus Christ is the light of the world. It has to become the inspiration of my life; Jesus Christ has to become the light in my ways. That’s why St Paul reminds us to put on Jesus Christ the light. “…the night is far gone, the day is near. Let us then lay aside the works of darkness, and put on the Armour of light; let us live honorably as in the day, not in revelling and drunkenness, not in debauchery, not in quarreling and jealousy. Instead, put on the Lord Jesus Christ…” (Rom, 13, 12-14)

Easter invites us to put on the armor of light, and to dispel the darkness from our life, from our families, from our world, and to live in the light of Christ. This world, our families, our life could be engulfed in darkness by natural events like flood, wild fire, epidemic, pandemic diseases like Covid 19 etc. It could be in darkness because of human made tragedies like war, religious, cultural riots, quarrels etc. But the more dangerous fact is that the world, our families, our life could be in darkness due to the constant clash of our personal interests in our relations. The moment your interest is in clash with that of your life partner’s, the darkness enters! The moment your personal interest is in clash with the interests of your parents, of your children, of your friends, the relationships will be broken; you will jump into darkness!

Dear sisters and brothers, we are called to be the children not of darkness, but of light. Easter proclaims that we have a God, who is always light, who has the power over darkness, and who is powerful to dispel darkness from our life, families and from this world.Easter candles easter basket and candle candle № 29677

Let us fill our families, our world with the Risen Lord, the light of the world. Believe that everything that happens in our life has a spiritual significance; the Risen Lord is always with us to dispel the darkness form our life. Easter declares that the broken hearted, those who are crushed in spirit will have new life. When your heart is broken when you feel abandoned when you are in the situations like Covid 19 pandemic, when you are out of options, when your pain is great ….. the Risen Lord is there to say ‘do not be afraid, do not cry’.

May the Easter celebration fill your families, fill this world with the light of Jesus Christ. Amen!

Communicate with love!!